രാജ്യത്തെ കോവിഡ് ബാധിതരില്‍ 20 ശതമാനം പേര്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

രാജ്യത്തെ കോവിഡ് ബാധിതരില്‍ 20 ശതമാനം പേര്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്... 1671 പേരാണ് ഐസിയുവില്‍ കഴിയുന്നത്. കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെയാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 909 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇക്കാലയളവില്‍ 34 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കൂടുതല്‍ പേര്‍ ചികിത്സ തേടിയതോടെ, കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 8356 ആയി ഉയര്‍ന്നു. ഇതുവരെ 273 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 716 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,86,906 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 7953 സാമ്ബിളുകളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ശരാശരി 15747 സാമ്ബിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിനം ശരാശരി 584 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയതായും ഐസിഎംആര്‍ വ്യക്തമാക്കുന്നു.ഏപ്രില്‍ ഒന്‍പതിന് 1100 നിരീക്ഷണ ബെഡുകളാണ് ആവശ്യം ഉണ്ടായിരുന്നത്. എന്നാല്‍ 85000 ബെഡുകള്‍ സജ്ജീകരിച്ചിരുന്നു. ഇന്ന് 1671 ബെഡുകളുടെ സ്ഥാനത്ത് ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ ബെഡുകള്‍ ഒരുക്കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 601 കോവിഡ് ആശുപത്രികളിലാണ് ഇത് ഒരുക്കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























