ഡൽഹി തിരഞ്ഞെടുപ്പ് മോഡി-ഷാ കൂട്ടുകെട്ടിനുള്ള മറുപടിയാകുമോ?

ബിജെപി സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കു എതിരെ യുള്ള വെല്ലുവിളിയാവും വരാൻ പോകുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുമ്പോൾ ഡൽഹി തിരഞ്ഞെടുപ്പ് ഇന്ത്യയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറുകയാണ്.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഇന്ത്യ നേരിടുവാൻ പോകുന്ന വലിയൊരു വെല്ലുവിളിയായി അത് മാറും. . രാജ്യത്തെ മറ്റൊരു പ്രധാന കക്ഷിയായ കോൺഗ്രസ്സാകട്ടെ ഇപ്പോൾ തികച്ചും നിഷ്ക്രിയമായ അവസ്ഥയിലും.കാവി രാഷ്ട്രീയത്തിനു യാതൊരു ബദൽ നയങ്ങളും മുന്നോട്ടു വയ്ക്കാൻ കോൺഗ്രസിനൊട്ടു സാധിച്ചിട്ടില്ല.
നിലവിൽ ഡൽഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാൾ ഭരണം യാതൊരു കുറ്റങ്ങളും പോരായ്മകളും ഇല്ലാത്തതാണ് എന്നല്ല, , മറിച്ച് ഇന്നത്തെ സാഹചര്യത്തിൽ ഡൽഹി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബിജെപിക്കു മുന്നിൽ തക്കതായ വെല്ലുവിളിയുയർത്തുവാൻ സാധ്യതയുള്ളത് ആം ആദ്മി പാർട്ടി മാത്രമാണ്.എന്നതാണ് യാഥാർഥ്യം.
ഡൽഹി പോലീസിലെ ഉന്നതാധികാരികൾ കേന്ദ്രിമന്ത്രിമാരോടും മറ്റു ഉന്നതരോടും മാത്രം ഉത്തരം പറയേണ്ടുന്നവരാണ് എന്നത് കൊണ്ടുതന്നെ അവരുടെ ജനവിരുദ്ധ സ്വഭാവം വളരെ പ്രകടമാണ്.അത് കഴിഞ്ഞ കുറച്ചു നാളുകളായി നമുക്കു മനസിലായതുമാണ്.
അതുകൊണ്ടുതന്നെ ഡൽഹി പോലീസിനെ നിയന്ത്രണത്തിൽ കൊണ്ടുവരാനായിട്ടെങ്കിലും അത്തരമൊരു രാഷ്ട്രീയ മാറ്റം അത്യാവശ്യമാണ്. ബി ജെ പി അംഗമല്ലാത്ത ഒരു എം എൽ എയ്‌ക്ക് ഒരിക്കലും ഡൽഹി പോലീസിന്റെ ജനവിരുദ്ധനയങ്ങൾ ന്യായീകരിക്കേണ്ട ആവശ്യം വരികയില്ല,എന്നത് തന്നെയാണ് അതിന്റെ കാരണവും. അതേസമയം ഡൽഹിയിൽ ഒരു ബിജെപി സർക്കാർ വരികയാണെങ്കിൽ രാഷ്ട്രീയ പിൻബലമുള്ള മര്‍ദ്ദകനയങ്ങൾ പിന്തുടരുന്ന ഒരു ഡൽഹി പോലീസിനെയാണ് നമുക്ക് കാണാൻ സാധിക്കുക.
പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരങ്ങൾ രാജ്യത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തലസ്ഥാനത്തിന്റെ അധികാരത്തിൽ നിന്നും ബിജെപി യെ അകറ്റി നിർത്തേണ്ടത് രഷ്ട്രീയമായ ഒരു അനിവാര്യതയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു. ഡല്‍ഹിയിലെ ബിജെ പിയാകട്ടെ ആം ആദ്മി പാർട്ടിക്കെതിരായി കടുത്ത പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആം ആദ്മി പാർട്ടിയുടെ സർക്കാരിനെ എതിർക്കുന്ന കേന്ദ്ര സർക്കാരും ഡൽഹിയിലെ ബിജെപിയും കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി സർക്കാരിന്റെ പ്രവർത്തനങ്ങളെ തുടർച്ചയായി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ തകിടം മറിക്കുന്ന ഇത്തരം നടപടികൾക്കു ആക്കം കൂട്ടുവാൻ മാത്രമേ തലസ്ഥാനത്തൊരു ബി ജെ പി സർക്കാർ അധികാരമേറ്റെടുക്കുന്നതിലൂടെ സംഭവിക്കുകയുള്ളൂ.ഡൽഹിയിലെ കോൺഗ്രസ് നേതാക്കളാകട്ടെ രാഹുൽ- സോണിയ-പ്രിയങ്ക ത്രിമൂർത്തികളുടെ പാദസേവയ്ക്കപ്പുറത്തുള്ള യാതൊരു രാഷ്ട്രീയ പദ്ധതികളും പ്രഖ്യാപിക്കുവാൻ അശക്തരുമാണ്.
അധികാരത്തിനുവേണ്ടിയുള്ള ഒത്തുതീർപ്പുകൾ നിർമ്മിക്കുന്നതിലും അവസരവാദപരമായ നിലപാടുകളെടുക്കുന്നതിലും അരവിന്ദ് കെജ്‌രിവാൾ ആർക്കും പുറകിലല്ലെങ്കിലും ആം ആദ്മി പാർട്ടിയുടെ നേരിയ ഒരു വിജയം പോലും, അനർഹമായ പദവിയിലിരുന്നുകൊണ്ട് മർദ്ദക സംവിധാനങ്ങളുപയോഗിച്ച ഏകാധിപത്യ ഭരണം നടത്തുന്ന അമിത് ഷായുടെ ഭരണത്തിനു വെല്ലുവിളിയാണ്.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് നേരിട്ട പരാജയം പോലെ ഡൽഹി തെരഞ്ഞെടുപ്പും കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധ നിലപാടുകൾക്കു നേരെയുള്ള മറുപടിയായിരിക്കും എന്നുറപ്പാണ്.
https://www.facebook.com/Malayalivartha






















