ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ആയ കൊവാക്‌സിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനാൽ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച ആരംഭിക്കും
ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ആയ കൊവാക്‌സിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനാൽ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച ആരംഭിക്കും. പട്‌ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്തുക. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മുന്‍പരിചയമുള്ള വിദഗ്ധസംഘമാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് തലവന്‍ ഡോ. സിഎം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യഘട്ട പരീക്ഷണം നടത്തുന്നത് 100 പേരില്‍ ആണ് . ക്ലിനിക്കല്‍ ട്രയലിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ ആറു മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 28 ദിവസം വേണ്ടിവരും. മൂന്ന് ഘട്ടങ്ങളാണ് മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിനുള്ളത്.
ക്ലിനിക്കൽ ട്രയലിന് കൂടുതൽ ആളുകൾ സന്നദ്ധത അറിയിക്കുന്നതനുസരിച്ച് പരീക്ഷണം നടത്തുന്നതിന്റെ എണ്ണം ഉയർത്തുമെന്ന് സിങ് പറഞ്ഞു. പരീക്ഷണത്തിന് ശേഷം അന്തിമ റിപ്പോർട്ട് ഐസിഎംആറിന് കൈമാറും. എല്ലാം നന്നായി വന്നാൽ വാക്സിൻ ഉടൻതന്നെ വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ
ആദ്യഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷം മാത്രമേ ട്രയലിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയുള്ളു. വാക്‌സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം വിജയിച്ചതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha