Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഒരാള്‍ പുറത്തിറങ്ങി നടക്കുന്നു എന്ന പരാതി കിട്ടിയതോടെ പൊലീസ് പാഞ്ഞെത്തി, നിര്‍ദ്ദേശം ലംഘിച്ച് കറങ്ങിനടന്ന അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി പരാതിക്കാരനെ വിളിച്ചപ്പോള്‍ പോലീസ് ഞെട്ടി....

04 APRIL 2020 09:47 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഒരാള്‍ പുറത്തിറങ്ങി നടക്കുന്നു എന്ന പരാതി കിട്ടിയതോടെ പൊലീസ് പാഞ്ഞെത്തി. നിര്‍ദ്ദേശം ലംഘിച്ച് കറങ്ങിനടന്ന അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്തു. നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ പൊലീസ് പരാതിക്കാരനെ വിളിച്ച് കാര്യം പറഞ്ഞു. മറുതലയ്ക്കല്‍ നിന്നുള്ള മറുപടികേട്ട് പൊലീസുകാര്‍ ഞെട്ടിപ്പോയി. അറസ്റ്റിലായ വ്യക്തിയുടെ മകനായിരുന്നു പരാതിക്കാരന്‍. ഡല്‍ഹിയിലാണ് സംഭവം.
ലോക്ക് ഡൗണ്‍ നിയമം പാലിക്കാത്ത അച്ഛനെതിരെ പരാതി നല്‍കി മകന്‍. ദില്ലിയിലെ വസന്ത് വിഹാറിലാണ് 59കാരനായ അച്ഛനെതിരെ മകന്‍ പരാതി നല്‍കിയത്. മകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. തെക്ക്പടിഞ്ഞാറന്‍ ദില്ലിയിലെ വസന്ത് വിഹാറിലാണ് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാത്ത അച്ഛനെതിരെ മകന്‍ പരാതി നല്‍കിയത്.

രാജ്യത്ത് സമ്ബൂര്‍ണ്ണ അടച്ചപൂട്ടല്‍ പ്രഖ്യാപിച്ച ശേഷം അനാവശ്യനായി പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം അച്ഛന്‍ പാലിക്കുന്നില്ലെന്നാണ് മുപ്പത് വയസ്സുകാരനായ മകന്‍ അഭിഷേക് അച്ഛന്‍ വിജേന്ദ്രസിങ്ങിനെതിരായി നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രഭാതവ്യായാമം ഒഴിവാക്കണം എന്ന നിര്‍ദ്ദേശം അച്ഛന്‍ പാലിക്കുന്നില്ല. പലതവണ വാഹനത്തില്‍ പുറത്ത് പോകുന്നു. ദില്ലിയില്‍ അതിസങ്കീര്‍ണ്ണമായ സാഹചര്യം നിലനില്‍ക്കുമ്‌ബോഴും പിതാവിന് ഈക്കാര്യം മനസ്സിലാകുന്നില്ലെന്നും ഇതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസിനോട് ആഭ്യര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു മകന്റെ പരാതി. എന്തായാലും പരാതിയുടെ അടിസ്ഥാനത്തില്‍ വിജേന്ദ്രസിങ്ങിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസും എടുത്തിട്ടുണ്ട്.

അതേ സമയം നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 12 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 28 ശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

നിസാമുദ്ദീന്‍ തബ്ലീഗ് മസ്ജിദില്‍ തങ്ങിയവരെ ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഡല്‍ഹി പൊലീസിലെ 14 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. യുപിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരില്‍ 42 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്മേളനം കഴിഞ്ഞുമടങ്ങിയ 26 പേര്‍ നേപ്പാളിലെ കഠ്മണ്ഡുവില്‍ ക്വാറന്റീനിലുണ്ട്. അതിനിടെ, സമ്മേളനശേഷം കോവിഡ് ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട 6 പേര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ജീവനക്കാരോടു മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഗാസിയാബാദ് എംഎംജി സര്‍ക്കാര്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ പരാതിയില്‍ 6 പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രയോഗിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് കാവല്‍ വേണമെന്നും പറഞ്ഞ് സംസ്ഥാന ആരോഗ്യ സെക്രട്ടറി പത്മിനി സിംഗ്ല ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയ്ക്കു കത്തു നല്‍കി. രോഗികളിലൊരാള്‍ കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ മുകള്‍നിലയില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തബ്ലീഗ് മര്‍കസില്‍നിന്ന് ഒഴിപ്പിച്ച 1810 പേരാണു ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (1 hour ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (5 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends