Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അടിവേരറുക്കാന്‍ കേന്ദ്രമിറങ്ങി.... വേഷവും പതിവുകളും മാറ്റുന്നു!

22 SEPTEMBER 2022 03:55 PM IST
മലയാളി വാര്‍ത്ത

ഭാരതത്തിലെ ബ്രിട്ടീഷ് അടിമത്തത്തിന്റെ ഭൂതകാല ഓർമ്മകൾ തുടച്ചുനീക്കുന്നത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്രസർക്കാർ. അതിന്റെ ഭാ​ഗമായി കരസേനയിലും നാവിക സേനയിലും ബ്രിട്ടീഷ് കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട യൂണിഫോമുകളും നിയമങ്ങളും നിയന്ത്രണങ്ങളും അനുബന്ധ ഉപകരണങ്ങളും അടിമുടി മാറ്റാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കോളനി വാഴ്ചക്കാലത്തെ ബാക്കി അവശേഷിപ്പുകള്‍ തൂത്തെറിയാനുള്ള ദൗത്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഓണററി കമ്മീഷനുകളുടെ ഗ്രാന്റ്, റിട്രീറ്റ്, റെജിമെന്റ് സംവിധാനം തുടങ്ങിയ ചടങ്ങുകളും സൈന്യം അവലോകനം ചെയ്യും. പ്രാചീനവും ഫലപ്രദമല്ലാത്തതുമായ സമ്പ്രദായങ്ങളിൽ നിന്ന് മാറേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം പ്രസ്താവനയിൽ പറയുന്നു. ഇന്ത്യന്‍ നാവിക സേനയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ചിഹ്നമായ സെന്‍റ് ജോര്‍ജ്ജ് കുരിശ് കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് എന്ന യുദ്ധക്കപ്പലില്‍ നിന്നും നീക്കിയിരുന്നു. കൊളോണിയല്‍ കാലത്തെ അവശേഷിപ്പിന്റെ ചിഹ്നമായിരുന്നു ഇത്.

പ്രധാനമന്ത്രി ഇതിനായി കരസേനയ്ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇത് പ്രകാരം ബ്രിട്ടീഷ് കോളനിവാഴ്ചക്കാലം മുതല്‍ തുടരുന്ന യൂണിഫോം, അനുബന്ധ ഉപകരണങ്ങള്‍, നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയില്‍ മാറ്റമുണ്ടാകും. കരസേനയിലെ ചില യൂണിറ്റുകളുടെ ഇംഗ്ലീഷ് പേരുകള്‍ മാറ്റും. അതുപോലെ കരസേനയുടെ കീഴിലുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാര്‍ക്കുകള്‍ എന്നിവയുടെ പേരുകളും മാറാനിടയുണ്ട്.

കൊളോണിയല്‍ ഭൂതകാലം പാടെ തുടച്ചു നീക്കി ഇന്ത്യയെ ഒരു സ്വതന്ത്ര സ്വത്വമുള്ള രാഷ്ട്രമാക്കി മാറ്റുന്ന ദൗത്യത്തിലാണ് ഇപ്പോൾ സർക്കാർ. കൊളോണിയല്‍ കാലത്തെ അടയാളങ്ങള്‍ മായ്ക്കുന്നതോടൊപ്പം അന്ന് മുതല്‍ നിലവിലുണ്ടായിരുന്ന കാലഹരണപ്പെട്ട പതിവുകളും ഒഴിവാക്കാൻ സാധ്യതയുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികോത്സവമായ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. 2047ല്‍ നടക്കുന്ന 100-ാം സ്വാതന്ത്ര്യ ദിനാഘോഷവും മനസില്‍ കണ്ടാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം കരസേന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന് ഉപയോഗിച്ചിരുന്ന എബൈഡ് വിത് മി എന്ന ഇംഗ്ലീഷ് ട്യൂണ്‍ ഒഴിവാക്കിയിരുന്നു. പകരം ഹിന്ദി ഭാഷയിലുള്ള ദേശസ്നേഹത്തിന്‍റെ പര്യായമായ എ മേരെ വതന്‍ കെ ലോഗോം എന്ന ​ഗാനമാണ് ഉപയോഗിച്ചത്,.

അതുപോലെ പൂനയിലെ ക്വീന്‍ മേരീസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇംഗ്ലീഷ് പേര് മാറ്റും. ഈയിടെ ദല്‍ഹിയിലെ രാജ് പഥിന്‍റെ പേര് 'കര്‍ത്തവ്യപഥ്' എന്നാക്കി മാറ്റിയിരുന്നു. 1911ല്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് ബ്രിട്ടീഷ് രാജിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് ഈ പേര് ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിന് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ എല്ലാ അര്‍ത്ഥത്തിലും കൊളോണിയല്‍ പിടിയിൽ നിന്നും വിമുക്തമാക്കുമെന്ന ദൃഢ നിശ്ചയത്തിന്റെ തെളിവ് തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നതില്‍ പ്രശംസയുമായി എത്തിയത് ചൈന തന്നെയാണ്. പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തിക്കൊണ്ടാണ് ചൈന ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. കോളനിവത്ക്കരണം നടത്തിയവരുടെ ഭാഗത്ത് നിന്ന് ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന അടിക്കുറിപ്പോടെ ചൈനയുടെ വിദേശകാര്യ മന്ത്രി സാവോ ലിജിയാനാണ് പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.

അതേസമയം, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചുള്ള ബ്ലൂംസ്ബര്‍ഗിന്റെ ട്വീറ്റ് തിരുത്തിയാണ് ലിജിയാന്‍ പങ്കുവെച്ചത്. സമ്പദ് വ്യവസ്ഥയില്‍ ബ്രിട്ടണ്‍ ഇന്ത്യയുടെ പിന്നിലായെന്നും ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യം മൂന്ന് മാസം കൊണ്ടാണ് ബ്രിട്ടണിനെ മറികടന്നത് എന്നുമാണ് ബ്ലൂംസ്ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് തിരുത്തി ' നേരത്തെ തങ്ങളെ അടക്കിഭരിച്ചിരുന്ന രാജ്യത്തെ കടത്തി വെട്ടിക്കൊണ്ട് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയായി മുന്നേറിയിരിക്കുകയാണ്.

2021ല്‍ അവസാനത്തെ മൂന്ന് മാസം കൊണ്ടാണ് ഇന്ത്യ ബ്രിട്ടണിനെ പിന്തളളിയത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പ്രസിദ്ധീകരിച്ച ജിഡിപി കണക്കുകള്‍ പ്രകാരം, 2021ലെ അവസാന 3 മാസങ്ങളിലാണ് (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെയിലെ ജീവിതച്ചെലവിലുണ്ടായ വന്‍ കുതിച്ചു ചാട്ടത്തിനിടയിലാണ് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ന്നത്. ഇന്ത്യ ഇനിയും മുന്നേറുമെന്നും യുകെ പിന്നോട്ട് പോകുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (11 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (12 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (13 hours ago)

Malayali Vartha Recommends