വിവാഹ ഘോഷയാത്രയ്ക്ക് കുതിരയെ ഉപയോഗിച്ചു ; ദളിതനായ സൈനികന് നേരെ ആക്രമണം ; ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്
ഗുജറാത്തിലെയും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ദളിത് പീഡനങ്ങളെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ എന്നും വേദനാജനകമാണ്. എങ്കിലും ദളിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് മാത്രം ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കല്യാണ ഘോഷയാത്രയ്ക്ക് കുതിര സവാരി നടത്തിയ സൈനികന് നേരെ കല്ലേറ് നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്.
ആകാശ് കുമാര്‍ കോയിട്ടയ്ക്കാണ് കുതിര സവാരി നടത്തിയതിന് മറ്റ് സമുദായത്തില്‍പ്പെട്ടവരുടെ ആക്രമണം നേരിടേണ്ടി വന്നത്. കരസേനയിലെ പൊലീസ് വിഭാഗത്തില്‍ ജോലി ചെയ്യകയാണ് 22 കാരനായ കോയിറ്റിയ. ഈയടുത്താണ് ഇദ്ദേഹം ബാംഗലൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കി മീറ്ററില്‍ ജോലിയില്‍ പ്രവേശിച്ചത്.
കുതിര സവാരി നടത്തിയാണ് വരന്‍ പോകുന്നതെങ്കില്‍ തടയുമെന്ന് നേരത്തെ താക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവരുടെ ഭീഷണിയുണ്ടായിരുന്നതായി ആകാശ് കുമാറിന്റെ സഹോദരന്‍ വിജയ് കോയിറ്റിയ പറഞ്ഞു. ജമ്മു കാശ്മീരില്‍ സൈനികനായി ജോലി ചെയ്യുകയാണ് വിജയ്. ഭീഷണിയെ തുടര്‍ന്ന് കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് വിവാഹ ഘോഷയാത്രയെ അനുഗമിക്കുകയും ചെയ്തു. . എന്നാല്‍ ഘോഷയാത്ര തുടങ്ങിയ ഉടനെ ഒരു സംഘം കല്ലേറ് നടത്തുകയായിരുന്നു. പരുക്കില്‍നിന്ന് തലനാരിഴയ്ക്കാണ് വരന്‍ രക്ഷപ്പെട്ടത്. ഇതേതുടർന്ന് വരനെ പൊലീസ് വാഹനത്തിലേക്ക് മാറി. കല്ലേറില്‍ മൂന്ന് സ്ത്രീകള്‍ക്ക് പുരുക്കേറ്റു.സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെയാണ് വരനും സംഘവും വധുവിന്റെ ഗ്രാമമായ പാലന്‍പൂര്‍ താലൂക്കിലെ സുന്‍ദ ഗ്രാമത്തിലെത്തിയത്
സംഭവത്തെ തുടര്‍ന്ന് താക്കൂര്‍ കോതല് വിഭാഗത്തില്‍പ്പെട്ട 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ സവര്‍ണ ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ആക്രമണം വര്‍ധിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ദളിതരുടെ നാല് വിവാഹ ഘോഷയാത്രയ്‌ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് നിരവധിപേര്‍ക്ക് പരുക്കേറ്റെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഗുജറാത്തിലെ ആരാവല്ലി ഗ്രാമത്തിലായിരുന്നു അന്ന് ദളിതര്‍ ആക്രമിക്കപ്പെട്ടത്. ചത്ത പശുവിന്റെ തോലെടുത്തതിന് ഉനയില്‍ അഞ്ച്ദളിതരെ പരസ്യമായി തല്ലി ചതച്ചതോടെയാണ് ഗുജറാത്തിലെ ദളിത് പീഡനം കൂടുതല്‍ വാര്‍ത്ത പ്രധാന്യം നേടിയത്. ഇതിനെതിരായ സമരത്തിലൂടെയായിരുന്നു ജിഗ്നേഷ് മേവാനി ദളിത് നേതാവായി ഉയര്‍ന്നുവന്നത്.
https://www.facebook.com/Malayalivartha