പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതിയുമായി ബി.ജെ.പി;ആരോപണങ്ങൾ ചൂടുപിടിക്കുന്നു
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതിയുമായി ബി.ജെ.പി. സാമുദായിക തലത്തിലാണ് മമത ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.”മമതാ ബാനര്‍ജി ഒരു തെറ്റായ ലക്ഷ്യത്തോടെ മതപരമായ രീതിയില്‍ വര്‍ഗീയത വളര്‍ത്താനും വിദ്വേഷം വളര്‍ത്താനും ശ്രമിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.കാവി വസ്ത്രമണിഞ്ഞ്, നെറ്റിയില്‍ തിലകം തൊട്ടവരാണ് ബംഗാളിന്റെ സംസ്‌ക്കാരത്തെ നശിപ്പിക്കുന്നത് എന്ന് മമത പ്രസംഗിച്ചു എന്നുപറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നല്‍കിയത്.
നേരത്തെ, ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ നാല് പാകിസ്താന്‍ രൂപീകരിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായും ബി.ജെ.പി പ്രചരണം നടത്തിയിരുന്നു. ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് തൃണമൂല്‍ നേതാവ് ഷെയ്ഖ് ആലം പ്രസംഗിക്കുന്ന ആധികാരികത ഇല്ലാത്ത വീഡിയോ പങ്കുവെച്ചത്.അതെ സമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അസഭ്യവര്‍ഷവുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കാല്‍ പ്രദര്‍ശിപ്പിച്ച് മമത ബാനര്‍ജി പശ്ചിമ ബംഗാളിന്റെ സംസ്‌കാരത്തെ അപമാനിച്ചുവെന്നായിരുന്നു ദിലീപ് ഘോഷ് ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പൊതുപരിപാടിക്കിടെ പരിക്കേറ്റ കാല്‍ മമത ആളുകളെ കാണിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം..
‘പശ്ചിമ ബംഗാളില്‍ നമ്മുടെ അമ്മമാരും സഹോദരിമാരും സാരി ധരിക്കുന്നു. മാന്യതയുടെ പ്രതീകമാണ് സാരി. എന്നാല്‍ സാരി ധരിക്കുന്ന ഒരാള്‍ മനപൂര്‍വം അവരുടെ കാല്‍ പൊതു പരിപാടികളില്‍ വീണ്ടും വീണ്ടും കാണിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ പോലും ഇത് ഇഷ്ടപ്പെടുന്നില്ല. ഞാന്‍ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ബംഗാളിന്റെ സംസ്‌ക്കാരത്തില്‍ ഇത് ശരിയാണെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി ബംഗാളി സംസ്‌കാരത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. എന്നാല്‍ അത്തരമൊരു പെരുമാറ്റം മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാനാവുന്നില്ല’, ദിലീപ് ഘോഷ് പറഞ്ഞു.
https://www.facebook.com/Malayalivartha