രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷം: പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു, രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്... സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കുന്നില്ല, കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് ആലോചന; ഡൽഹിയിൽ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി യോഗം വിളിച്ചു. ഉച്ചയ്ക്കാണ് യോഗം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കുന്നില്ലെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആണ് കേന്ദ്രം ആലോചിക്കുന്നത്.
അതേസമയം, കോവിഡ് വ്യാപനം തടയാന്‍ ഡൽഹിയിൽ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തേ, രാത്രികാല കര്‍ഫ്യൂവും വാരാന്ത്യകര്‍ഫ്യൂവും പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി കെജ്രിവാര്‍ കര്‍ഫ്യൂവിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും.
കോവിഡ് 19-ന്റെ രൂക്ഷവ്യാപനം ഡല്‍ഹിയില്‍ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ക്കും ഓക്സിജനും കടുത്ത ക്ഷാമം നേരിടുന്നു. ഇവ ലഭ്യമാക്കുന്നതിന് ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ 25,000 മുകളില്‍ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളില്‍ 100 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളതും.
ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം പൊടുന്നനെ വര്‍ധിച്ചതോടെ ആശുപത്രികളില്‍ 6000 കിടക്കകള്‍ അടിയന്തിരമായി വേണ്ടിവരുമെന്ന് കെജ്രിവാള്‍ അറിയിച്ചു.
ഓക്സിജന്‍ ക്ഷാമമാണ് ഡല്‍ഹി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൈവശമുള്ള ഓക്സിജന്‍ അതിവേഗത്തില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ അളവ് ഓക്സിജന്‍ മാത്രമേ ആശുപത്രികളില്‍ ബാക്കിയുള്ളൂ.
https://www.facebook.com/Malayalivartha


























