പതിവ് പരിശോധനയ്ക്കായി ക്ലിനിക്കിലെത്തി!! പരിശോധന മുറിയിലെത്തിയ യുവതിയോട് ലൈംഗീക ചുവയുള്ള സംസാരവും ലൈംഗിക അതിക്രമവും; പ്രതികരിച്ച യുവതിക്കും മകനും നേരെ ഗുണ്ടകളുടെ ആക്രമണം: ഒടുവിൽ യുവതി ചെയ്തത് ഇങ്ങനെ! വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ദന്തൽ ക്ലിനിക്കില്‍ പരിശോധന നടത്തുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരേ പ്രതികരിച്ച യുവതിയെയും മകനെയും സംഘം ചേര്‍ന്ന് ക്രൂര മർദ്ദനം. ബിഹാറിലെ ഹാജിപുര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം.
ദന്തഡോക്ടറുടെ ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഡോക്ടറുടെ അതിക്രമം തുടര്‍ന്നതോടെ യുവതി ശക്തമായി തന്നെ പ്രതികരിച്ചു.
സംഭവം കണ്ടെത്തിയ മകനും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഡോക്ടറുടെ ഗുണ്ടകള്‍ ചേര്‍ന്ന് തന്നെയും മകനെയും റോഡിലിട്ട് മര്‍ദിച്ചതായാണ് യുവതിയുടെ പരാതി നൽകിയത്. ഇരുവരേയും മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ചയാണ് യുവതിയും മകനും പതിവ് പരിശോധനയ്ക്കായി ദന്ത ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. തുടര്‍ന്ന് യുവതി പരിശോധന മുറിയിലേക്ക് പോവുകയും മകന്‍ പുറത്ത് കാത്തിരിക്കുകയുമായിരുന്നു.
എന്നാല്‍ പരിശോധനയ്ക്കിടെ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. മോശമായരീതിയില്‍ പെരുമാറിയെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ഇവര്‍ പറയുന്നു.
യുവതിയെയും മകനെയും റോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതി ലഭിച്ചെന്നും ഡോക്ടര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രസ്തുത ഡോക്ടര്‍ക്കെതിരേ നേരത്തെയും സമാനമായ പരാതികളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ ആരും രേഖാമൂലം പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
അതേസമയം, ഡോക്ടര്‍ക്കെതിരായ പരാജി വ്യാജമാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പ്രതികരിച്ചു. പരിശോധനയ്‌ക്കെത്തിയ യുവതി ഫീസ് നല്‍കാന്‍ തയ്യാറായില്ലെന്നും ഇതാണ് വ്യാജ പരാതിക്ക് കാരണമെന്നും യുവതിക്കെതിരേ തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha