പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു
പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇനിമുതൽ ആരെയും മാസങ്ങളോളം കരുതൽ തടങ്കലിൽവെക്കാം; കുറ്റം ചുമത്താതെ തന്നെ മാസങ്ങളോളം തടങ്കലിൽ വെക്കാനാകും . ഇതിനായി ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്‌ജാല്‍ ആണ് ഉത്തരവിറക്കിയിട്ടുള്ളത്
ആളുകളെ കസ്റ്റഡിയിലും കരുതൽ തടങ്കലിലും വെക്കാൻ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അധികാരം നൽകിയിട്ടുള്ളത്.ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പൊലീസിന് സാധിക്കും. ഈ അധികാരമാണ് ഡല്‍ഹി പൊലീസിന് ലഭിച്ചിരിക്കുന്നത്
ഞായറാഴ്ച മുതൽ ഏപ്രിൽ 18 വരെ മൂന്ന് മാസത്തേക്കാണ് പൊലീസ് കമീഷണർക്ക് പ്രത്യേക അധികാരം നൽകുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി. റിപ്പബ്ലിക് ദിനാഘോഷം, പാർലമെന്‍റ് സമ്മേളനം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രത്യേക അധികാരം നൽകാനുള്ള മറ്റ് കാരണങ്ങൾ.
ലഫ്റ്റനന്‍റ് ഗവർണർക്കുള്ള അധികാരങ്ങളാണ് ഡൽഹി പൊലീസ് കമീഷണർക്ക് നൽകിയിട്ടുള്ളത്. ദേശസുരക്ഷ മുൻനിർത്തി ആളുകളെ കസ്റ്റഡിയിലെടുക്കാനും കരുതൽ തടങ്കലിൽ വെക്കാനും നേരിട്ട് ഉത്തരവിടാൻ കമീഷണർക്ക് ഇതിലൂടെ സാധിക്കും. ദേശീയ സുരക്ഷാ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
പ്രത്യേക അധികാരം വഴി കുറ്റം ചുമത്താതെ ഒരു വർഷം വരെ വ്യക്തികളെ തടങ്കലിൽ വെക്കാൻ പൊലീസിന് സാധിക്കും. തടങ്കലിൽ കഴിയുന്ന വ്യക്തിക്ക് അഭിഭാഷകന്‍റെ സേവനം ലഭിക്കില്ല.ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രത്യേക അധികാരം നൽകുന്ന ഉത്തരവിൽ അസ്വഭാവികത ഇല്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. മൂന്നു മാസം കൂടുമ്പോൾ ഇത്തരം ഉത്തരവ് ഇറക്കാറുണ്ടെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി
https://www.facebook.com/Malayalivartha