കോവിഡ് രണ്ടാം തരംഗം ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 50 ലക്ഷം രൂപ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് അവസാനിക്കുന്നു; പ്രതിക്ഷേധം ശക്തം

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം അതിരൂക്ഷ രോഗവ്യാപനത്തിന്റെ വക്കിലായിരിക്കെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇന്‍ഷുറന്‍സിന്റെ കാലാവധി ശനിയാഴ്ചയോടെ അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു.
കോവിഡ് ഡ്യൂട്ടിയിലിരിക്കെ മരണപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സാണ് കേന്ദ്രം ഏര്‍പ്പെടുത്തിയത്. ഈ മാസം 24 ന് ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കാനിടെ പ്രതിഷേധം കനത്തത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്‍പത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ ഇന്‍ഷുറന്‍സ് അവസാനിപ്പിച്ചിട്ടില്ലെന്നും കമ്പ നികളുമായി ചര്‍ച്ച തുടരുകയാണെന്നുമാണ് കേന്ദ്രത്തിന്റെ പ്രതികരണം.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് മാര്‍ച്ച് 24-ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിവാദ ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സിന്റെ കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ച് 24-ന് അവസാനിപ്പിച്ചെന്നും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തര്‍ക്ക് ഈ മാസം 24 വരെ സമയം അനുവദിക്കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
287 ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഇതിനോടകം പദ്ധതിയുടെ ആനുകൂല്യം കിട്ടി. ഇക്കാലയളവില്‍ 313 ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യം നേടാനുള്ള സാവകാശമാണ് നല്‍കിയിരിക്കുന്നത്.
രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ മനോധൈര്യം തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന വിമര്‍ശനം ശക്തമാകുകയാണ്. അതേ സമയം ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയ കേന്ദ്രതീരുമാനം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദീകരണവുമായി രംഗത്തെത്തി. ഇന്‍ഷുറന്‍സ് തുടരുമെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് വിശദീകരണം.
https://www.facebook.com/Malayalivartha


























