ഞങ്ങള്‍ക്ക് പേടിയുണ്ട്; അന്ന് രാത്രിയില്‍ ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം; പെണ്‍കുട്ടിയുടെ കുടുംബം

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കുടുംബം. രണ്ടുദിവസത്തിനുശേഷം മാധ്യമങ്ങള്‍ക്ക് കുടുംബത്തെ കാണാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം.
'അന്ന് രാത്രിയില്‍ ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം. അത് ഞങ്ങളുടെ സഹോദരിയുടെ ശരീരമാണെങ്കില്‍ എന്തിന് അവര്‍ ഈ രീതിയില്‍ സംസ്കരിച്ചു?. പൊലീസിനോടും ഭരണകൂടത്തിനോടും അവളുടെ മൃതദേഹം ഒരുനോക്ക് കാണിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു'
'അതിലുപരി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞങ്ങള്‍ ആവശ്യെപ്പട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ലാത്തതിനാല്‍ മനസിലാകില്ലെന്നായിരുന്നു പ്രതികരണമെന്ന് പെൺകുട്ടിയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘം തങ്ങളോട് സംസാരിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നേരത്തേ പ്രത്യേക അന്വേഷണ സംഘമെത്തി മൊഴിയെടുത്തിരുന്നതായും വ്യാഴാഴ്ച ഗ്രാമവാസികളോട് മാത്രം സംസാരിച്ചശേഷം മടങ്ങിപോയെന്നും കുടുംബം ആരോപിച്ചു. രണ്ടുദിവസമായി വീടുവിട്ട് പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ലെന്നും വീട്ടിനുള്ളില്‍ സദാസമയം പൊലീസിെന്റ സാന്നിധ്യം ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു.
'ഞങ്ങള്‍ക്ക് പേടിയുണ്ട്. പൊലീസുകാരോട് കുറച്ച് സ്വകാര്യത ഞങ്ങള്‍ ആവശ്യെപ്പട്ടിരുന്നു. എന്നാല്‍ അവര്‍ വീടനകത്ത് സദാസമയവും തമ്ബടിച്ചു. ചില അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെതി തങ്ങളുടെ ഫോണ്‍ കാണിക്കാന്‍ ആവശ്യെപ്പട്ടു. രണ്ടുദിവസമായി പുറംലോകവുമായുള്ള ഏക സംവാദം ഇതായിരുന്നു' -സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
'കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമ അധികാരി ഞങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഞങ്ങള്‍ക്ക് നീതി മാത്രമാണ് ആവശ്യം' എന്നും പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.
പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രത്യേക മൂന്നംഗ സംഘത്തെ കേസ് അന്വേഷണത്തിനായി നിയമിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് നീക്കിയതായും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അഞ്ചുമാധ്യമപ്രവര്‍ത്തകരെ മാത്രമേ സ്ഥലത്തേക്ക് കടത്തിവിടുവെന്നും സബ് ഡിവിഡനല്‍ മാനേജര്‍ പ്രേം പ്രകാശ് മീന അറിയിച്ചിരുന്നു.
രണ്ടുദിവസമായി പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം വിലക്ക് ഏര്‍പ്പെടുത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. പ്രത്യേക സംഘത്തിെന്റ അന്വേഷണം അവസാനിക്കുന്നതുവരെ വിലക്ക് നിലനില്‍ക്കുമെന്നായിരുന്നു ഹാഥറസ് അഡീഷനല്‍ എസ്.പി പ്രകാശ് കുമാറിെന്റ വിശദീകരണം.
https://www.facebook.com/Malayalivartha






















