Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഇന്ത്യ തിളയ്ക്കുന്നു; പ്രതിഷേധ കടലിരമ്പം; തെരുവുകൾ യുദ്ധക്കളമാകുമ്പോൾ മൗനം പാലിക്കുന്ന ഭരണാധികാരികൾ

19 DECEMBER 2019 05:08 PM IST
മലയാളി വാര്‍ത്ത
ഒരു രാജ്യം മുഴുവൻ തെരുവിലിറിങ്ങിയിരിക്കുന്നു.അടിച്ചമർത്തലുകൾ പ്രതിരോധങ്ങളെ വീണ്ടും വീണ്ടും ജ്വലിപ്പിക്കുകയാണ്. പൗ രത്വ ബില് എന്ന തീപ്പൊരി വീണു ചിതറിയത് ഇന്ത്യയുടെ ആത്മാവിലാണ്. എന്നിട്ടും വാശിയോടെ ഗവണ്മെന്റും .സ്വന്തം ജനതയെ മൃഗീയമായി വേട്ടയാടികൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം. തെരുവുകൾ യുദ്ധക്കളമായ് മാറുന്ന സ്ഥിതി വിശേഷം. ബിജെ പി ഇതര രാഷ്ട്രീയ പാർട്ടികളും നേതാക്കളും സാംസകാരിക നായകരുമെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധ സ്വരമുയർത്തുമ്പോൾ അടിച്ചമർത്തലുകളിൽ പതറാതെ മുന്നോട്ടു പോകുമ്പോൾ ,നേതാക്കന്മാർ അറസ്റ്റ് വരിക്കുമ്പോൾ മൗനം പാലിച്ചുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികാര വർഗം.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തിപ്രാപിച്ച പ്രക്ഷോഭം രാജ്യ തലസ്ഥാനത്തേയ്ക്കും, ഇതരഭാഗങ്ങളിലെയ്ക്കും കത്തിപ്പടരുന്ന കാഴചയാണ്‌ കുറച്ചു നാളുകളായി നാം കാണുന്നത്..
കലാലയങ്ങൾ പ്രതിഷേധ കേന്ദ്രങ്ങളാകുന്നു, സമൂഹ്യ മാധ്യമങ്ങളിലും തെരുവുകളിലും ജനാധിപത്യ ഇന്ത്യ കരുത്തു തെളിയിക്കുന്നു.
. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളുടെ തന്ത്ര പ്രധാന ഭാഗങ്ങളിൽ ഇതിനോടകം നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ‌ ഇത്തരം നിയന്ത്രണങ്ങൾ മുഖ വിലയ്ക്കെടുക്കാതെയാണ് പതിനായിരങ്ങൾ‌ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ളത്.
എന്നിട്ടും ഭയക്കാതെ തെരുവിൽ പ്രതിഷേധ പന്തങ്ങൾ ഉയരുമ്പോൾ തിരുത്തേണ്ടത് ആരാണ്.
അഭയാർത്ഥികളാകാൻ തയ്യാറാകൂ...എന്നാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ,മതേതര രാജ്യത്തെ ഭരണാധികാരികൾ സ്വന്തം ജനതയോട് പറയുന്നത്.. ഇത് തുടക്കം മാത്രമാണ്. ദേശീയ പൗരത്വ രെജിസ്റ്ററിലേക്കുള്ള മുന്നൊരുക്കം മാത്രമാണിത്. ക്രമേണ മതേതര രാജ്യത്തിൽ നിന്നും മതരാഷ്ട്രത്തിലേക്കുള്ള യാത്ര.
ഞങ്ങൾക്കു ജനം ഭരിക്കാൻ അധികാരം തന്നിരിക്കുന്നത് അഞ്ചു വർഷത്തേക്കാണ്. അപ്പോൾ ഞാൻ പറയുന്നതു നിങ്ങൾ കേട്ടേ മതിയാകൂ...എന്ന് ലോക്സഭയിൽ അമിത്ഷാ തന്റെ നിലപാട് വ്യക്തമാക്കുമ്പോഴുംതെരുവുകൾ യുദ്ധക്കളംകുന്നതിനെ കുറിച്ച മൗനം പാലിക്കുന്നത് എന്തുകൊനടന്.

പൗരത്വ ബിൽ പാസാകുമ്പോൾ മനസ്സിലൂടെ കടന്നു പോകുന്നത് എല്ലും തോലുമായ കുറെ മനുഷ്യരെയാണ്. അഭയാർഥികൾ എന്നത് ഭയാനകമായ അവസ്ഥയാണ്..അനുഭവിക്കുന്നവർക് മാത്രം മനസിലാകുന്ന ഒന്ന് .
ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയുടെ കടയ്ക്കലാണ് പൗരത്വബിൽ കത്തിവയ്ക്കുന്നത്. ബിൽ ഒരു മതത്തെ മാറ്റിനിർത്തുന്നു. മറ്റു ചിലതിനെ ഉൾപ്പെടുത്തുന്നു. അതു ന്യായമെന്നു സർക്കാർ നിലപാടെടുക്കുകയും ചെയ്യുന്നു.
ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് ഇപ്പോൾ പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.
ഭാഷാന്യൂനപക്ഷമായ തമിഴ് വംശജരെ പീഡിപ്പിച്ചതിന്റെ ചരിത്രമുണ്ട്, ശ്രീലങ്കയ്ക്ക്. രോഹിൻഗ്യ മുസ്‍ലിംകളുടെ വംശഹത്യയ്ക്കും പീഡനത്തിനും ഇടയാക്കിയ മ്യാൻമറും ഇന്ത്യയുടെ അയൽരാജ്യമാണ്. ഇവരെല്ലാം അവിടെ നിന്നു പലായനം ചെയ്യുന്നതായും ഇന്ത്യയിൽ അഭയം തേടുന്നതുമായുള്ള വാർത്തകൾ വർഷങ്ങളായി വന്നിരുന്നു.എന്നിട്ടും എന്തുകൊണ്ടാണ് ബുദ്ധമത രാഷ്ട്രമായ ശ്രീലങ്ക, ബുദ്ധമതത്തിനു പ്രാമുഖ്യം നൽകിയിട്ടുള്ള മ്യാൻമർ എന്നിവിടങ്ങളിൽ‌ നിന്നുള്ള കുടിയേറ്റ‌ക്കാരെയും ഈ ബില്ലിൽ നിന്ന് മാറ്റിനിർത്തുന്നത്..ചോദ്യങ്ങൾ ഉയരുന്നത് ഇതുകൊണ്ടു മാത്രമാണ്..പ്രതിഷേധങ്ങളും.

എങ്ങനെയാണ്അഭയാര്ഥികളെയും അനധികൃത കുടിയേറ്റക്കാരെയും തിരിച്ചറിയുക, എന്ത് തിരിച്ചറിയൽ മാനദണ്ഡങ്ങളാണ്ഭരണകൂടം തയ്യാറാക്കിയിട്ടുള്ളത്.
അഭയാർഥികളും അനധികൃത കുടിയേറ്റക്കാരും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണു ഭേദഗതി. നിയമസാധുതയുള്ള രേഖകളില്ലാതെ മറ്റൊരു രാജ്യത്തേയ്ക്കു കടന്നുകയറിയവരാണ് അനധികൃത കുടിയേറ്റക്കാർ.
പീഡനം മൂലം പലായനം ചെയ്യുന്നവരാണ് അഭയാർഥികൾ. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ പരമോന്നത ‌കോടതി അവസരത്തിനൊത്തുയന്ന് മതാടിസ്ഥാനത്തിലുള്ളതും വിഭാഗീയമായതുമായ നിയമത്തിനെതിരെ ശക്തമായ താക്കീത് നൽകുമെന്ന പ്രതീക്ഷയിലാണ് ജനാധിപത്യ വിശ്വാസികൾ.

അതല്ല കോടതിയും പശൂരത്വ ബില്ലിനെ ഉസാധൂകരിക്കുക യാണെങ്കിൽ ഭരണഘടനയുടെ ആമുഖം അടക്കമുള്ളവ തിരുത്തിയെഴുതേണ്ടിവരുന്ന കാലം വിദൂ രമല്ല.. ഭാവിയിൽ മതാടിസ്ഥാനത്തിലുള്ള പാലം നിയമങ്ങൾക്കും ഇന്നിതാ സാക്ഷ്യം വഹിക്കേണ്ടി വരും .
പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) എതിരെ അസം, മേഘാലയ, ത്രിപുര എന്നീ വടക്കുകിഴക്കൻസംസ്ഥാനങ്ങൾ പ്രക്ഷോഭപാതയിലാണ്. എന്നിട്ടും എന്തുകൊണ്ട് കേന്ദ്ര സർക്കാർ അയയുന്നില്ല? അസമിൽ, ദേശീയ പൗര റജിസ്റ്റർ (എൻആർസി) തയാറായപ്പോൾ മുസ്‌ലിംകളെക്കാൾ, ഹിന്ദുക്കളുടെ ഭാവിയാണ് തുലാസിലായത് . . ഈ പ്രതിസന്ധി മറികടക്കാൻ സിഎഎ അല്ലാതെ മറ്റൊന്നും മോദി സർക്കാരിനു മുൻപിലില്ല.എന്നതാണ് യാഥാർഥ്യം സമീപകാല തിരഞ്ഞെടുപ്പുകളിൽ അസം ബിജെപിക്കൊപ്പമാണു നിന്നത്. 2021ലെ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള പാർട്ടിയുടെ രാഷ്ട്രീയ ആയുധം കൂടിയാണ് സിഎഎ; ഒന്നു പിഴച്ചാൽ നൂറിരട്ടി ശക്തിയിൽ തിരിച്ചടിക്കാ വുന്ന ഒരു ബൂമറാങ്..
.
.അസം നിയമസഭയിലെ 40 ശതമാനത്തിലേറെ സീറ്റുകൾ ഉൾപ്പെടുന്ന ബ്രഹ്മപുത്രാ താഴ്‌വരയിലെ സ്ഥിതി വരുംദിവസങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ബിജെപിക്കു നിർണായകമാണ്  പ്രക്ഷോഭത്തീ അണയ്ക്കുന്നതിൽ വിജയിച്ചാൽ മാത്രമേ 2021ലെ തിരഞ്ഞെടുപ്പും അവർക്കു സുഗമമാകുകയുള്ളു.. മറിച്ചാണെങ്കിൽ, സ്ഥിതി കൂടുതൽ കഠിനമാകും..

തെരുവുകൾ കൂടുതൽ അശാന്തമായിക്കൊണ്ടിരിക്കുകയാണ്..മറ്റൊരു അടിയതാരാവസ്ഥയെ ഓർമിപ്പിക്കും വിധം.
രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുമ്പോൾ വിറളിപൂണ്ടു നരനായാട്ട് നടത്തുകയല്ല വേണ്ടത്.. ആ നഗ്നത മറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് .
ചരിത്രത്തെ ജയിലറയ്ക്കുള്ളിലടക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ് .എന്ന പ്രക്ഷോഭ കാരികളുടെ മുദ്രാവാക്യങ്ങളിൽ ആവേശംകൊള്ളുമ്പോഴും
അവസാനത്തെ ആകാശവും കടന്ന് ഞങ്ങളിനി എവിടേക്കാണ് പറക്കേണ്ടത്?"എന്ന പലസ്തീനിയൻ കവി മഹമൂദ് ദാർവിഷിൻറെ വരികൾ അഭയാർഥികളുടെ ഉള്ളുരുകുന്ന നിലവിളിയായി നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നു..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (8 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (9 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (9 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (9 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (9 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (10 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (10 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (10 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (10 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (11 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (11 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (12 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends