'ആദ്യം വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കും' പിന്നീട് നാട് കടത്തും ; വിവാദ പ്രസ്താവനയുമായി ബിജെ പി നേതാവ്; പ്രസ്താവന മമത ബാനർജിക്കെതിരെ

പൗരത്വ ബില്ലിനെതിരെയുള്ളപ്രക്ഷോഭങ്ങൾക്കിടയിലും വിവാദ പ്രസ്താവനകളു മായി ബിജെ പി നേതാക്കൾ.പൗരത്വഭേദഗതി നിയമത്തിനെതിരയുള്ള ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് രൂക്ഷ ഭാഷയില്‍ മറുപടിയുമായി ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഗോഷ്.
രാജ്യത്ത് നിന്നും 50 ലക്ഷം മുസ്ലീം നുഴഞ്ഞുകാരെ തിരിച്ചറിഞ്ഞ് നാട് കടത്തുമെന്നായിരുന്നു ദിലീപ് ഗോഷിന്റെ പ്രസ്താവന. പിന്നാലെ സംഭവം വിവാദമായിരിക്കുകയാണ്.
’50 ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് വേണമെങ്കില്‍ അവരെ നാട് കടത്തും. ആദ്യം അവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കും അപ്പോള്‍ പിന്നെ ദീദിക്ക് ആരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ല.’ ദിലീപ് ഗോഷ് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു ദിലീപ് ഗോഷിന്റെ പ്രസ്താവന.
പൊതുമുതല്‍ നശിപ്പിക്കുന്നവരെ പട്ടിയെ പോലെ വെടിവെക്കുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് ബി.ജെ.പി നേതാവ് വീണ്ടും രംഗത്തെത്തുന്നത്.പൊതു സ്വത്ത് തീയിട്ട് നശിപ്പിക്കാന്‍ അത് അവരുടെ അച്ഛന്റെ സ്വത്താണോ? നികുതിദായകരുടെ പണംകൊണ്ട് നിര്‍മ്മിച്ച സര്‍ക്കാരിന്റെ സ്വന്ത് എങ്ങനെയാണ് ഇവര്‍ നശിപ്പിക്കുക?”, എന്നായിരുന്നു ദീലീപ് ഗോഷിന്റെ പ്രസ്താവന. ഇതിനെതിരെ മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു.
ബംഗാള്‍ ഉത്തര്‍പ്രദേശല്ല എന്നായിരുന്നു ഇത് സംബന്ധിച്ച മമതയുടെ മറുപടി. പൗരത്വ നിയമത്തെ പിന്തുണച്ച് നാദിയ ജില്ലയില്‍ ബി.ജെ.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ദീലിപ് ഘോഷിന്റെ പരാമര്‍ശം. ബി.ജെ.പി നേതാക്കള്‍ തന്നെ ദീലീപ് ഘോഷിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസ്താവനയില്‍ ദിലീപ് ഘോഷിനെതിരെ കേസെടുത്തിട്ടുണ്ട്.
അതിനിടെ ; കോണ്‍ഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കുമെന്ന സൂചനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രംഗത്തെത്തി.. പഞ്ചാബിന്റെ പാത പിന്‍തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരായി പ്രമേയം അവതരിപ്പിക്കാന്‍ ആലോചിച്ചു വരികയാണ് എന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഇത്തരത്തില്‍ എല്ലാ സംസ്ഥാനങ്ങളും പ്രമേയം അവതരിപ്പിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കില്ല എന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കപില്‍ സിബലിന്റെ പ്രസ്താവനയെ തുടര്‍ന്ന് പൗരത്വഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാട് എന്താണ് എന്ന് ആരാഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ താന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്നും സുപ്രീം കോടതി നിയമം ഭരണഘടനാപരമാണെന്ന് പറഞ്ഞാല്‍ എല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കേണ്ടി വരുമെന്നാണ് ഉദ്ദേശിച്ചത് എന്ന് കപില്‍ സിബല്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















