പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു; കേസിൽ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പിടിയിൽ; പ്രതിക്കെതിരെ കൊലക്കുറ്റത്തിനൊപ്പം പോക്‌സോയും ചുമത്തി പോലീസ്
കോയമ്പത്തൂരിൽ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെട്ടിടനിര്‍മാണത്തൊഴിലാളി പിടിയിലായി.ശരവണംപട്ടി സ്വദേശി മുത്തുകുമാറാണ് (44) പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് കാണാതായ നാലരപ്പവന്‍ സ്വര്‍ണാഭരണം ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു.
ഭര്‍ത്താവുമായി പിണങ്ങി തനിച്ച് താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാളെന്നും ഇവരുടെ കുടുംബവുമായി ഇയാള്‍ക്ക് പണമിടപാട് ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം പീഡിപ്പിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് കൊലക്കുറ്റത്തിനൊപ്പം പോക്‌സോയും ചുമത്തി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha