ചെക്ക് കേസിൽ താരദമ്പതികളായ ശരത് കുമാറിനും രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ചെന്നൈ കോടതി... 5 കോടി രൂപ പിഴയും ചുമത്തി...

തമിഴ് നാട്ടിൽ നിന്ന് ഞെട്ടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിനിമ നിർമാണത്തിനായി വൻ തുക വാങ്ങി തിരിച്ചടക്കാത്ത ചെക്ക് കേസിൽ നടൻ ശരത്കുമാറിനെയും നടിയും ഭാര്യയുമായ രാധികയെയും ചെന്നൈ പ്രത്യേക കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. അഞ്ച് കോടി രൂപ പിഴയും കോടതി ചുമത്തിയതായിട്ടാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ജനപ്രതിനിധികൾ ഉൾപ്പെടുന്ന കേസ് വിചാരണ ചെയ്യുന്ന കോടതിയുടേതാണു വിധി. എന്നാൽ, ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തൽക്കാലത്തേക്കു തടഞ്ഞ് വച്ചിരിക്കുകയാണ്.
സിനിമാ നിർമാണത്തിനായി ശരത് കുമാറിന്റെ ഉടമസ്ഥതയുള്ള കമ്പനിയായ മാജിക് ഫ്രെയിംസ് വൻ തുക വാങ്ങിയെന്നും തിരിച്ചടക്കാൻ തയാറായില്ലെന്നും കാണിച്ചു റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു കോടതിയിൽ പരാതി നൽകിയത്. 1.5 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. രാധിക, സ്റ്റീഫൻ എന്നിവരാണു കമ്പനിയിലെ മറ്റു പാർട്ണർമാർ. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരദമ്പതികൾ മേൽക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
2018 ലെ കേസിലാണ് വിധി വന്നിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ അഞ്ച് കോടി രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. ശരത് കുമാർ, രാധിക, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നടത്തുന്ന മാജിക്ക് ഫ്രെയിംസ് കമ്പനി റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 1.50 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പുറമെ 50 ലക്ഷം രൂപ പലിശ രഹിത വായ്പയും ശരത്കുമാർ എടുത്തിരുന്നു. ഇതിന് പകരം പത്ത് ലക്ഷം രൂപയുടെ അഞ്ച് ചെക്കുകൾ നൽകിയിരുന്നു. എന്നാൽ ഈ ചെക്കുകളെല്ലാം മടങ്ങിപ്പോവുകയായിരുന്നു.
തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് കേസിൽ കോടതി വിധി പറഞ്ഞത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ, കമൽ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് ശരത് കുമാർ. ശരത് കുമാറിന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷി നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ മുന്നണിയിലാണു മത്സരിച്ചത്. ശരത്കുമാറും രാധികയും മത്സര രംഗത്തില്ലായിരുന്നു. ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമതുവ മക്കൾ കച്ചി കമലിന്റെ മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്.
അതേസമയം, തമിഴ്നാട്ടിൽ ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജനം വിധിയെഴുതിയത്. സംസ്ഥാനത്ത് 72 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമാധാനപരമായിരുന്നു തമിഴ്നാട്ടിലെ വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മണിമുതല്‍ മികച്ച പോളിങ്ങ് ആയിരുന്നു. എന്‍ ആര്‍ കോണ്‍ഗ്രസ്-ബിജെപി-അണ്ണാ ഡിഎംകെ സഖ്യവും കോണ്‍ഗ്രസ് - ഡിഎംകെ സഖ്യവും തമ്മില്‍ കടുത്ത മത്സരമാണ് പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും നടന്നത്.
https://www.facebook.com/Malayalivartha



























