സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളെ സമീപിക്കാം; മരുന്ന് നിര്‍മാതാക്കളില്‍നിന്ന് വാക്സിന്‍ നേരിട്ട് വാങ്ങാന്‍ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

മരുന്ന് നിര്‍മാതാക്കളില്‍നിന്ന് കോവിഡ് വാക്സിന്‍ നേരിട്ട് വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ വാക്സിന്‍ ക്ഷാമത്തിന് ഇടയാക്കിയെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നയമാറ്റം. 18 വയസ്സിനു മുകളിലുളള എല്ലാവര്‍ക്കും വാക്സിന്‍ മേയ് ഒന്നു മുതല്‍ നല്‍കി തുടങ്ങുകയുമാണ്.
കേന്ദ്രസര്‍ക്കാറാണ് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ ക്വോട്ട നിശ്ചയിച്ചു നല്‍കിപ്പോന്നത്. ഇനി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നിര്‍മാതാക്കളെ സമീപിക്കാം. കമ്ബനികളുടെ പക്കല്‍ വിതരണം ചെയ്യാനുള്ളതിന്റെ പകുതി ഇങ്ങനെ സംസ്ഥാനങ്ങള്‍ക്കും തുറന്ന വിപണിയിലുമായി നല്‍കാം. വില മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. ബാക്കി പകുതി കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി മുഖേന വിതരണം ചെയ്യാനുള്ളതാണ്.
കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, 45 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് സൗജന്യമായിരിക്കും. കോവിഡ് വ്യാപനം അതിഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിവിധ മുഖ്യമന്ത്രിമാരും എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പട്ടിരുന്നു.
അതേസമയം, ഇറക്കുമതി ചെയ്യുന്ന വാക്സിനുകള്‍ക്ക് ഒപ്പം രാജ്യത്തെ വാക്സിന്‍ ഉല്‍പാദനം വര്‍ധിപ്പിച്ചും നിലവിലെ വാക്സിന്‍ ഞെരുക്കം പരിഹരിക്കാമെന്നാണ് കേന്ദ്രത്തിെന്റ കണക്കുകൂട്ടല്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമായിരുന്നു ജനുവരി 16ന് ആരംഭിച്ച ആദ്യഘട്ട വാക്സിന്‍ നല്‍കിയിരുന്നത്. പിന്നീട് 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45ന് മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ തുടങ്ങി.
മൂന്നാംഘട്ട വാക്സിനേഷന്‍ ആരംഭിക്കുമ്പോള്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാക്സിെന്റ 50 ശതമാനം കേന്ദ്രസര്‍ക്കാറിന് നല്‍കണം. ബാക്കിയുള്ള 50 ശതമാനം പൊതുമാര്‍ക്കറ്റിലും സംസ്ഥാനങ്ങള്‍ക്കുമായി കമ്ബനികള്‍ക്ക് നേരിട്ട് വിറ്റഴിക്കാം. വില മേയ് ഒന്നിന് മുമ്ബ് പ്രസിദ്ധപ്പെടുത്തണം.
സംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും അവരില്‍ നിന്നും നേരിട്ട് വാക്സിന്‍ വാങ്ങാം. കേന്ദ്ര സര്‍ക്കാറിന് ലഭിക്കുന്ന വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് േക്വാട്ട നിശ്ചയിച്ച് നല്‍കും. കേന്ദ്രം കൂടുതല്‍ രോഗവ്യാപനമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാക്സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ േക്വാട്ടയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























