രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിൽ; ധാക്ക വിമാനത്താവളത്തിലെത്തിയ മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്‌ഖ് ഹസീന നേരിട്ടെത്തി സ്വീകരിച്ചു ; ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായകമായ നയതന്ത്ര ചര്‍ച്ചകളില്‍ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിൽ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടായിരുന്നു അദ്ദേഹം അവിടെ എത്തിയത്. കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായിട്ടായിരുന്നു പ്രധാനമന്ത്രി ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത് എന്ന കാര്യം ശ്രദ്ധേയം. ഇന്ന് രാവിലെ ധാക്ക വിമാനത്താവളത്തിലെത്തിയ മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്‌ഖ് ഹസീന നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു.
ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ നൂറാം വാര്‍ഷികത്തിലായിരുന്നു മോദി രാജ്യം സന്ദര്‍ശിക്കുന്നത്. ബംഗ്ലാദേശ് പ്രസിഡന്റ് അബ്‌ദുള്‍ ഹമീദുമായി കൂടിക്കാഴ്‌ച നടത്തും . ശേഷം പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായകമായ നയതന്ത്ര ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും.
അതോടൊപ്പം ബംഗ്ലാദേശിലെ പ്രസിദ്ധമായ ജഷോറേശ്വരി, ഓറക്കണ്ടി തുടങ്ങിയ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുവാൻ ഒരുങ്ങുകയാണ്.ആദ്യയാത്ര 8458 കോടി അതിസുരക്ഷ കവചത്തിലാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമായി ഉപയോഗിക്കാനുളള എയര്‍ ഇന്ത്യ വണ്‍ ( എ.ഐ 160) വിമാനത്തിലാണ് നരേന്ദ്ര മോദി ധാക്കയിലറങ്ങുന്നത്.
യു.എസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളായിരുന്നു അദ്ദേഹത്തിന്റെ വിമാനത്തിൽ ഉള്ളത്. ഇതിന്റെ വില 8458 കോടിയാണ് .
ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിംഗ് 777 എയര്‍ ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്.
ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്സ്, മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ട് . ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ് വലിയ വിമാനങ്ങളെ ഇന്‍ഫ്രാറെഡ് പോര്‍ട്ടബിള്‍ മിസൈലുകളില്‍ നിന്നു സംരക്ഷിക്കുവാൻ ശക്തമാണ് .
ഇന്‍ഫ്രാറെഡ് സെന്‍സറുകളാണു മിസൈലിന്റെ ദിശ മനസിലാക്കുക. വിമാനത്തില്‍ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങള്‍ മിസൈലുകളുടെ ഗതി മാറ്റും.ഇതിനായി പൈലറ്റ് ഒന്നും ചെയ്യേണ്ട. ശത്രു റഡാറുകള്‍ സ്‌തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
വിമാനത്തിനുളളില്‍ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്‌ക്കാനുളള സൗകര്യങ്ങള്‍, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലും ക്ഷതമേല്‍ക്കില്ല തുടങ്ങിയ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഈ വിമാനത്തിലുണ്ട്.
https://www.facebook.com/Malayalivartha