ഭയപ്പെടുന്നു; രാജ്യത്ത് കൊവിഡ് വൈറസ് പ്രതിരോധനടപടിയുടെ ഭാഗമായ ലോക്ക് ഡൗൺ നടപ്പാക്കിയതിൽ കൃത്യമായ ആസൂത്രണമില്ലായിരുന്നുവെന്ന് കമൽഹാസൻ
ലോക്ക് ഡൗണ്‍ നടപടിയില്‍ പ്രതിഷേധിച്ചു മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. രാജ്യത്ത് കൊവിഡ് വൈറസ് പ്രതിരോധനടപടിയുടെ ഭാഗമായ ലോക്ക് ഡൗൺ നടപ്പാക്കിയതിൽ കൃത്യമായ ആസൂത്രണമില്ലായിരുന്നുവെന്ന് കമൽഹാസൻ ആഞ്ഞടിച്ചു. നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത് ആവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതേകുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായും കമല്‍ഹാസന്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ അഞ്ഞൂറിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ കൂടുതല്‍ പേരും നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഇവര്‍
നിരവധി വീടുകളില്‍ ദിവസങ്ങളോളം കഴിഞ്ഞതിനാല്‍ ഇവിടെ രോഗവ്യാപന സാധ്യത ഏറെയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ നിസാമുദ്ദീനില്‍ നിന്നെത്തിയവരുടെ സമ്ബര്‍ക്കപ്പട്ടിക ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇവരിൽ പലരും വീടുകള്‍ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന സാധ്യത ഏറെയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ നീണ്ട സമ്പർക്കപ്പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളിൽ പ്രാർത്ഥ ചടങ്ങുകൾ നടത്തിയതായി കണ്ടെത്തിയത്.
അതേസമയം തമിഴ്‌നാട്ടിൽ ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. മൂവരും ഒരുമിച്ചാണ് പെയിന്റും വാര്‍ണിഷും കഴിച്ചത്. അതിന് പിന്നാലെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മദ്യശാലകള്‍ക്കും പൂട്ടുവീണിരുന്നു.
https://www.facebook.com/Malayalivartha