പാകിസ്താന്റെ ലക്ഷ്യം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ ; ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍!

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്താന്‍ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്താന്‍ ലക്ഷ്യം വയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാകിസ്താന്‍ ആക്രമണങ്ങള്‍ നടത്തുകയും പലരെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍, മുമ്ബ് അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തിരുന്ന നാല് ഇന്ത്യന്‍ പൗരന്മാരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്‍ 1267 പ്രകാരം തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ ശ്രമം നടത്തിയിരുന്നതായും എന്നാല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇത് തള്ളിയതായും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയില്‍ അറിയിച്ചു.
' അഫ്ഗാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ പിടിച്ചുവച്ചിരുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ എംബസിയ്ക്ക് നേരെയും അതിന്റെ കോണ്‍സുലേറ്റുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു. 2018 മേയില്‍ അഫ്ഗാനില്‍ വച്ച് തട്ടിക്കൊണ്ടുപോയ ഏഴ് എന്‍ജിനിയര്‍മാരില്‍ അവസാനത്തെയാളെയും അടുത്തിടെ മോചിപ്പിച്ചിരുന്നു. '`. ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ ഉള്‍പ്പെടെ പാകിസ്ഥാന്‍ ഉത്ഭവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി അന്താരാഷ്ട്ര സമൂഹവും ആശങ്ക പ്രകടിപ്പിക്കുന്നു.
2019 പുല്‍വാമ ആക്രമണത്തെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരുന്നു. യാതൊരു കാരണവശാലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്ന് ലോകരാജ്യങ്ങള്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനില്‍ അഭയം പ്രാപിച്ച് ഇന്ത്യയ്ക്കെതിരെ തീവ്രവാദം അഴിച്ചുവിടുന്ന നിരവധി ഭീകര സംഘടനകളെയും വ്യക്തികളെയും ഐക്യരാഷട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളും ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതിനെതിരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സും പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് പാക് സൈന്യം താലിബാന്‍ ഭീകരര്‍ക്ക് പ്രത്യേക ആയുധ പരിശീലനം നല്‍കുന്നുണ്ടെന്ന വിവരം ഇന്ത്യക്ക് നേരെത്തെ തന്നെ ലഭിച്ചിരുന്നു. ജമ്മുകശ്മീരിലെ സുരക്ഷാ സേനാങ്കങ്ങൾക്കെതിരായ ആക്രമണത്തില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കിയവരെ പാക് സൈന്യം ഉപയോഗിച്ചേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന ഇന്ത്യയുടെ വാദം ശരിവച്ചുകൊണ്ട് ഐക്യരാഷ്ട്ര രക്ഷാ സമിതി റിപ്പോര്‍ട്ട് പ്രസിദീകരിച്ചിരുന്നു. നിലവില്‍ 6500 പാകിസ്താനി ഭീകരന്മാര്‍ അഫ്ഗാനില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അതിരൂക്ഷ വിമര്‍ശനമാണ് പാകിസ്താനെതിരെ രക്ഷാ സമിതി നടത്തിയിരിക്കുന്നത്. ഇരുരാജ്യത്തേയും സമാധാനം തകര്‍ക്കുന്നത് പാകിസ്താനാണെന്നും സമിതി തുറന്നടിച്ചിരിക്കുകയാണ്. പാക് ഭീകര സംഘടനയായ തെഹ്‌രീക് -ഈ-താലിബാന്‍ പാകിസ്താന്‍ എന്ന പേരിലാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും സമിതി പറഞ്ഞു.
സമിതിയുടെ 26-ാംമത് റിപ്പോര്‍ട്ടിലാണ് പാകിസ്താനെ പരാമര്‍ശിച്ചിരിക്കുന്നത്. ഐഎസിന്റെയും അല്‍ഖ്വയ്ദയുടേയും അനുബന്ധ സംഘടനകളുടേയും നിലവിലെ പേരുമാറ്റിയുള്ള പ്രവര്‍ത്തനം താലിബാന്‍ നിംറുസ്, ഹെല്‍മന്ദ്, ഖണ്ഡഹാര്‍ മേഖലയിലാണ് നടത്തുന്നത്. ഈ സംഘത്തില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളിലെ 150 മുതല്‍ 200 വരെ ഭീകരരാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഖ്വിസ് (അല്‍ഖ്വയ്ദയും ഐഎസിന്റെയും സംയുക്ത സേന ) എന്ന പേരിലുള്ള സംവിധാനം നിയന്ത്രിക്കുന്നത് അസീം ഉമര്‍ എന്ന ഭീകരന് ശേഷം ഒസാമാ മഹമൂദെന്നയാളാണെന്നും വിശദമാക്കുന്നു.
പാകിസ്താന്‍ കേന്ദ്രീകരിച്ചുളള ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌ക്കറും അഫ്ഗാനില്‍ പരിശീലനം കൊടുക്കുന്നവിവരം അഫ്ഗാന്‍ ഭരണകൂടം പുറത്തുവിട്ടിരുന്നു. പാക് സൈനിക മേധാവികള്‍ പോലും ഭീകരക്യാമ്പുകളില്‍ സ്ഥിരം സന്ദര്‍ശകരാണെന്നതും ആരോപണമായി ഉന്നയിച്ചിരുന്നു. അമേരിക്ക പിന്മാറ്റ കരാര്‍ താലിബാനുമായി ഖത്തറില്‍ വച്ച് ഒപ്പുവെച്ച ശേഷവും അക്രമം തുടരുകയാണ്. അക്രമങ്ങൾക്കെല്ലാം പാകിസ്താനാണ് നേതൃത്വം കൊടുക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഖാനി ഗുരുതരമായ ആരോപണമാണ് നേരെത്തെ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha























