ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം
ഇന്ന് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകുന്നു.ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്.
വെർച്വലായുള്ള മീറ്റിംഗ് ആണ് നടക്കുന്നത്. അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുവാൻ തയ്യാറെടുക്കുകയാണ്. കസാഖ്‌സ്താൻ, ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ, തുർക്ക്‌മെനിസ്താൻ, കിർഗ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകിയത് വിദേശകാര്യമന്ത്രാലയമാണ്. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽനേതൃത്വതലത്തിൽ നടത്തുന്ന ആദ്യത്തെ ഉച്ചകോടിയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് നടക്കുന്നത് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ന് നടക്കുന്ന ഉച്ചകോടിയിലൂടെ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കും . ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യേഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
ഇപ്രാവശ്യത്തെ റിപ്പബ്ലിക് ദിനത്തിൽ ഒത്തിരി പദ്ധതികളായിരുന്നു ഇന്ത്യ തയ്യാറാക്കിയത്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളെയും റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി ക്ഷണിച്ചിട്ടുണ്ടായിരുന്നു. പക്ഷേ കോവിഡ് കാരണം ആ ക്ഷണങ്ങൾ അപ്രസക്തമാവുകയായിരുന്നു. ആസിയാന് ശേഷം ഇത്രയും രാജ്യങ്ങളെ ഒരുമിച്ച് ക്ഷണിക്കുന്നത് രണ്ടാം തവണയായിരുന്നു . 2018 ലെ റിപ്പബ്ലിക് ദിനത്തിന് ഇത്തരത്തിൽ ഒരു ക്ഷണനം ഈ രാജ്യക്കാർക്ക് ഉണ്ടായിരുന്നു.
റിപ്പബ്ലിക്കിന് ഈ രാജ്യക്കാരെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔപചാരിക ചർച്ചകൾ നേരത്തെ ഇരുപക്ഷവും തമ്മിൽ ആരംഭിച്ചിരുന്നു . എന്നാൽ കൊറോണ എല്ലാം തകർത്തെറിയുകയായിരുന്നു. 2015-ൽ പ്രധാനമന്ത്രി മോദി എല്ലാ മധ്യേഷ്യൻ രാജ്യങ്ങളും സന്ദർശിച്ചിരുന്നു, സോവിയറ്റ് യൂണിയൻ പിളരുകയും തുടർന്ന് അഞ്ച് റിപ്പബ്ലിക്കുകൾ നിലവിൽ വന്നതിനും ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇത്തരമൊരു സന്ദർശനം നടത്തിയത്.
റിപ്പബ്ലിക്ക് ദിനത്തിൽ ഇവർ വന്നിരുന്നെങ്കിൽ മധ്യേഷ്യയിലെ ആദ്യത്തെ രാഷ്ട്രത്തലവൻമാരുടെ സന്ദർശനമാകുമായിരുന്നു. എന്തായാലും റിപ്പബ്ലിക് ദിനത്തിൽ നേരിട്ട് മധേക്ഷ്യൻ നേതാക്കന്മാർക്ക് രാജ്യത്ത് എത്താൻ സാധിച്ചില്ല എങ്കിലും വെർച്ചൽ ആയിട്ട് ചരിത്രമുഹൂർത്തത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.
https://www.facebook.com/Malayalivartha