വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു; വിവാഹം കഴിക്കാനായി ഭാര്യയെയും കൂടെ ഉള്ളവരെയും കൊന്നു... വർഷങ്ങൾ കഴിഞ്ഞപ്പോൾ സിനിമ കഥയെ വെല്ലുന്ന കഥ പുറത്തായി
ദിവസങ്ങൾക്ക് മുൻപ് വീട് പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ട സംഭവം വാർത്തകളിൽ നിറഞ്ഞതാണ്. ഇപ്പോളിതാ ഹരിയാനയിലെ വീട് നവീകരണത്തിന് തറ പൊളിച്ചപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ ഒരാള്‍ പിടിയിലായി. അറ്റകുറ്റ പണികൾക്കായി വീട് പൊളിച്ചപ്പോള്‍ ഒരു മുറിയുടെ തറഭാഗത്ത് നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
വീട്ടുടമയായ സരോജ ഉടന്‍ തന്നെ പൊലീസിനി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ത്തിന്റെ യാഥാർഥ്യം പുറത്തറിയുന്നത്. 2017ല്‍ പവന്‍ എന്ന വ്യക്തിയില്‍നിന്നാണ് സരോജ വീടുവാങ്ങിയത്.
പഞ്ചസാര മില്‍ തൊഴിലാളിയായ പവനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് പവന്‍ വീടുവാങ്ങിയ അഹ്സാന് സെയ്ഫിയിലേക്ക് അന്വേഷണം പോകുകയായിരുന്നു. യു.പിയിലെ ബധോഹി സ്വദേശിയാണ് അഹ്സാൻ.
അഹ്സാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇവിടെ താമസിച്ചിരുന്ന പഴയ അയല്‍വാസികള്‍ അയാളുടെ പ്രവൃത്തികളില്‍ ദുരൂഹത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് യു.പിയിലെത്തി അഹ്സാന് സെയ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അഹ്സാന് സെയ്ഫിയെ ചോദ്യം ചെയ്തതോടെ രണ്ടാംഭാര്യയെയും മകനെയും ബന്ധുവിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവം തുറന്നു പറയുകയായിരുന്നു. അഹ്സാനിന്റെ രണ്ടാംഭാര്യ നസ്നീന്, മകന്‍ സൊഹൈല്‍ , 15 വയസായ ബന്ധു ഷാബിര്‍ എന്നിവരാണ് കൊല്ലപെട്ടത്.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അഹ്സാന് വിവാഹബന്ധം മറച്ചുവെച്ച് മാട്രിമോണിയലിലൂടെ നസ്നീനെ പരിചയപ്പെട്ടു. തുടർന്ന് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ഇരുവരും പാനിപത്തിലേക്ക് താമസം മാറുകയായിരുന്നു. ഇയാള്‍ ഇടക്കിടെ യു.പി മുസഫര്‍നഗറിലെ ആദ്യഭാര്യയെയും മൂന്ന് കുട്ടികളെയും കാണാൻ പോകുമായിരുന്നു.
തന്റെ ഭർത്താവ് വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം നസ്നീര് അറിഞ്ഞു. ഇതോടെ മുസഫര്‍നഗറിലേക്ക് പോകുന്നതിന് അഹ്സാനെ വിലക്കുകയും ചെയ്തു. ഇതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. തുടര്‍ന്ന് 2016 നവംബറില്‍ നസ്നീനെയും മകനെയും ബന്ധുവിനെയും വിഷം കൊടുത്ത് ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക ശേഷം ഇദ്ദേഹം വീട്ടിലെ തന്നെ ഒരു മുറി കുഴിച്ച് അവിടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. അതിനുശേഷം പവന് വീട് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മൂന്നാമതൊരു വിവാഹവും കഴിച്ചു. മൂന്നാമത്തെ ഭാര്യക്കൊപ്പം യു.പിയില്‍ താമസിച്ച് വരികയായിരുന്നു അഹ്സാന്. കൊലപാതക കുറ്റം സമ്മതിച്ച അഹ്സാനെ കോടതിയില്‍ ഹാജരാക്കി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha