Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ഘോഷയാത്രയ്ക്ക് കുതിരയെ ഉപയോഗിച്ചു ; ദളിതനായ സൈനികന് നേരെ  ആക്രമണം ; ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്

17 FEBRUARY 2020 10:25 AM IST
മലയാളി വാര്‍ത്ത

ഗുജറാത്തിലെയും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ദളിത് പീഡനങ്ങളെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ എന്നും വേദനാജനകമാണ്. എങ്കിലും ദളിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് മാത്രം ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കല്യാണ ഘോഷയാത്രയ്ക്ക് കുതിര സവാരി നടത്തിയ സൈനികന് നേരെ കല്ലേറ് നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്.

ആകാശ് കുമാര്‍ കോയിട്ടയ്ക്കാണ് കുതിര സവാരി നടത്തിയതിന് മറ്റ് സമുദായത്തില്‍പ്പെട്ടവരുടെ ആക്രമണം നേരിടേണ്ടി വന്നത്. കരസേനയിലെ പൊലീസ് വിഭാഗത്തില്‍ ജോലി ചെയ്യകയാണ് 22 കാരനായ കോയിറ്റിയ. ഈയടുത്താണ് ഇദ്ദേഹം ബാംഗലൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കി മീറ്ററില്‍ ജോലിയില്‍ പ്രവേശിച്ചത്.

കുതിര സവാരി നടത്തിയാണ് വരന്‍ പോകുന്നതെങ്കില്‍ തടയുമെന്ന് നേരത്തെ താക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവരുടെ ഭീഷണിയുണ്ടായിരുന്നതായി ആകാശ് കുമാറിന്റെ സഹോദരന്‍ വിജയ് കോയിറ്റിയ പറഞ്ഞു. ജമ്മു കാശ്മീരില്‍ സൈനികനായി ജോലി ചെയ്യുകയാണ് വിജയ്. ഭീഷണിയെ തുടര്‍ന്ന് കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് വിവാഹ ഘോഷയാത്രയെ അനുഗമിക്കുകയും ചെയ്തു. . എന്നാല്‍ ഘോഷയാത്ര തുടങ്ങിയ ഉടനെ ഒരു സംഘം കല്ലേറ് നടത്തുകയായിരുന്നു. പരുക്കില്‍നിന്ന് തലനാരിഴയ്ക്കാണ് വരന്‍ രക്ഷപ്പെട്ടത്. ഇതേതുടർന്ന് വരനെ പൊലീസ് വാഹനത്തിലേക്ക് മാറി. കല്ലേറില്‍ മൂന്ന് സ്ത്രീകള്‍ക്ക് പുരുക്കേറ്റു.സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെയാണ് വരനും സംഘവും വധുവിന്റെ ഗ്രാമമായ പാലന്‍പൂര്‍ താലൂക്കിലെ സുന്‍ദ ഗ്രാമത്തിലെത്തിയത്
സംഭവത്തെ തുടര്‍ന്ന് താക്കൂര്‍ കോതല് വിഭാഗത്തില്‍പ്പെട്ട 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ സവര്‍ണ ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ആക്രമണം വര്‍ധിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ദളിതരുടെ നാല് വിവാഹ ഘോഷയാത്രയ്‌ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് നിരവധിപേര്‍ക്ക് പരുക്കേറ്റെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഗുജറാത്തിലെ ആരാവല്ലി ഗ്രാമത്തിലായിരുന്നു അന്ന് ദളിതര്‍ ആക്രമിക്കപ്പെട്ടത്. ചത്ത പശുവിന്റെ തോലെടുത്തതിന് ഉനയില്‍ അഞ്ച്ദളിതരെ പരസ്യമായി തല്ലി ചതച്ചതോടെയാണ് ഗുജറാത്തിലെ ദളിത് പീഡനം കൂടുതല്‍ വാര്‍ത്ത പ്രധാന്യം നേടിയത്. ഇതിനെതിരായ സമരത്തിലൂടെയായിരുന്നു ജിഗ്നേഷ് മേവാനി ദളിത് നേതാവായി ഉയര്‍ന്നുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (57 minutes ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends