കാർഷിക വിപണിയെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തി അതിജീവനത്തിന്റെ പാത നാം വെട്ടിയെടുക്കേണ്ടിയിരിക്കുന്നു ... സർക്കാരിന്റെയും അനുബന്ധ നിയമങ്ങളുടെയും ശരിയായ രീതിയിലുള്ള പിന്തുണയുണ്ടെങ്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായി കാർഷിക മേഖലയും ഗ്രാമീണ വ്യവസായവും മാറുമെന്നതിൽ സംശയമില്ല

ഈ ആഴ്ച ഇന്ത്യയിൽ ലോക് ഡൗൺ നിയന്ത്രങ്ങളിൽ ഇളവ് വരാൻ പോകുകയാണ് ..കഴിഞ്ഞ ആഴ്ച മദ്യഷോപ്പുകൾ തുറന്നപ്പോൾ ഉണ്ടായ നീണ്ട നിര ഓർക്കുമ്പോൾ ഇളവുകൾ വരുമ്പോൾ കൊറോണ വൈറസ് വ്യാപനം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട് . അതേസമയം ഇനിയും ലോക്ക് ഡൌൺ തുടർന്നാൽ അത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്
സർക്കാരുകളുടെയും വ്യക്തികളുടെയും ബിസിനസുകളുടെയും ലക്‌ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിരക്ഷിക്കുക എന്നത് തന്നെ ആയിരിക്കും ..ഇതിനായി ഒപ്പം സുരക്ഷിതമായ പ്രവർത്തനങ്ങളും സ്ഥലങ്ങളും കണ്ടെത്തും .
സർക്കാരിന്റെയും അനുബന്ധ നിയമങ്ങളുടെയും ശരിയായ രീതിയിലുള്ള പിന്തുണയുണ്ടെങ്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായി കാർഷിക മേഖലയും ഗ്രാമീണ വ്യവസായവും മാറുമെന്നതിൽ സംശയമില്ല .
പലരാജ്യങ്ങളിലും യഥാർത്ഥ മരണസംഖ്യയേക്കാൾ കൂടുതലാണ് എപിഡമോളജി മോഡലുകൾ പ്രവചിക്കുന്നത് ഇതുവരെ കൊറോണക്ക് ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഈ പ്രവചങ്ങൾക്ക് സാംഗത്യം ഏറുന്നു
ഉദാഹരണത്തിന്, ജോൺ കോക്രെയ്ൻ അവതരിപ്പിക്കുന്ന ‘എസ്‌ഐആർ മോഡൽ’ അനുസരിച്ച് രോഗ സാധ്യത ഉള്ളവർ എന്നായിരിക്കില്ല രോഗമുള്ളവർ, , രോഗമുക്തി വന്നവർ എന്നിങ്ങനെ രണ്ടു വിഭാഗം ആൾക്കാരാണ് ഉണ്ടാവുക
ഇതുവരെ, വൈറസിന്റെ വ്യാപനത്തെ തടുത്തു നിർത്തിയത് രണ്ടു കാര്യങ്ങളാണ് . ആദ്യത്തേത് നയപരമായ മാറ്റം..അതായത് സർക്കാർ നിർബന്ധപൂർവ്വം നടപ്പിലാക്കുന്ന ലോക് ഡൗൺ ... രണ്ടാമത്തേത് വ്യക്തിശുചിത്വം - മാസ്ക് ധരിക്കുക, കൈ കഴുകുക, ശാരീരിക അകലം പാലിക്കൽ, എന്നിവയാണ്
ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം ആളുകൾ മരണപ്പെടുകയും ആശുപത്രികളിൽ രോഗികൾ നിറഞ്ഞു കവിഞ്ഞതും ആയ അവസ്ഥയിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല രാജ്യങ്ങളിൽ നിന്നും ഉയർന്നത് . യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആദ്യമൊക്കെ കാര്യങ്ങൾ ലാഘവത്തോടെ എടുത്തെങ്കിലും പിന്നീട് കടുത്ത നിലപാടിലേക്ക് മാറി
ലോകമെമ്പാടും കോവിഡ് 19 നെ നേരിടാൻ പ്രത്യേക ധന പാക്കേജുകൾ പ്രഖ്യാപിച്ചു, മെഡിക്കൽ തയ്യാറെടുപ്പ് വിപുലീകരിച്ചു , ലോക്ക് ഡൗൺ ലംഘിക്കുന്നവരല്ല പിഴ ചുമത്തി ..ഇത്തരം കർശന നിലപാടിലൂടെ കോവിഡ് കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിയിട്ടുണ്ട്
എന്നാൽ, സമ്പദ്‌വ്യവസ്ഥ തകർന്നടിയുകയാണെന്ന യാഥാർഥ്യം നമുക്ക് മുന്നിലുണ്ട് . ഇപ്പോൾ സർക്കാരുകളുടെ മുന്നിലുള്ള പ്രശ്നം ഉൽപ്പാദനം കുറഞ്ഞതും അതിനൊപ്പം തൊഴിലില്ലായ്മ, ദാരിദ്രം ,ലോക്ക് ഡൌൺ മൂലമുണ്ടാകുന്ന അസ്വസ്ഥത എന്നിവയുമാണ്
കോവിഡ് പ്രതിരോധ വാക്‌സിനോ മികച്ച പ്രതിരോധശേഷിയോ ഇല്ലെങ്കിലും മിക്ക രാജ്യങ്ങളും ഈ ആഴ്ചയോടെ ലോക് ഡൌൺ വ്യവസ്ഥകൾ ഇളവ് ചെയ്യുകയാണ്.. വൈറസിനൊപ്പം ജീവിക്കാൻ പഠിക്കുക എന്നതാണ് ഇപ്പോഴത്തെ മന്ത്രം
ലോക് ഡൌൺ മൂലം സാമ്പത്തിക മേഖലകളിലും നികുതി ഇനത്തിലും നേരിട്ട കനത്ത ഇടിവ് പരിഗണിച്ച് വീണ്ടും ഒരു രാജ്യ വ്യാപക ലോക്ക് ഡൌൺ കൊണ്ടുവരാൻ സർക്കാരുകൾ മുതിരുമെന്നു തോന്നുന്നില്ല.
വ്യാപകമായ പരിശോധനയിലൂടെ രോഗം കണ്ടെത്തുകയും രോഗമുള്ളവർ ക്വറന്റീനിൽ ആക്കുകയും ചെയ്യുക എന്നതാണ് സ്വീകരിക്കാവുന്ന ഒരു രീതി . എല്ലാവരെയും ഐസൊലേഷനിൽ ആക്കുക എന്നതിനേക്കാൾ വ്യക്തികൾ , കുടുംബങ്ങൾ , ജോലിസ്ഥലങ്ങൾ ,എന്നിങ്ങനെ ചെറിയ ക്ലസ്റ്ററുകളായി ഐസൊലേഷനിൽ ആക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമൂഹ വ്യാപന സാധ്യത കൂടുതലുള്ള മത പരിപാടികൾ ,സ്പോർട്സ്, രാഷ്ട്രീയ യോഗങ്ങൾ, വിവാഹങ്ങൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും
രോഗം വരാതിരിക്കാൻ ഓരോ വ്യക്തിയും ശ്രദ്ധിക്കുമെന്ന് തീർച്ചയാണ് .ലോക്ക് ഡൌൺ തുടങ്ങിയതിനു ശേഷം ദേശീയ,അന്തർദേശീയ മാധ്യമങ്ങൾ, കൊറോണ വൈറസിനെക്കുറിച്ചുതന്നെയാണ് കൂടുതൽ വാർത്തകൾ നൽകിയിട്ടുള്ളത് ..മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോധവൽക്കരണ പ്രചാരണമാണിത്
Iഇപ്പോൾ, മിക്ക ആളുകളും രോഗബാധിതരാകാനുള്ള സാധ്യതകളെക്കുറിച്ചും വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്ന ശീലങ്ങളെക്കുറിച്ചും ബോധവാന്മാരാണ്. ഇതുകൂടാതെ, പൊതുസ്ഥലത്ത് തുപ്പരുത്, മാസ്ക് ധരിക്കണം , അപകടസാധ്യതയുണ്ടെന്ന് സംശയമുണ്ടെങ്കിൽ കൃത്യമായ പരിശോധനകൾ നടത്തണം ,, രോഗികളെയും പ്രായമായവരെയും സംരക്ഷിക്കണം തുടങ്ങിയ സാമൂഹിക മാനദണ്ഡങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ വൈറസ് വ്യാപിക്കാനുള്ള സാധ്യത കുറയുന്നു. സുതാര്യത, സത്യം, വിശ്വാസം എന്നിവ രോഗ നിയന്ത്രണത്തിനു അത്യാ വശ്യമാണ്
ജനസംഖ്യ കൂടുതലുള്ള നഗരപ്രദേശങ്ങളിൽ , ശാരീരിക അകലം പാലിക്കുന്നത് പ്രയാസകരമാണ്. 2011 ലെ സെൻസസ് അനുസരിച്ച് 60 വയസ്സിന് മുകളിലുള്ള ഒരാളെങ്കിലും ഉള്ള ഇന്ത്യയിലെ 30 ശതമാനം കുടുംബങ്ങളിലും ഉണ്ട് . അടുത്ത് ഇരിക്കുക, ഭക്ഷണവും പാനീയവും പങ്കിടുക തുടങ്ങിയ ശീലങ്ങൾ കുറച്ചുകാലത്തേക്കെങ്കിലും മാറ്റി നിർത്തുന്നത് രോഗവ്യാപന സാദ്ധ്യതകൾ കുറയ്ക്കും
വ്യക്തിപരവും സാമൂഹികവുമായ സ്വഭാവം മാറ്റുന്നതിനുപുറമെ, സമ്പദ്‌വ്യവസ്ഥയിലും മാറ്റം വരാം. മറ്റൊരു 18-24 മാസത്തേക്ക് കോവിഡ് -19 വാക്‌സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ സുരക്ഷിതമായ മേഖലകളിലെയും സ്ഥലങ്ങളിലെയും ബിസിനസുകൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്അ എങ്കിലും യം ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ ബിസിനസ് സംരംഭങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയില്ല
ബിസിനസ് പൂർവ്വസ്ഥിതിയിലാക്കുന്നതിനു പണത്തിന്റെ ലഭ്യത ഒരു വലിയ പ്രശ്നം തന്നെയാണ്. പക്ഷെ ആവശ്യത്തിന് പണം ഉണ്ടെങ്കിൽ പോലും വിതരണ ശൃംഖല യിലെ തടസ്സങ്ങൾ , തൊഴിലില്ലായ്മ, ,ഉയരുന്ന ചെലവുകളും , അസ്ഥിരമായ ഡിമാൻഡ് എന്നിവ മറ്റൊരു ലോക്ക് ഡൗണിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കാം . ജനസാന്ദ്ര ത കൂടിയ നഗരങ്ങളിൽ ബിസിനസ് തുടങ്ങാൻ സംരംഭകർ തയ്യാറാകാതിരിക്കാനും സാധ്യത ഉണ്ട്
അതേസമയം ഗ്രാമ പ്രദേശങ്ങളിൽ രോഗ വ്യാപന സാധ്യത കുറവാണ് . സാമൂഹിക അകലം പാലിച്ചുള്ള ജോലികൾ ഗ്രാമപ്രദേശങ്ങൾ താരതമ്യേന എളുപ്പമാണ് . ഇത് ബിസിനസ് സംരംഭകരെ ഗ്രാമ പ്രദേശങ്ങളിലേക്ക് ആകർഷിച്ചേക്കാം
കന്നുകാലികൾ, മത്സ്യബന്ധനം, പാൽ, പച്ചക്കറികൾ, പഴം, ഭക്ഷ്യ സംസ്കരണം എന്നിവ തൊഴിലാളി പങ്കാളിത്തം അധികം വേണ്ട ജോലികളാണ്. ഇവയിൽ നിന്ന് ലാഭം ഉണ്ടാക്കാവുന്നതുമാണ് .. നിരവധി പതിറ്റാണ്ടുകളായി ഈ രംഗത്ത് ഉണ്ടായിരുന്ന അവഗണന, വിപണി ആക്സസ് അഭാവം, കയറ്റുമതിക്കായുള്ള ഓൺ-ഓഫ് പോളിസികൾ, വിപണി വികലങ്ങൾ ,പുതിയ പഠനങ്ങളുടെ എന്നിവയ്ക്കെല്ലാം ഒരു പരിഹാരമാകാൻ ഒരു പക്ഷെ ഈ അവസരം പ്രയോജനപ്പെടുത്താം
വില നിലവാരം, നികുതി, മാർക്കറ്റ് ആക്സസ്, ക്രെഡിറ്റ്, ഗ്രാമീണ ഇൻഫ്രാസ്ട്രക്ചർ, പണിശാലകൾ ,കോൾഡ് സ്റ്റോറേജ് എന്നിവയിൽ കാലോചിതമായ പരിഷ്‌ക്കാരങ്ങൾ വരുത്തേണ്ടതുണ്ട് ..അടുത്ത ഒന്നോ രണ്ടോ വർഷം
കൊറോണ വൈറസിനൊപ്പം പടവെട്ടി ജീവിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇതിനായി എക്കോണമിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കാർഷിക വിപണിയെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തി അതിജീവനത്തിന്റെ പാത നാം വെട്ടിയെടുക്കേണ്ടിയിരിക്കുന്നു
https://www.facebook.com/Malayalivartha
























