ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില കുറച്ച് മരുന്ന് കമ്പനികള്‍.. ഓക്‌സിജന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ ഓടിക്കാനൊരുങ്ങി റെയില്‍വെ....... കോവിഡ് രണ്ടാം തരംഗത്തില്‍അതിജീവനത്തിന്റെ പുതിയ അധ്യായങ്ങൾ തുറന്ന് രാജ്യം

രാജ്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ടാം തരംഗത്തില്‍ രക്ഷയില്ലാതെ കേരളമടക്കം ശ്വാസംമുട്ടുമോ എന്ന് ഭയക്കുകയാണ്. അതുകൊണ്ട് തന്നെ അതിജീവനത്തിന്റെ പുതിയ അധ്യായങ്ങളും രാജ്യം തുറക്കുകയാണ്. പക്ഷെ എന്തിനും ഏതിനും കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കുറ്റം പറയുന്നവര്‍ക്ക് നല്ലതൊന്നും കാണാനാകില്ല.
പണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയാന്‍ പാത്രം കൊട്ടാനും പിന്നീട് വിളക്ക് കത്തിച്ച് രാജ്യം ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടാനുമൊക്കെ പറഞ്ഞതിന്റെ പുകില്‍ മാറിയിട്ടില്ല. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം അണികളെ ഇറക്കി ആഘോഷമാക്കിമാറ്റിയവര്‍ ഈ വലിയ ഇടപെടല്‍ കാണാതെ പോകരുത്.
ബി.ജെ.പിയുടെ പുതിയ ശ്രമം. അപ്നാ ബൂത്ത്, കൊറോണ മുക്ത്' സ്വന്തം ബൂത്ത് കൊറോണ മുക്തമാക്കല്‍ എന്നതാണ് പ്രചാരണ വാക്യമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബൂത്തിലെ പ്രവത്തകര്‍ എല്ലാ വീടുകളിലും കൊറോണ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകത ബോധ്യപ്പെടുത്തും.
കൊറോണ ബാധിച്ച് ക്വാറന്റൈനില്‍ വിശ്രമിക്കുന്നവര്‍ക്ക് വേണ്ട സഹായം പുറമേ നിന്ന് എത്തിച്ചുകൊടുക്കുക, സ്ഥലത്തെ സര്‍ക്കാര്‍ ചികിത്സാ സംവിധാനങ്ങളെ സഹായിക്കുക എന്നിവഎല്ലാമാണ് ചെയ്യുന്നത് .
പക്ഷെ എന്തിനും ഏതിനും അപ്‌നാ അപ്‌നാ എന്ന് മാത്രം ചിന്തിക്കുന്ന ചില പുഴുകുത്തികള്‍ ഉള്ളിടത്ത് പ്രത്യകിച്ചും കേരളത്തിലെ ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്... അവര്‍ ഇതൊന്നും കാണുകയുമില്ല കേള്‍ക്കുകയുമില്ല.
തീര്‍ന്നില്ല കോവിഡ് പ്രതിരോധത്തില്‍ ഒരുപടി കൂടി കടന്ന് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വേ... മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. രോഗികള്‍ക്ക് വലിയ അളവിലും വേഗത്തിലും ഓക്സിജന്‍ ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം ട്രെയിനുകളുടെ ഗതാഗതത്തിനായി ഹരിത ഇടനാഴികള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ദ്രവീകൃത മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ സിലിണ്ടറുകളുമായിരിക്കും ഈ ട്രെയിനുകളില്‍ കൊണ്ടുപോകുകയെന്ന് പീയുഷ് ഗോയലിന്റെ ട്വീറ്റില്‍ പറയുന്നു. ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളുടെ നീക്കത്തിന് റെയില്‍വേക്ക് കഴിയുമോയെന്ന് ആരാഞ്ഞ് മഹാരാഷ്ട്രയും മധ്യപ്രദേശും സമീപിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ക്കുള്ള ചികിത്സയില്‍ ഓക്സിജന്റെ ലഭ്യത പ്രധാനപ്പെട്ട ഘടകമെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. ജീവശ്വാസം എന്ന വലിയ വെല്ലുവിളിക്ക് ഉത്തരം കണ്ടെത്തുകയാണ് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രം നല്ലത് ചെയ്യുമ്പോള്‍ അതൊന്നും ഇവരാരും അറിയാറുമില്ല. കേന്ദ്രമായാലും കേരളമായാലും നല്ലതിനെ നല്ലതെന്നും തെറ്റിനെ തെറ്റെന്നും പറയാം. പക്ഷെ ഒരു വശം മാത്രം തിരഞ്ഞുപിടിച്ച് ആക്രമണമാണ് പലപ്പോഴും നടക്കുന്നത്.
ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു; ഫലംകണ്ടത് കേന്ദ്ര ഇടപെടല്‍, നടപടി ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകും. ഇതൊന്നും ആരും അറിയുന്നില്ലേ കേരളത്തില്‍. കേരളത്തിലെ ഇടത് വലത് കുടപിടിക്കുന്ന സാംസ്‌ക്കാരിക നായകന്‍മാരും ബുദ്ധിജീവികളും ഇതു കാണില്ല.
ഉത്പാദനവും വിതരണവും കൂട്ടാനും റെംഡിസിവറിന്റെ വില കുറയ്ക്കാനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരുന്ന് ഉത്പാദകരുടെ യോഗം കേന്ദ്രം വിളിച്ചുചേര്‍ത്തിരുന്നു. ഇതനുസരിച്ച് ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു. നടപടി ലക്ഷക്കണക്കിന് വരുന്ന കോവിഡ് രോഗികള്‍ക്ക് ഇത് ആശ്വാസം പകരും.
കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ ഭീമമായ തുകയ്ക്കായിരുന്നു കരിഞ്ചന്തയില്‍ ഈ മരുന്ന് വിറ്റഴിച്ചിരുന്നത്. മരുന്ന് കമ്പനികളായ കാഡില ഹെല്‍ത്ത് കെയര്‍, ഡോ. റെഡ്ഡീസ് ലബോറട്ടീസ്, സിപ്ല തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ബ്രാന്‍ഡുകളുടെ 100 എംജി അടങ്ങുന്ന കുപ്പിയുടെ വില കുറച്ചത്. കാഡില ഹെല്‍ത്ത്കെയര്‍ പുറത്തിറക്കുന്ന 2800 രൂപ വിലയുണ്ടായിരുന്ന റെംഡാക്കിന് 899 രൂപയാണ് പുതിയ വില. റെഡ്ഡീസ് ലബോറട്ടറീസിന്റെ റെഡിക്‌സിന് 5,400 രൂപയില്‍നിന്ന് 2,700 രൂപയായി.
വിവിധ മരുന്ന് കമ്പനികളുടെ റെംഡിസിവിര്‍ മരുന്നിന്റെ പുതുക്കിയ വില സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ധാരാളം കമ്പനികള്‍ ജീവന്‍രക്ഷാ മരുന്ന് എന്ന് വിശേഷണമുള്ള റെംഡിസിവറിന്റെ വില അന്‍പത് ശതമാനത്തോളംവരെ വെട്ടിക്കുറച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റെംഡിസിവര്‍ കുത്തിവയ്പിന്റെ പരമാവധി വില്‍പന വില പ്രമുഖ ഉത്പാദകരും അല്ലെങ്കില്‍ വില്‍പനക്കാരും സ്വമേധയാ കുറച്ചുവെന്ന് അറിയിച്ചിട്ടുണ്ടെന്ന് രാസവസ്തു, രാസവള മന്ത്രാലയത്തിന്റെ ശനിയാഴ്ചത്തെ അറിയിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെടല്‍മൂലം ഇപ്പോള്‍ റെംഡിസിവറിന്റെ വില കുറച്ചിട്ടുണ്ടെന്ന് ഈ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്‍സൂഖ് എല്‍ മാണ്ഡവ്യയും ട്വീറ്റ് ചെയ്തു.
ഉത്പാദനവും വിതരണവും കൂട്ടാനും റെംഡിസിവറിന്റെ വില കുറയ്ക്കാനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരുന്ന് ഉത്പാദകരുടെ യോഗം കേന്ദ്രം ദിവസങ്ങള്‍ക്കു മുന്‍പ് വിളിച്ചുചേര്‍ത്തിരുന്നു. പിന്നാലെയാണ് വില കുറച്ചത്.
https://www.facebook.com/Malayalivartha


























