പതിനാലാം വയസ്സിൽ വിവാഹിതയായി! നീണ്ട എട്ടുവർഷത്തെ ദുരിതം; ഒടുവിൽ ആശ്വാസമായി കോടതി വിധി
പതിനാലാം വയസ്സില്‍ വിവാഹിതയായി. എട്ടുവർഷത്തോളം ഭർത്താവിന്റെ വീട്ടിലെ പീഡനം ഒടുവിൽ യുവതിയ്ക്ക് ആശ്വാസമായി കോടതി വിധി എത്തി. 2013 മെയ് 23ന് വിവാഹിതയാവുമ്പോള്‍ ഛോട്ടാ ദേവിയുടെ പ്രായം 14 ആയിരുന്നു. അതായത് ബാലവിവാഹം. അന്ന് മുതല്‍ ഭര്‍ത്താവിന്‍റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം നേരിട്ടായിരുന്നു ഇവർ ജീവിച്ചത്.
പരാതിപ്പെട്ടപ്പോള്‍ ജാതി പഞ്ചായത്ത് ഇടപെടുകയായിരുന്നു. എന്നാൽ സ്വന്തം വീട്ടുകാര്‍ ഉപേക്ഷിക്കുകയും ചെയ്തു, ഒടുവില്‍ കോളേജ് വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടതോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ഛോട്ടാ ദേവിയുടെ മുന്നിൽ ചോദ്യമായി നിന്നു. ഒടുവിൽ ഒരു തിയറ്ററിന്‍റെ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്ത തുടങ്ങി.
കഷ്ടപ്പാടുകള്‍ നിറഞ്ഞ എട്ട് വര്‍ഷത്തിന് ശേഷം ജോധ്പൂരിലെ കോടതി അടുത്തിടെയാണ് ഛോട്ടാ ദേവിയുടെ വിവാഹം റദ്ദാക്കുവാൻ വിധി പുറപ്പെടുവിച്ചത്. മഹേന്ദ്ര സിഹാഗ് എന്ന ഭര്‍ത്താവിനെ ഒന്നിനും കൊള്ളാത്ത മദ്യപാനിയെന്നാണ് ഛോട്ടാ ദേവി വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഭര്‍ത്താവിന്‍റെ പ്രായം കൃത്യമായി എത്രയാണ് എന്ന് പോലും ഛോട്ടാ ദേവിക്ക് അറിയില്ല.
2013ല്‍ വിവാഹം കഴിക്കുന്ന സമയത്ത് 23ഓളം പ്രായമുണ്ടെന്നാണ് പറഞ്ഞിരുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മുതിര്‍ന്ന രണ്ട് സഹോദരിമാര്‍ക്കും ബന്ധുക്കളായ രണ്ട് പേര്‍ക്കുമൊപ്പം ഛോട്ടാ ദേവിയുടേയും വിവാഹംനടത്തിയത്.
പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അനുവാദം നൽകിയിരുന്നു. എന്നാല്‍ എല്ലാ ദിവസവും ഭര്‍തൃവീട്ടുകാര്‍ ക്ലാസിന് പുറത്ത് കാവല്‍ നിൽക്കുകയും. സഹപാഠികള്‍ക്ക് മുന്‍പില്‍ വച്ച് അപമാനിക്കും ചെയ്തിരുന്നു. എന്നാല്‍ പഠിക്കുന്നത് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് ഛോട്ടാ ദേവി മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാൽ സ്കൂള്‍ പഠനം കഴിഞ്ഞതോടെ കാര്യങ്ങള്‍ വീണ്ടുംമോശമായി കൊണ്ടിരിക്കുകയായിരുന്നു. പത്രം വായിക്കാനുള്ള അറിവായില്ലേ, അത്രയും പഠിച്ചാല്‍ മതി. തങ്ങളുടെ കുടുംബത്തില്‍ ആരും പഠിച്ചവരില്ല, പഠിച്ചിട്ട് നീ എന്ത് ചെയ്യാനാണ് എന്നായിരുന്നു ഭർത്താവ് പരിഹാസത്തോടെ ചോദിച്ചത്.
എന്നാല്‍ ഭര്‍തൃവീട്ടുകാരുടെ ഈ ആവശ്യത്തിന് ഇവർ വഴങ്ങാന്‍ തയ്യാറായില്ല തുടർന്ന് ഛോട്ടാ ദേവിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. വീട്ടിലേക്ക് മടങ്ങിയെത്തി ബിരുദ പഠനം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലാവുകയായിരുന്നു. ഭര്‍ത്താവിന്‍റെ കോളേജിലെത്തിയുള്ള ഭീഷണിയും അപമാനവും മൂലം പഠനം നിന്നു പോയി.
തന്റെ ജീവിതത്തിൽ ഒരു മാറ്റം വരുവാനായി 2018ല്‍ ഛോട്ടാ ദേവി കോടതിയെ സമീപിച്ചതോടെ ജാതി പഞ്ചായത്ത് വീണ്ടും ഇടപെട്ടു. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പഞ്ചായത്ത് തീരുമാനം അറിയിച്ചത്.
എന്നാൽ കൃഷിക്കാരായിരുന്ന രക്ഷിതാക്കള്‍ക്ക് സമ്മര്‍ദ്ദം താങ്ങാനാവാതെ വന്നതോടെ ഛോട്ടാ ദേവിയോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. രണ്ട് സഹോദരന്മാരോ രണ്ട് സഹോദരിമാരോ സഹായിക്കാന്‍ തയ്യാറായില്ല. ഗ്രാമത്തില്‍ നിന്ന് പുറത്തായതോടെ ജോധ്പൂരില്‍ ഒരു താമസസ്ഥലം കണ്ടെത്തുകയായിരുന്നു. എന്നാല്‍ സാമ്പത്തികമായും മാനസികമായും കഷ്ടപ്പാടിന്‍റെ കാലമായിരുന്നു പിന്നീട് ഇവരുടെ ജീവിതത്തിൽ.
ജോധ്പൂരിലെ ഒരു തിയറ്ററില്‍ 11 മാസത്തോളം ഛോട്ടാ ദേവി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ കൊവിഡ് മൂലം തിയേറ്ററുകള്‍ അടച്ചതോടെ ആകെയുണ്ടായിരുന്ന ഉപജീവന മാര്‍ഗ്ഗവും നിലക്കുകയും. ഇതിനിടെ കുടുംബ കോടതിയില്‍ ഛോട്ടാ ദേവിയുടെ വിവാഹം നടന്നത് 2016ലാണെന്ന് ഭര്‍തൃ വീട്ടുകാര്‍ വാദിച്ചു.
ആ സമയത്ത് ഛോട്ടാ ദേവിക്ക് പ്രായപൂര്‍ത്തി ആയിരുന്നെന്നുമാണ് ഛോട്ടാ ദേവിയുടെ ഭര്‍തൃവീട്ടുകാരുടെ ആരോപണം. എന്നാല്‍ ഈ വാദം സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പശ്ചാത്തലത്തില്‍ ഛോട്ടാ ദേവി പരാജയപ്പെടുത്തി. ഇതോടെയാണ് കോടതി ഛോട്ടാ ദേവിയുടെ വിവാഹം റദ്ദാക്കാനുള്ള ഉത്തരവിടുന്നത്.
https://www.facebook.com/Malayalivartha