Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...

മുംബൈയിൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; ആരോഗ്യമേഖല കടുത്തപ്രതിസന്ധിയിൽ; സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ലാബ് അസിസ്റ്റൻറുമാർക്കും ശുചീകരണജോലി ചെയ്യുന്നവർക്കും രോഗം സ്ഥിരീകരിച്ചു

13 APRIL 2020 09:55 AM IST
മലയാളി വാര്‍ത്ത

കോവിഡ്-19 മഹാരാഷ്ട്രയിൽ കൂടുതൽ വ്യാപിക്കുമ്പോൾ ആരോഗ്യമേഖലയൊന്നാകെ കടുത്ത പ്രതിസന്ധിയിലാകുകയാണ് . മഹാരാഷ്ട്രയിൽ കൂടുതൽ ജനസാന്ദ്രതയും ഏറ്റവുമധികം കോവിഡ് ബാധിതരുമുള്ള മുംബൈയിലാണ് പ്രതിസന്ധി വളരെ രൂക്ഷമാകുകയാണ് . സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ലാബ് അസിസ്റ്റൻറുമാർക്കും ശുചീകരണജോലി ചെയ്യുന്നവർക്കും വ്യാപകമായി രോഗം സ്ഥിരീകരിച്ചതാണ് സ്ഥിതി ഇപ്പോൾ കൂടുതൽ വഷളാകാൻ കാരണം.കേരളത്തിൽ നിന്നുള്ള നിരവധി നേഴ്‌സുമാരും മുംബൈയിൽ ജോലി ചെയുന്ന സാഹചര്യത്തിൽ ഇവരെ ഏതു വിധേനയും നാട്ടിലെത്തിച്ച് സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

നിലവിൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവർ കാർഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയിൽ പണിയെടുക്കുന്നവരുമാണ്. കോവിഡ് ബാധിച്ച നഴ്സുമാരിൽ അന്പതോളം പേർ കേരളത്തിൽനിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ആശുപത്രികളിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേർക്ക് കോവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാർ പറയുന്നു. പി.പി.ഇ. കിറ്റുകൾ കോവിഡ് വാർഡുകളിൽ പ്രവർത്തിച്ചിരുന്നവർക്കു മാത്രമാണ് നൽകിയിരുന്നത്. സമ്പർക്ക വിലക്കിൽ പോകേണ്ടിയിരുന്നവർവരെ പിന്നീട് നിർബന്ധിതമായി രോഗീപരിചരണത്തിന് ഇറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.

നഴ്സുമാരിൽ ഭൂരിഭാഗവും ഹോസ്റ്റലുകളിലും അപ്പാർട്ട്മെൻറുകളിലും കൂട്ടമായി മുറികൾ പങ്കുവെച്ച് താമസിക്കുന്നവരാണ്. ഒരു മുറിയിൽത്തന്നെ എട്ടുമുതൽ പന്ത്രണ്ടുപേർവരെ കഴിയുന്നുണ്ട്. ഇവരെ കൃത്യസമയത്ത് സമ്പർക്ക വിലക്കിൽ ആക്കിയില്ലെന്നും പരിശോധനകൾ യഥാസമയം നടത്തിയില്ലെന്നും ആരോപണമുന്നയിക്കുന്നുണ്ട്. ഇന്ത്യയിൽത്തന്നെ ആരോഗ്യപ്രവർത്തകർക്ക് ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതും മുംബൈയിലാണ്. ഇന്ത്യയിൽ ആദ്യം രോഗം കണ്ടെത്തിയ കേരളത്തിൽ ഇതുവരെ ഒരു ഡോക്ടർക്കും മൂന്നു നഴ്സുമാർക്കും മാത്രമാണ് രോഗം പടർന്നത്. ഇതിൽ ഡോക്ടർ സ്പെയിനിൽ പോയി വന്നതാണ്.

ജനസംഖ്യാനുപാതികമായി ആശുപത്രികളില്ല എന്നതും മുംബൈ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്.

മഹാനഗരമായ മുംബൈയിൽ ജനസംഖ്യയ്ക്ക്‌ ആനുപാതികമായി കിടത്തിച്ചികിത്സയ്ക്കാവശ്യമായ വലിയ ആശുപത്രികൾ കുറവാണ്. കൂടുതലും ക്ലിനിക്കുകളെയും നഴ്സിങ് ഹോമുകളെയുമാണ് ആളുകൾ ആശ്രയിച്ചുവരുന്നത്. സ്വകാര്യ മേഖലയിലെ വൻകിട ആശുപത്രികളിൽ മിക്കതും അടിയന്തരസേവനം മാത്രമാണ് ഇപ്പോൾ നൽകുന്നത്. ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പല ആശുപത്രികളുടെയും പ്രവർത്തനം നിർത്തി. പത്തോളം നഴ്സിങ് ഹോമുകളിലെയും ചെറിയ ആശുപത്രികളിലെയും ആരോഗ്യപ്രവർത്തർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് അവ അടയ്ക്കാൻ മുംബൈ കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്..

കൂടുതൽ ആരോഗ്യപ്രവർത്തകരിലേക്കും ആളുകളിലേക്കും കോവിഡ് പടരാതിരിക്കാൻ ചെറിയ ക്ലിനിക്കുകളും സർക്കാർ നിർദേശത്തെത്തുടർന്ന് അടച്ചു. ഇതോടെ കോവിഡ് അല്ലാത്ത രോഗികൾക്ക് ചികിത്സയ്ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ടെലി മെഡിസിൻ സംവിധാനം ലഭ്യമാണെങ്കിലും പരിശോധനകൾക്കും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സാധാരണക്കാരായ ആളുകൾക്കാണ് കൂടുതൽ ദുരിതം.

മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ 14 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വോക്ക്ഹാഡ് ആശുപത്രിയിൽ മാത്രം അന്പതിലധികം ആരോഗ്യപ്രവർത്തകർക്ക് രോഗം പടർന്നിരുന്നു. ദാദറിലെ ശുശ്രൂഷാ ആശുപത്രിയിൽ രണ്ടു നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജസ്‌ലോക്, ബ്രീച്ച് കാൻഡി ആശുപത്രികളിലും രോഗബാധയുണ്ടായി. ബ്രീച്ച് കാൻഡി ആശുപത്രിയിലെ 180 ആരോഗ്യ പ്രവർത്തകരെ സന്പർക്കവിലക്കിലാക്കി. ഈ ആശുപത്രികളിലെല്ലാം പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ചികിത്സയിൽ ഉണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ ആശുപത്രികളിൽ മിക്കതിലും അടിയന്തര സേവനങ്ങൾ മാത്രമാണ് നൽകുന്നത്. ദക്ഷിണ മുംബൈയിൽമാത്രം ഇതുവഴി 800 മുതൽ 900 ബെഡുകൾ വരെയാണ് കിടത്തിച്ചികിത്സയിൽ ഉപയോഗിക്കാൻ കഴിയാതെ വന്നിരിക്കുന്നത്.

കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ഇവർക്കു ലഭ്യമാക്കുന്ന സുരക്ഷയിലെ വീഴ്ചയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആശുപത്രികളിലും ജീവനക്കാർക്കും ഒരുക്കേണ്ട സുരക്ഷ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിച്ചാൽ കോവിഡ് പകരുന്നത് ഒഴിവാക്കാനാകുമെന്ന് നഗരസഭാ അധികൃതർ പറയുന്നു.

മുംബൈയിലെ കോവിഡ് പ്രത്യേക ആശുപത്രിയായി മാറ്റിയിട്ടുള്ള കസ്തൂർബ ആശുപത്രിയിൽ ഇതുവരെ ഒരു ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായിട്ടില്ലെന്നത് ഇതിനു തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പി.പി.ഇ. കിറ്റുകളുടെ ക്ഷാമമാണ് പ്രശ്നമായതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെൻറുകൾ പറയുന്നു. കൂടുതൽ കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്പോൾ ആരോഗ്യപ്രവർത്തകർക്ക് പടരാനുള്ള സാധ്യത കൂടുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രഹസ്യവിവരത്തെ തുടർന്ന് പരിശോധന... എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി...  (12 minutes ago)

. കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്  (30 minutes ago)

വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (35 minutes ago)

മെഡൽത്തിളക്കത്തോടെ ഇന്ത്യ....  (40 minutes ago)

ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ  (56 minutes ago)

യുവാവിന് ദാരുണാന്ത്യം  (1 hour ago)

മലപ്പുറത്ത് പറന്നിറങ്ങി പോപ്പുലര്‍ഫ്രണ്ടിന്റെ 67 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് !! പിണറായി പോലീസിനും മുട്ടിടിക്കുന്ന മഞ്ചേരിയിലെ 24 ഏക്കറിലെ പിഎഫ്‌ഐ കോട്ട ഗ്രീന്‍ വാലി  (1 hour ago)

സഹിക്കാനാവാതെ ... കൂട്ടുകാരന്‍ വീട്ടില്‍ പറയാതെയാണ് വിദേശത്തുനിന്നു വരുന്നത്. അതുകൊണ്ട് പോകണമെന്നു പറഞ്ഞാണ്  (1 hour ago)

പുതിയ വന്ദേഭാരത് എക്‌സ്പ്രസിൽ അടുത്ത പത്തു ദിവസത്തേക്കുള്ള  (1 hour ago)

ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു...  (2 hours ago)

ഭക്തർ സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​...  (2 hours ago)

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം  (3 hours ago)

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (3 hours ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (4 hours ago)

ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്... ആറ് ഘട്ടങ്ങളുണ്ടാകും.  (4 hours ago)

Malayali Vartha Recommends