ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ കെൽപ്പുള്ളത് ...യുകെയിൽ കണ്ടെത്തിയ പുതിയ വക ഭേദത്തേക്കാളും മാരകമെന്നു ഗവേഷകർ ...ഇമ്യൂണ്‍ എസ്‌കേപ് എന്ന അതി വ്യാപന ശേഷിയുള്ള വൈറസ്

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ കെൽപ്പുള്ളവയാണെന്നാണ് ഗവേഷണ റിപ്പോർട്ട് . ഇത് യുകെയിൽ കണ്ടെത്തിയ പുതിയ വക ഭേദത്തേക്കാളും മാരകമാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. അതി വ്യാപന ശേഷിയുള്ള ഈ വൈറസിനെ ഇമ്യൂണ്‍ എസ്‌കേപ് എന്നു വിളിക്കുന്നു.
ആന്ധ്രപ്രദേശിൽ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ 'എൻ 440' വകഭേദം ഇത്തരത്തിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നതാണ്. തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തിൽ വ്യക്തമായത്.
ഇമ്യൂൺ എസ്‌കേപ് എന്നതിനാൽത്തന്നെ യുകെയിലെ വകഭേദത്തെക്കാൾ ശ്രദ്ധവേണ്ടതാണ് ആന്ധ്രയിൽ കണ്ടെത്തിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമികസ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയിലെ (ഐജിഐബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്‌കറിയ പറഞ്ഞു. ഐജിഐബിയുടെ പഠനത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ആന്ധ്രയിലെ വകദേഭം ആദ്യം വേർതിരിച്ചത്. മറ്റുചില സംസ്ഥാനങ്ങളിലും ഈ ഗണം ദൃശ്യമായെങ്കിലും ആന്ധ്രയുമായി താരതമ്യം ചെയ്യുമ്പോൾ തോത് കുറവാണ്.
കേരളത്തിൽ പ്രബലമായിട്ടുള്ള വൈറസ് ഗണമായ എ2എയിൽ കണ്ട 2 ജനിതകമാറ്റങ്ങൾ ഇമ്യൂൺ എസ്‌കേപ് ശേഷിയുള്ളതല്ല; വലിയ വ്യാപനശേഷിയുള്ളതെന്നാണു കണ്ടെത്തിയത്. സംസ്ഥാനത്ത് 14 ജില്ലകളിൽനിന്നായി പ്രതിമാസം 1400 വൈറസ് സാംപിൾ വീതം പരിശോധിക്കുന്നതിനുള്ള നടപടികൾ അടുത്ത മാസം തുടങ്ങുമെന്ന് ഡോ. വിനോദ് പറഞ്ഞു
വാക്സീനുകളെ മറികടക്കാൻ എൻ440കെയ്ക്ക് സാധിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. യുപിയി ലെ നോയിഡയിൽ രണ്ടാമതും കോവിഡ് ബാധയുണ്ടായ ഒരു കേസ് എൻ440കെ വകഭേദമാണ്. എൻ440കെയെക്കുറിച്ചും ഇപ്പോൾ അമിതമായ ആശങ്ക വേണ്ട. വൈറസ് വകഭേദത്തിന്റെ ഇമ്യൂ ൺ എസ്‌കേപ് ശേഷി എത്രത്തോളം ശക്തമെന്നതു പ്രധാനമാണെന്ന് ഡോ.വിനോദ് പറഞ്ഞു.
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കാൻ കെൽപ്പുള്ള 19 വക ഭേദങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയപ്പോൾ 133 രാജ്യങ്ങളിലായി ഇമ്യൂൺ എസ്‌കേപ് ശേഷിയുള്ള 126 വകഭേദങ്ങൾ കണ്ടെത്തി. ലോകത്ത് ഇതുവരെ 2.4 ലക്ഷം കൊറോണ വൈറസ് ശ്രേണീകരണം നടന്നിട്ടുണ്ട്.
മറ്റുചില സംസ്ഥാനങ്ങളിലും ഈ വകഭേദം കണ്ടെത്തിയെങ്കിലും ആന്ധ്രയുമായി താരതമ്യം ചെയ്യുമ്പോള്‍ തോത് വളരെ കുറവാണ്.. സെപ്തംബറിലാണ് ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയത്.
ബ്രിട്ടനിലെ 2.2 ലക്ഷം കോവിഡ് -19 രോഗികളിൽ ആറ് ശതമാനത്തിലധികം രോഗികളിലെ ജീനോമുകൾ സ്വീക്വൻസ് ചെയ്തിട്ടുള്ളതാണ്. ഇതുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇന്ത്യയിൽ ഒരു കോടിയിലധികം കോവിഡ് കേസുകളിൽ 5,000-ൽ താഴെ ജീനോമുകളെ സ്വീക്വൻസ് ചെയ്തിട്ടുള്ളു. അതായത് 0.05 ശതമാനത്തിൽ താഴെ മാത്രം
ഇന്ത്യയുടെ കാര്യമെടുത്താൽ ജനിതക മാറ്റം വന്ന കൊറോണ വൈറസുകളുടെ എണ്ണം കൂടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇന്ത്യയ്ക്ക് അതിന്റേതായ പരിമിതികൾ ഉണ്ടെന്ന് വേണമെങ്കിൽ പറയാം.
ജീനോം സീക്വൻസ് നടത്താനുള്ള ലാബോറട്ടറികളുടെ അഭാവം ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലുമുണ്ട്. ഇന്ത്യയിലെ മിക്ക ജീനോം സീക്വൻസിംഗും നടത്തിയത് നഗരപ്രദേശങ്ങളിലെ രോഗികളിൽ നിന്ന് ശേഖരിച്ചിട്ടുള്ള വൈറസ് സാമ്പിളുകളിൽ നിന്നാണെന്ന് ഇതിൽ വ്യക്തമാണ്.
രോഗപ്രതിരോധശേഷിയില്ലാത്ത രോഗികളിൽ പ്രവേശിക്കുന്ന കൊറോണ വൈ റസുകളിൽ ജനിതക വ്യതിയാനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ശസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha

























