Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ഘോഷയാത്രയ്ക്ക് കുതിരയെ ഉപയോഗിച്ചു ; ദളിതനായ സൈനികന് നേരെ  ആക്രമണം ; ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്

17 FEBRUARY 2020 10:25 AM IST
മലയാളി വാര്‍ത്ത

ഗുജറാത്തിലെയും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ദളിത് പീഡനങ്ങളെ കുറിച്ച് പുറത്തു വരുന്ന വാർത്തകൾ എന്നും വേദനാജനകമാണ്. എങ്കിലും ദളിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് മാത്രം ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കല്യാണ ഘോഷയാത്രയ്ക്ക് കുതിര സവാരി നടത്തിയ സൈനികന് നേരെ കല്ലേറ് നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സൈനികന് നേരെ ആക്രമണം ഉണ്ടായത്.

ആകാശ് കുമാര്‍ കോയിട്ടയ്ക്കാണ് കുതിര സവാരി നടത്തിയതിന് മറ്റ് സമുദായത്തില്‍പ്പെട്ടവരുടെ ആക്രമണം നേരിടേണ്ടി വന്നത്. കരസേനയിലെ പൊലീസ് വിഭാഗത്തില്‍ ജോലി ചെയ്യകയാണ് 22 കാരനായ കോയിറ്റിയ. ഈയടുത്താണ് ഇദ്ദേഹം ബാംഗലൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കി മീറ്ററില്‍ ജോലിയില്‍ പ്രവേശിച്ചത്.

കുതിര സവാരി നടത്തിയാണ് വരന്‍ പോകുന്നതെങ്കില്‍ തടയുമെന്ന് നേരത്തെ താക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവരുടെ ഭീഷണിയുണ്ടായിരുന്നതായി ആകാശ് കുമാറിന്റെ സഹോദരന്‍ വിജയ് കോയിറ്റിയ പറഞ്ഞു. ജമ്മു കാശ്മീരില്‍ സൈനികനായി ജോലി ചെയ്യുകയാണ് വിജയ്. ഭീഷണിയെ തുടര്‍ന്ന് കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് വിവാഹ ഘോഷയാത്രയെ അനുഗമിക്കുകയും ചെയ്തു. . എന്നാല്‍ ഘോഷയാത്ര തുടങ്ങിയ ഉടനെ ഒരു സംഘം കല്ലേറ് നടത്തുകയായിരുന്നു. പരുക്കില്‍നിന്ന് തലനാരിഴയ്ക്കാണ് വരന്‍ രക്ഷപ്പെട്ടത്. ഇതേതുടർന്ന് വരനെ പൊലീസ് വാഹനത്തിലേക്ക് മാറി. കല്ലേറില്‍ മൂന്ന് സ്ത്രീകള്‍ക്ക് പുരുക്കേറ്റു.സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെയാണ് വരനും സംഘവും വധുവിന്റെ ഗ്രാമമായ പാലന്‍പൂര്‍ താലൂക്കിലെ സുന്‍ദ ഗ്രാമത്തിലെത്തിയത്
സംഭവത്തെ തുടര്‍ന്ന് താക്കൂര്‍ കോതല് വിഭാഗത്തില്‍പ്പെട്ട 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ സവര്‍ണ ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ആക്രമണം വര്‍ധിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ദളിതരുടെ നാല് വിവാഹ ഘോഷയാത്രയ്‌ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് നിരവധിപേര്‍ക്ക് പരുക്കേറ്റെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഗുജറാത്തിലെ ആരാവല്ലി ഗ്രാമത്തിലായിരുന്നു അന്ന് ദളിതര്‍ ആക്രമിക്കപ്പെട്ടത്. ചത്ത പശുവിന്റെ തോലെടുത്തതിന് ഉനയില്‍ അഞ്ച്ദളിതരെ പരസ്യമായി തല്ലി ചതച്ചതോടെയാണ് ഗുജറാത്തിലെ ദളിത് പീഡനം കൂടുതല്‍ വാര്‍ത്ത പ്രധാന്യം നേടിയത്. ഇതിനെതിരായ സമരത്തിലൂടെയായിരുന്നു ജിഗ്നേഷ് മേവാനി ദളിത് നേതാവായി ഉയര്‍ന്നുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (32 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (41 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (52 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends