Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എൻഐഎയുടെ അടുത്ത നീക്കം; രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ, ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവം

20 SEPTEMBER 2020 08:06 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വർധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങളുടെ സൂചനയെ പറ്റി അന്താരാഷ്ട തലത്തിൽ വരെ അതിശക്തമായ പഠന റിപ്പോർട്ടുകൾ ഉയരുമ്പോൾ നിഷ്ക്രിയരായി ഇരിക്കുന്ന സംസ്ഥാന ഇന്റലിജൻസ് വകുപ്പും ഭീകര വിരുദ്ധ സ്‌കോഡുമെല്ലാം പിരിച്ചുവിടുന്നതാവും നല്ലത് എന്നാണ് പരക്കെയുള്ള ആക്ഷേപം .സംസ്ഥാനത്തു ആദ്യമായി അന്താരഷ്ട്ര തലത്തിൽ ഫണ്ട് ശേഖരണത്തിനായി ബംഗാൾ വഴി നുഴഞ്ഞു കയറിയ അഞ്ചു ഭീകരരിൽ മൂന്നെണ്ണത്തിനെ പിടികൂടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് ഇത്തരമൊരു വിവരം സംസ്ഥാന പോലീസിനെ അറിയിച്ചത് പോലും .അത്രയ്ക്കും ഗൗരവമേറിയ കേസിൽ പൊടുന്നനെയുള്ള ഓപ്പറേഷന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്നും ആളെക്കൂട്ടാൻ തിടുക്കം കാണിക്കാതെ സംസ്ഥാന പോലീസിന്റെ സഹായം തേടുകയായിരുന്നു. തമിഴ്നാട്ടിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായി അൽഖായിദ യുടെയും ഐ എസിന്റെയും സംഘടനകളെ പിന്തുണയ്ക്കുകയും അവയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഗ്രൂപ്പുകൾ സജ്ജീവമാണ് എന്നാണ് വ്യക്തമാകുന്നത് .

ദക്ഷിണേന്ധ്യൻ സംസ്ഥാനങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ വേഷത്തിലും മറ്റും നുഴഞ്ഞുകയറ്റം നടത്തുന്നവർ അനേകമുണ്ട് എന്നതിനെ ആസ്‍പദമാക്കിയാണ് അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നത് .സൈബർ സഹായം അനിവാര്യമാണെന്നിരിക്കെ .ഭീകര വാദ പ്രവർത്തനങ്ങൾ നടത്താനായി ഇവർ ഉപയോഗിക്കുന്ന ഗ്രൂപ്പുകളും മറ്റും നിരീക്ഷിച്ചു വരികയാണ് .അന്വേഷണ കാര്യങ്ങൾ കൂടുതൽ രഹസ്യമായി വയ്ക്കുന്നതിനാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടില്ല .അതേസമയം എറണാകുളത്ത് അൽഖായിദ ബന്ധമുള്ള 3 പേർ പിടിയിലായതു വിരൽ ചൂണ്ടുന്നത് സംസ്ഥാന ഇന്റലിജൻസിന്റെ വീഴ്ചയിലേക്ക്.

കേരള പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എൻഐഎയുടെ ഡൽഹി ഓഫിസാണു കൊച്ചി, ബംഗാൾ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് എൻഐഎ കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവർ അൽഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം.ഇത് ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിക്ക് കടുത്ത അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത് .സംസ്ഥാനത്തു അടിയന്തിരമായി പ്രവർത്തിപ്പിക്കേണ്ട തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ആഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങൾക്കു മാസങ്ങളായി തലവനില്ലാത്തതും പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്തുന്നതിനും തടയുന്നതിനും മാത്രമായാണു തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചത്. എസ്പിയുടെ നിയന്ത്രണത്തിലായിരുന്നു സ്ക്വാഡ്.

എന്നാൽ മാസങ്ങളായി തലവനില്ല എന്നതും പ്രവർത്തനരഹിതമാണ് എന്നതും കേരളത്തിനെ അപമാനത്തിന്റെ പടുകുഴിയിൽ എത്തിച്ചിരിക്കുകയാണ് . ഇതിനു പുറമേ ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഡിഐജിയും എസ്പിയും ഉണ്ടായിരുന്നു. ഈ കസേരകളിലും ആളില്ല.മലയാളികൾ ഉൾപ്പെടുന്ന പ്രവർത്തനമാണെങ്കിൽ ഫോൺ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ എന്നിവ നിരീക്ഷിച്ചു പൊലീസ് സൈബർ ഡോം ബന്ധപ്പെട്ടവർക്കു വിവരം കൈമാറും. എന്നാൽ ബംഗാളിയിൽ നടത്തുന്ന ആശയ വിനിമയം സൈബർ ഡോമിനും കണ്ടെത്താൻ കഴിഞ്ഞില്ല.

രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ മാസങ്ങളായുണ്ട് . ‍ഐഎസ്, അൽഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളാണിവയെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായി എത്തിക്കൽ ഹാക്കർമാരുടെയും ഡേറ്റ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാനിലെ ഭീകരസംഘടനയുടെ ഗ്രൂപ്പുകളെ പറ്റിയുള്ള വിശദമായ അന്വേഷണം ഐ ബി നടത്തിവരികയാണ് .ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവമായി രേഖപെടുത്തിയിട്ടുള്ളതായും സൂചനകൾ ലഭ്യമായിരിക്കുകയാണ് .ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ അന്വേഷണമാണ് നടക്കുന്നത് .കേരളത്തിലെ സൈബർ സെല്ലിനെക്കൂടി വിശ്വാസത്തിലെടുക്കാൻ ഇതുവരെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല .സംസ്ഥാന പോലീസിന്റെ കാര്യക്ഷമതയിൽ സംശയം ഉള്ളതിനാൽ തന്നെയാണ് ഇവരെ അന്വേഷണവുമായി സഹകരിപ്പിക്കുന്നതിൽ വിയോജിപ്പുള്ളത് .കാര്യഗൗരവം കണക്കിലെടുത്തു കൊണ്ടെങ്കിലും സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രമേ വകയുള്ളു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends