ഭാരത് ബന്ദ് ഏറ്റില്ല; ഗതാഗതം തടയാന്‍ പ്രതിഷേധക്കാര്‍ നടുറോഡില്‍ ഡാന്‍സും പാട്ടും നടത്തി,
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം നാല് മാസം പിന്നിടുകയാണ്. ഇതിനിടെ ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് യാതൊരു ചലനവും ഉണ്ടാക്കിയില്ല. ഇതോടെ നടുറോഡില്‍ നൃത്തവും പാട്ടുമായി പ്രതിഷേധക്കാര്‍ റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാര്‍ഷിക പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ഇവരുടെ പല സാധനങ്ങളും ചിതറിക്കിടക്കുന്നതും റോഡുകള്‍ ഉപരോധിച്ചതും മൂലം രാജ്യത്തിന് വന്‍തോതില്‍ വരുമാനനഷ്ടം നേരിടുന്നതിനിടെയാണ് കര്‍ഷകര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ പുതിയ നീക്കം.
ഇന്ന് ഗാസിപൂര്‍ അതിര്‍ത്തിക്ക് സമീപം ദേശീയപാത -9 തടഞ്ഞുകൊണ്ട് നൃത്തം ചെയ്താണ് അവര്‍ ഗതാഗതം മുടക്കിയത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിര്‍ത്തിയില്‍ നാല് മാസത്തെ പ്രക്ഷോഭം അടയാളപ്പെടുത്തുന്നതിനായി സംയുക്ത കിസാന്‍ മോര്‍ച്ച വെള്ളിയാഴ്ച 'ഭാരത് ബന്ദിന്' ആഹ്വാനം നല്‍കിയിരുന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച ബന്ദ് വൈകുന്നേരം 6 മണി വരെ തുടരുമെന്ന് കര്‍ഷകരുടെ സംഘടനയായ സംയുക്ത് കിസാന്‍ മോര്‍ച്ച പറഞ്ഞു.
അതേസമയം പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ നല്‍കി. എന്നാൽ, രാജ്യത്തിന്‍റെ കുതിച്ചുയരുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക് തടയിടാനായി ഉള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ദേശീയപാത തുടര്‍ച്ചയായി തടയുന്നതിലൂടെ പ്രതിദിനം നഷ്ടം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രതിഷേധക്കാര്‍ പൊതു റോഡുകളില്‍ ആഹ്ലാദിക്കുകയും ചൂഷണം ചെയ്യുകയും രാജ്യത്തിന്റെ ഖജനാവിന് കാര്യമായ സാമ്പത്തിക നാശമുണ്ടാക്കുകയും ചെയ്യുന്നത് തുടരുകയാണ്.
പ്രതിഷേധം NHAI യുടെ ദൈനംദിന നഷ്ടത്തിന് പുറമെ ദില്ലിക്ക് ചുറ്റുമുള്ള നാല് സംസ്ഥാനങ്ങളിലെങ്കിലും ബിസിനസിനെ ബാധിച്ചിട്ടുണ്ട്. പ്രക്ഷോഭം ഇതിനകം തന്നെ ഏകദേശം 50000 കോടി രൂപയുടെ നഷ്ടത്തിന് കാരണമായതായി കണക്കാക്കപ്പെടുന്നു. ടോള്‍ പിരിവില്‍ നഷ്ടമായത് 814.4 കോടി രൂപയാണ് .കര്‍ഷകരുടെ പ്രക്ഷോഭം ജനുവരിയില്‍ ദില്ലി-എന്‍സിആറില്‍ 50,000 കോടി രൂപയുടെ ബിസിനസ് നഷ്ടമുണ്ടാക്കിയതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha