അഴിമതി കേസിലെ ക്ലീൻ ചീറ്റിനു പിന്നാലെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ.വി.രമണ... രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു...

സ്വതന്ത്ര ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ. വി. രമണ ഇന്ന് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞാച്ചടങ്ങ് തുച്ഛമായ വ്യക്തികളെ ഉൾപ്പെടുത്തി പരിമിതപ്പെടുത്തിയിയിരുന്നു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് 11 മണിയോടെയാണ് എന്‍ വി രമണ ചുമതലയേറ്റത്.
ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ 1957 ഓഗസ്ത് 27നാണ് ജസ്റ്റിസ് എന്‍വി രമണ (63)ജനിച്ചത്. ആന്ധ്രയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന രണ്ടാമത്തെ ആളാണ് എന്‍.വി രമണ. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന(1966-67) സുബ്ബ റാവോ ആയിരുന്നു ഇതിന് മുന്‍പ് ആന്ധാപ്രദേശില്‍ നിന്ന് ഈ പദവിയിലേക്കെത്തിയ ആദ്യ വ്യക്തി.
ഈ നാട് ദിനപത്രത്തിന്റെ ലേഖകൻ, ആന്ധ്ര സംസ്ഥാന രൂപീകരണ പ്രക്ഷോഭ പങ്കാളി തുടങ്ങിയ പശ്ചാത്തലങ്ങളോടെയാണ് അഭിഭാഷകനാകുന്നത്. കർഷക കുടുംബത്തിൽ നിന്നുള്ള ആദ്യ തലമുറ അഭിഭാഷകനായ അദ്ദേഹം ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നവരം ഗ്രാമത്തിൽ നിന്നുള്ളയാളാണ്.
ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ലാണ് സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിച്ചു തുടങ്ങിയത്. ചീഫ് ജസ്റ്റിസായി അടുത്ത വർഷം ഓഗസ്റ്റ് 26വരെയാണ് ഇദ്ദേഹത്തിന് കാലാവധിയുള്ളത്. 1966–67 കാലയളവിൽ ചീഫ് ജസ്റ്റിസായിരുന്ന കെ.സുബ്ബറാവുവിനു ശേഷം ആന്ധ്ര സംസ്ഥാനത്തുനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് രമണം.
മുൻചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ 23ന് വിരമിച്ചതിനാൽ അദ്ദേഹത്തിന്റെ പിൻഗാമിയായാണ് എൻ.വി രമണ ചുമതലയേറ്റത്. 2019 നവംബർ 18നാണ് ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ബോബ്ഡെ നിയമിതനായത്. അവസാന ദിവസമായ ഇന്നലെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും.
കൊവിഡ് സാഹചര്യത്തിൽ വൈകിട്ട് 5 മണിക്ക് വർച്വൽ ആയിട്ടാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. 2000 ജൂൺ 27ന് ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായ രമണ, 2013 മാർച്ച് 10 മുതൽ മേയ് 20 വരെ ആക്ടിങ് ചീഫ് ജസ്റ്റിസായി. ആ വർഷം തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി.
കശ്മീരിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ വിധി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട ബെഞ്ചിലെ അംഗമായിരുന്നു എന്‍വി രമണ. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു. നിർഭയ കേസിലെ പ്രതികളുടെ പിഴവു തിരുത്തൽ ഹർജികൾ തള്ളിയതും രമണ ഉൾപ്പെട്ട ബെഞ്ചാണ്.
ജസ്റ്റിസ് എന്‍.വി.രമണയ്ക്കെതിരായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അഴിമതി പരാതി ഉന്നയിച്ചിരുന്നു. രമണയ്ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി, ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയ്ക്കായിരുന്നു കത്തയച്ചത്. ഇതില്‍ സുപ്രീംകോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ രമണയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കി കേസ് തള്ളുകയാണ് ഉണ്ടായത്.
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം അതീവ ആശങ്കയില്‍ നില്‍ക്കുന്ന സമയത്താണ് എന്‍.വി. രമണ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാൽ, ജമ്മു കശ്മീർ , സിഎഎ - എൻആർസി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ. വി. രമണ പരിഗണിക്കും.
അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുപ്രിംകോടതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം രമണയ്ക്ക് മുന്നിലുള്ള മുഖ്യ വെല്ലുവിളിയാണ്. പരമോന്നത കോടതിയിലെ ഒഴിവുകള്‍ നികത്താന്‍ രമണ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. വനിതാ ജഡ്ജിമാരെ നിയമിക്കുമോയെന്നതും നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























