Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..


വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..


മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

വിവാഹ ഘോഷയാത്രയ്ക്ക് കുതിരയെ ഉപയോഗിച്ചു ; ദളിതനായ സൈനികന് നേരെ  ആക്രമണം ; ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്

17 FEBRUARY 2020 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു... 

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും ..ICAR ൻ്റെ വിജയകരമായ  ലൈവ്‌സ്റ്റോക്ക് വേസ്റ്റ് വാലറൈസേഷൻ സിസ്റ്റം

ഗുജറാത്തിലെയും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ദളിത് പീഡനങ്ങളെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ എന്നും വേദനാജനകമാണ്. എങ്കിലും ദളിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് മാത്രം ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കല്യാണ ഘോഷയാത്രയ്ക്ക് കുതിര സവാരി നടത്തിയ സൈനികന് നേരെ കല്ലേറ് നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്.

ആകാശ് കുമാര്‍ കോയിട്ടയ്ക്കാണ് കുതിര സവാരി നടത്തിയതിന് മറ്റ് സമുദായത്തില്‍പ്പെട്ടവരുടെ ആക്രമണം നേരിടേണ്ടി വന്നത്. കരസേനയിലെ പൊലീസ് വിഭാഗത്തില്‍ ജോലി ചെയ്യകയാണ് 22 കാരനായ കോയിറ്റിയ. ഈയടുത്താണ് ഇദ്ദേഹം ബാംഗലൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കി മീറ്ററില്‍ ജോലിയില്‍ പ്രവേശിച്ചത്.

കുതിര സവാരി നടത്തിയാണ് വരന്‍ പോകുന്നതെങ്കില്‍ തടയുമെന്ന് നേരത്തെ താക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവരുടെ ഭീഷണിയുണ്ടായിരുന്നതായി ആകാശ് കുമാറിന്റെ സഹോദരന്‍ വിജയ് കോയിറ്റിയ പറഞ്ഞു. ജമ്മു കാശ്മീരില്‍ സൈനികനായി ജോലി ചെയ്യുകയാണ് വിജയ്. ഭീഷണിയെ തുടര്‍ന്ന് കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് വിവാഹ ഘോഷയാത്രയെ അനുഗമിക്കുകയും ചെയ്തു. . എന്നാല്‍ ഘോഷയാത്ര തുടങ്ങിയ ഉടനെ ഒരു സംഘം കല്ലേറ് നടത്തുകയായിരുന്നു. പരുക്കില്‍നിന്ന് തലനാരിഴയ്ക്കാണ് വരന്‍ രക്ഷപ്പെട്ടത്. ഇതേതുടർന്ന് വരനെ പൊലീസ് വാഹനത്തിലേക്ക് മാറി. കല്ലേറില്‍ മൂന്ന് സ്ത്രീകള്‍ക്ക് പുരുക്കേറ്റു.സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെയാണ് വരനും സംഘവും വധുവിന്റെ ഗ്രാമമായ പാലന്‍പൂര്‍ താലൂക്കിലെ സുന്‍ദ ഗ്രാമത്തിലെത്തിയത്
സംഭവത്തെ തുടര്‍ന്ന് താക്കൂര്‍ കോതല് വിഭാഗത്തില്‍പ്പെട്ട 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ സവര്‍ണ ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ആക്രമണം വര്‍ധിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ദളിതരുടെ നാല് വിവാഹ ഘോഷയാത്രയ്‌ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് നിരവധിപേര്‍ക്ക് പരുക്കേറ്റെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഗുജറാത്തിലെ ആരാവല്ലി ഗ്രാമത്തിലായിരുന്നു അന്ന് ദളിതര്‍ ആക്രമിക്കപ്പെട്ടത്. ചത്ത പശുവിന്റെ തോലെടുത്തതിന് ഉനയില്‍ അഞ്ച്ദളിതരെ പരസ്യമായി തല്ലി ചതച്ചതോടെയാണ് ഗുജറാത്തിലെ ദളിത് പീഡനം കൂടുതല്‍ വാര്‍ത്ത പ്രധാന്യം നേടിയത്. ഇതിനെതിരായ സമരത്തിലൂടെയായിരുന്നു ജിഗ്നേഷ് മേവാനി ദളിത് നേതാവായി ഉയര്‍ന്നുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഇസ്രയേലിൽ ഉത്സവം  (1 hour ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (1 hour ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (1 hour ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (2 hours ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (2 hours ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (2 hours ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (2 hours ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (3 hours ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (3 hours ago)

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്  (3 hours ago)

RAIN ALERT മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

കുടുംബത്തിൽ സന്തോഷം, തർക്കങ്ങൾ തീരും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സമാധാനദിനം!  (4 hours ago)

കഴുത്തിന് ഓപ്പറേഷൻ..?!  (4 hours ago)

സ്വർണവിലയിൽ നേരിയ കുറവ്...  (4 hours ago)

ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...  (4 hours ago)

Malayali Vartha Recommends