കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗണല്ല പരിഹാരം; ഇനി ചെയ്യണ്ടത് ഇതാണ്! വിദഗ്ദ്ധർ പറയുന്നത് കേട്ടു നോക്കൂ...

കോവിഡ് രണ്ടാം തരംഗത്തിൽ ദിനംപ്രതിയാണ് രോഗികൾ വർധിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലോക്കഡൗൺ ആവശ്യമെന്ന വാദം വിവിധ ഇടങ്ങളിൽ ഉയരുമ്പോൾ ഇതിനുള്ള പ്രതിവിധി വാക്സിൻ ആണെന്നുള്ള കണ്ടെത്തലിലാണ് വിദഗ്ദ്ധർ.
വാക്സിൻ കുത്തിവയ്പ്പുകള്‍ അണുബാധ കുറയ്ക്കുകയും പകരുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടണിൽ ഇതുവരെ, 33 ദശലക്ഷത്തിലധികം ആളുകൾക്ക് ഒറ്റ ഡോസ് വാക്സിൻ സ്വീകരിക്കുയും 11 ദശലക്ഷം പേർക്ക് രണ്ട് ഡോസ് സ്വീകരിച്ചിരിക്കുന്നത്.
യുകെയിൽ നിന്നുള്ള ചില പ്രാഥമിക ഗവേഷണങ്ങളിൽ, ഫൈസർ ബയോടെക് വാക്സിനോ ഓക്സ്ഫോർഡ് - അസ്ട്രാസെനെക്ക വാക്സിനേഷന്റേയോ ഒരു ഡോസ് മൊത്തം കൊറോണ വൈറസ് കേസുകളെ മൂന്നിൽ രണ്ടും കുറയ്ക്കുന്നുവെന്ന കണ്ടെത്തി. അതിനൊപ്പം രോഗലക്ഷണങ്ങളുള്ള കേസുകളിൽ 74% കുറവും ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു.
ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച കൊവിഡ് കേസുകള്‍ 70 ശതമാനം വരെ കുറയുമെന്നാണ് കണക്കാക്കുന്നത്. അതിനൊപ്പം തന്നെ രോഗലക്ഷണത്തിൽ 90 ശതമാനം കുറവുമുണ്ടാകുമെന്നാണ് കാണിക്കുന്നത്. അതേസമയം, രോഗലക്ഷണങ്ങളുള്ള ആളുകൾ വൈറസ് പടരാൻ സാധ്യതയുമുണ്ട്.
ആസ്ട്രാസെനെ വാക്സിനുകള്‍ സ്വീകരിച്ച ആളുകളെക്കുറിച്ചും വിദഗ്ദ്ധര്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. എന്നാൽ, അവരുടെ കണ്ടെത്തലുകള്‍ കാണിക്കുന്നതും ഫലപ്രദം എന്നു തന്നെയാണ്.
അതേസമയം, മറ്റൊരു പഠനം ഓക്സ്ഫോർഡ് സർവകലാശാല നടത്തുന്ന ദേശീയ കൊവിഡ്-19 അണുബാധ സർവേയുടെയും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെയും (ONS) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെ യുകെയിലുടനീളം 3,73,000 മുതിർന്നവരിൽ നിന്ന് 1.6 ദശലക്ഷത്തിലധികം സാമ്പിളുകൾ അവർ ശേഖരിച്ചിരുന്നു.
വാക്സിനുകൾ നൽകുന്നത് രോഗബധ പകരുന്നത് മന്ദഗതിയിലാക്കുമെന്നും കെന്റ് വേരിയന്റിനെതിരെ ഫലപ്രദമാണെന്നും ഇത് സൂചിപ്പിക്കുന്നതായി ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ സാറാ വാക്കർ സർവേയുടെ ചീഫ് ഇൻവെസ്റ്റിഗേറ്റർ വിശ്വസിക്കുന്നു. മുന്നോട്ട് പോകുന്ന മഹാമാരിയെ നിയന്ത്രിക്കാൻ വാക്സിൻ ഉപയോഗിക്കാമെന്ന് കരുതലോടെ ശുഭാപ്തി വിശ്വാസിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























