അതിർത്തി കടന്ന് ചൈന; സിക്കിം അതിർത്തിയിൽ ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ, ചൈന വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു
അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ചൈന. ഇത്തവണ സിക്കിം അതിര്‍ത്തിയിലാണ് ചൈനയുടെ ഗുഢനീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയായ നക് ലാ ബോര്‍ഡറിന് സമീപത്തായി ചൈന പുതിയ റോഡുകളും സൈനിക പോസ്റ്റുകളും സ്ഥാപിക്കുന്നതായിയാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിന് ഇതു സംബന്ധിച്ചുള്ള സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങള്‍ ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടു.
ലഡാകിലെ സൈനിക പിന്‍മാറ്റത്തിന് ശേഷം ചൈന ഇപ്പോള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മേഖലയാണ് ഡോക്ലാം, നക് ലാ പ്രദേശങ്ങള്‍. ഇന്ത്യ-ചൈന-ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ഡോക്ലാം പ്രദേശം അതീവ പ്രധാന്യമുള്ള പ്രദേശമാണ്.
ജനുവരിയില്‍ ഇവിടെ ചൈനീസ് ആര്‍മി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചി രുന്നു. അതിര്‍ത്തി രേഖ ലംഘിച്ചു കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യന്‍ സേന തടഞ്ഞത് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഇരു ഭാഗത്തും ഏതാനും സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിയരുന്നു.
മാര്‍ച്ച് 12 ന് പുറത്ത് വന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി സൈനിക വാഹനങ്ങളുടെയും പുതിയ ക്യാമ്പ് ആരംഭിച്ചതിന്റെയും തെളിവുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിരുന്നതാണ്. ചൈനയുടെ പുതിയ നീക്കങ്ങള്‍ നക് ലാ ബോഡറിന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ്.
ഫെബ്രുവരി അവസാനം നടന്ന പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയില്‍ പട്രോളിങ് പോയിന്റ് 15, ഗോഗ്ര എന്നി മേഖലകളിലെ സൈനിക പിന്‍മാറ്റത്തില്‍ ധാരണയില്‍ എത്തിയിരുന്നു. ലഡാക്കിലെ സൈനിക പിന്‍മാറ്റത്തിന് ശേഷം നടന്ന ആദ്യവട്ട സൈനികതല ചര്‍ച്ചയായരുന്നു അത്. അതേസമയം ഡെപ്‌സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിയിരുന്നു. ചൈനയുടെ പുതിയ നീക്കം അതിർത്തിയിൽ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കിരിക്കുകയാണ്
https://www.facebook.com/Malayalivartha