Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

ചൈനയുടെ തുക്കടാ ശക്തി പോരാ ഇന്ത്യയോട് മുട്ടാൻ; വീറോടെ ഇന്ത്യൻ സേന; പേടിച്ചരണ്ട് ചൈനിസ് സൈന്യം

27 MAY 2020 09:30 PM IST
മലയാളി വാര്‍ത്ത

ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 1962-ലെ സമ്പൂര്‍ണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് അതിര്‍ത്തിയില്‍ അരങ്ങേറിയിട്ടുള്ളത്. 1975-നും ശേഷം വലിയതോതില്‍ വെടിവയ്പു പോലും ഉണ്ടായിട്ടില്ല.

ഇന്ത്യയുടെ കാര്യം ബഹുകഷ്ടമാണ്. കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തി രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ യുദ്ധം ചെയ്തിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങാൻ ചൈന രണ്ടാമതൊന്നു ആലോചിക്കും. ഇതിന് കാരണങ്ങൾ നിരവധിയാണ്. ചൈനയുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ പ്രകോപിപ്പിച്ചാൽ അത് അവര്‍ക്ക് തന്നെ വലിയ തിരിച്ചടിയാകും.

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ചൈനയുടെ സൈനികശേഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിയുമോ എന്നത്. ചൈനയ്ക്ക് സൈനികമായി മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യവും ഒട്ടും പിന്നിലല്ല. 23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും.

എന്നാൽ അത് കണ്ട ചൈനക്ക് കാര്യമില്ല കാരണം സായുധമായി ചൈന ഏറെ മുന്നിലാണെങ്കിലും അത്രയെളുപ്പത്തില്‍ അവര്‍ക്ക് ഇന്ത്യയെ ആക്രമിക്കാനാകില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതില്‍ പ്രധാനം. ഇന്ത്യക്കെതിരെ ഫലപ്രദമായി വ്യോമാക്രമണം നടത്തണമെങ്കില്‍ ചൈനക്ക് അവരുടെ പോര്‍വിമാനങ്ങള്‍ ടിബറ്റിലെത്തിക്കേണ്ടി വരും. ആകെ പോര്‍വിമാനങ്ങള്‍ 2100ലേറെ വരുമെങ്കിലും ഇവയെല്ലാം ഒരിക്കലും ടിബറ്റിലെത്തിക്കാനാകില്ല.

ടിബറ്റില്‍ ആകെയുള്ളത് അഞ്ച് വിമാനത്താവളങ്ങള്‍ മാത്രമാണ്. വ്യോമാക്രമണം കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ 200 കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്ത് കൂടുതല്‍ വിമാനത്താവളങ്ങളുണ്ടാകണം. അപ്പോള്‍ മാത്രമാണ് പോര്‍വിമാനങ്ങള്‍ക്ക് ദിശമാറ്റേണ്ടി വന്നാല്‍ തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങാനാവുക. 450ഉം 550ഉം 750ഉം കിലോമീറ്ററാണ് ടിബറ്റിലെ വിമാനത്താവളങ്ങള്‍ തമ്മിലെ ദൂരം. ഇനി ഗര്‍ഗുന്‍സ വിമാനത്താവളം ഇന്ത്യക്ക് തകര്‍ക്കാനായാല്‍ ടിബറ്റിലെ വിമാനത്താവളങ്ങള്‍ തമ്മിലുള്ള കുറഞ്ഞ ദൂരം 1500 കിലോമീറ്ററാകും. അതുകൊണ്ട് ആയുധശേഷിയിലേയും പ്രതിരോധരംഗത്തേയും മുന്‍തൂക്കം ചൈനക്ക് ഇന്ത്യക്കുമേല്‍ പ്രയോഗിക്കുക അത്രയെളുപ്പമല്ല.

പ്രതിരോധച്ചെലവിന്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് - 261.1 ബില്യൻ ഡോളര്‍. ഇന്ത്യയുടേത് 71.1 ബില്യൻ ഡോളര്‍. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങള്‍ ചൈനയ്ക്കുള്ളപ്പോള്‍ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്‌ടേഴ്‌സിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമില്ല. ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും.

ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വന്‍കിട പോര്‍ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോര്‍വെറ്റ് പോര്‍ക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോള്‍ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോര്‍വെറ്റ് പോര്‍കപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോള്‍ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.

ഈ സാഹചര്യത്തിലാണ് ചൈനയുടേയും ഇന്ത്യയുടേയും പ്രതിരോധ ശേഷി താരതമ്യം ചെയ്യുന്നത്. ചൈനയിലെ സജീവ സൈനികരുടെ എണ്ണം 20 ലക്ഷമാണെങ്കില്‍ ഇന്ത്യയിലത് 13 ലക്ഷമാണ്. 179 ബില്യണ്‍ ഡോളറാണ് ചൈനീസ് പ്രതിരോധ ബജറ്റ് അതുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണ് ഇന്ത്യയുടെ (66.9 ബില്യണ്‍ ഡോളര്‍) ബജറ്റ്. ലോകത്ത് യുഎസിനു പിന്നാലെ ഏറ്റവുമധികം തുക പ്രതിരോധ മേഖലയ്ക്ക് ചെലവഴിക്കുന്ന രാജ്യമാണ് ചൈന.

ടാങ്കുകളുടെ എണ്ണമെടുത്താല്‍ ചൈനക്ക് 13000ത്തിലധികമുണ്ട്. ഇന്ത്യക്ക് 4100 ടാങ്കുകള്‍ മാത്രമാണുള്ളത്. സായുധവാഹനങ്ങള്‍ ചൈനക്ക് 40000 ത്തിലേറെ വരുമെങ്കില്‍ ഇന്ത്യക്ക് 2800 മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടര്‍മാരുടെ എണ്ണമെടുത്താല്‍, ചൈനയുടെ 2050ന് ഇന്ത്യന്‍ മറുപടി 266 ആണ്.

∙നി നാവികസേനയുടെ ശക്തി നോക്കിയാല്‍ ചൈനക്ക് 76 മുങ്ങിക്കപ്പലുണ്ടെങ്കില്‍ ഇന്ത്യക്ക് 16 എണ്ണം മാത്രമാണുള്ളത്. 3000 പോര്‍വിമാനങ്ങളാണ് ചൈനക്കുള്ളത്. ഇന്ത്യക്ക് 2000ത്തോളം പോര്‍വിമാനങ്ങളുണ്ട്. ചൈനയിലെ വിമാനത്താവളങ്ങളുടെ എണ്ണം 507 ആണെങ്കില്‍ ഇന്ത്യയിലത് 346 ആണ്. 1990കള്‍ക്കു ശേഷം അതിവേഗത്തിലാണ് പ്രതിരോധ രംഗത്ത് ചൈന കുതിക്കുന്നതെന്നതും ആശങ്കക്കിടയാക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (3 minutes ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (18 minutes ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (22 minutes ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (29 minutes ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (41 minutes ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (50 minutes ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (1 hour ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (2 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (3 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (3 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (4 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (4 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends