Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

എൻഐഎയുടെ അടുത്ത നീക്കം; രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ, ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവം

20 SEPTEMBER 2020 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം

ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..

പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി മുട്ടുമടക്കി.. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു.. വിജയം വിളംബരം ചെയ്ത് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി..

കേരളത്തിൽ വർധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങളുടെ സൂചനയെ പറ്റി അന്താരാഷ്ട തലത്തിൽ വരെ അതിശക്തമായ പഠന റിപ്പോർട്ടുകൾ ഉയരുമ്പോൾ നിഷ്ക്രിയരായി ഇരിക്കുന്ന സംസ്ഥാന ഇന്റലിജൻസ് വകുപ്പും ഭീകര വിരുദ്ധ സ്‌കോഡുമെല്ലാം പിരിച്ചുവിടുന്നതാവും നല്ലത് എന്നാണ് പരക്കെയുള്ള ആക്ഷേപം .സംസ്ഥാനത്തു ആദ്യമായി അന്താരഷ്ട്ര തലത്തിൽ ഫണ്ട് ശേഖരണത്തിനായി ബംഗാൾ വഴി നുഴഞ്ഞു കയറിയ അഞ്ചു ഭീകരരിൽ മൂന്നെണ്ണത്തിനെ പിടികൂടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് ഇത്തരമൊരു വിവരം സംസ്ഥാന പോലീസിനെ അറിയിച്ചത് പോലും .അത്രയ്ക്കും ഗൗരവമേറിയ കേസിൽ പൊടുന്നനെയുള്ള ഓപ്പറേഷന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്നും ആളെക്കൂട്ടാൻ തിടുക്കം കാണിക്കാതെ സംസ്ഥാന പോലീസിന്റെ സഹായം തേടുകയായിരുന്നു. തമിഴ്നാട്ടിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായി അൽഖായിദ യുടെയും ഐ എസിന്റെയും സംഘടനകളെ പിന്തുണയ്ക്കുകയും അവയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഗ്രൂപ്പുകൾ സജ്ജീവമാണ് എന്നാണ് വ്യക്തമാകുന്നത് .

ദക്ഷിണേന്ധ്യൻ സംസ്ഥാനങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ വേഷത്തിലും മറ്റും നുഴഞ്ഞുകയറ്റം നടത്തുന്നവർ അനേകമുണ്ട് എന്നതിനെ ആസ്‍പദമാക്കിയാണ് അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നത് .സൈബർ സഹായം അനിവാര്യമാണെന്നിരിക്കെ .ഭീകര വാദ പ്രവർത്തനങ്ങൾ നടത്താനായി ഇവർ ഉപയോഗിക്കുന്ന ഗ്രൂപ്പുകളും മറ്റും നിരീക്ഷിച്ചു വരികയാണ് .അന്വേഷണ കാര്യങ്ങൾ കൂടുതൽ രഹസ്യമായി വയ്ക്കുന്നതിനാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടില്ല .അതേസമയം എറണാകുളത്ത് അൽഖായിദ ബന്ധമുള്ള 3 പേർ പിടിയിലായതു വിരൽ ചൂണ്ടുന്നത് സംസ്ഥാന ഇന്റലിജൻസിന്റെ വീഴ്ചയിലേക്ക്.

കേരള പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എൻഐഎയുടെ ഡൽഹി ഓഫിസാണു കൊച്ചി, ബംഗാൾ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് എൻഐഎ കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവർ അൽഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം.ഇത് ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിക്ക് കടുത്ത അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത് .സംസ്ഥാനത്തു അടിയന്തിരമായി പ്രവർത്തിപ്പിക്കേണ്ട തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ആഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങൾക്കു മാസങ്ങളായി തലവനില്ലാത്തതും പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്തുന്നതിനും തടയുന്നതിനും മാത്രമായാണു തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചത്. എസ്പിയുടെ നിയന്ത്രണത്തിലായിരുന്നു സ്ക്വാഡ്.

എന്നാൽ മാസങ്ങളായി തലവനില്ല എന്നതും പ്രവർത്തനരഹിതമാണ് എന്നതും കേരളത്തിനെ അപമാനത്തിന്റെ പടുകുഴിയിൽ എത്തിച്ചിരിക്കുകയാണ് . ഇതിനു പുറമേ ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഡിഐജിയും എസ്പിയും ഉണ്ടായിരുന്നു. ഈ കസേരകളിലും ആളില്ല.മലയാളികൾ ഉൾപ്പെടുന്ന പ്രവർത്തനമാണെങ്കിൽ ഫോൺ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ എന്നിവ നിരീക്ഷിച്ചു പൊലീസ് സൈബർ ഡോം ബന്ധപ്പെട്ടവർക്കു വിവരം കൈമാറും. എന്നാൽ ബംഗാളിയിൽ നടത്തുന്ന ആശയ വിനിമയം സൈബർ ഡോമിനും കണ്ടെത്താൻ കഴിഞ്ഞില്ല.

രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ മാസങ്ങളായുണ്ട് . ‍ഐഎസ്, അൽഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളാണിവയെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായി എത്തിക്കൽ ഹാക്കർമാരുടെയും ഡേറ്റ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാനിലെ ഭീകരസംഘടനയുടെ ഗ്രൂപ്പുകളെ പറ്റിയുള്ള വിശദമായ അന്വേഷണം ഐ ബി നടത്തിവരികയാണ് .ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവമായി രേഖപെടുത്തിയിട്ടുള്ളതായും സൂചനകൾ ലഭ്യമായിരിക്കുകയാണ് .ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ അന്വേഷണമാണ് നടക്കുന്നത് .കേരളത്തിലെ സൈബർ സെല്ലിനെക്കൂടി വിശ്വാസത്തിലെടുക്കാൻ ഇതുവരെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല .സംസ്ഥാന പോലീസിന്റെ കാര്യക്ഷമതയിൽ സംശയം ഉള്ളതിനാൽ തന്നെയാണ് ഇവരെ അന്വേഷണവുമായി സഹകരിപ്പിക്കുന്നതിൽ വിയോജിപ്പുള്ളത് .കാര്യഗൗരവം കണക്കിലെടുത്തു കൊണ്ടെങ്കിലും സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രമേ വകയുള്ളു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 minutes ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (28 minutes ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (43 minutes ago)

പ്രതികരിച്ച് സോനം വാങ്ചുക്  (45 minutes ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (50 minutes ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (1 hour ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (1 hour ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (1 hour ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (1 hour ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (1 hour ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (1 hour ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (1 hour ago)

കേന്ദ്രം മുട്ടുമടക്കി.  (1 hour ago)

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു  (1 hour ago)

Malayali Vartha Recommends