Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അടിവേരറുക്കാന്‍ കേന്ദ്രമിറങ്ങി.... വേഷവും പതിവുകളും മാറ്റുന്നു!

22 SEPTEMBER 2022 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

ഭാരതത്തിലെ ബ്രിട്ടീഷ് അടിമത്തത്തിന്റെ ഭൂതകാല ഓർമ്മകൾ തുടച്ചുനീക്കുന്നത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്രസർക്കാർ. അതിന്റെ ഭാ​ഗമായി കരസേനയിലും നാവിക സേനയിലും ബ്രിട്ടീഷ് കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട യൂണിഫോമുകളും നിയമങ്ങളും നിയന്ത്രണങ്ങളും അനുബന്ധ ഉപകരണങ്ങളും അടിമുടി മാറ്റാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കോളനി വാഴ്ചക്കാലത്തെ ബാക്കി അവശേഷിപ്പുകള്‍ തൂത്തെറിയാനുള്ള ദൗത്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഓണററി കമ്മീഷനുകളുടെ ഗ്രാന്റ്, റിട്രീറ്റ്, റെജിമെന്റ് സംവിധാനം തുടങ്ങിയ ചടങ്ങുകളും സൈന്യം അവലോകനം ചെയ്യും. പ്രാചീനവും ഫലപ്രദമല്ലാത്തതുമായ സമ്പ്രദായങ്ങളിൽ നിന്ന് മാറേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം പ്രസ്താവനയിൽ പറയുന്നു. ഇന്ത്യന്‍ നാവിക സേനയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ചിഹ്നമായ സെന്‍റ് ജോര്‍ജ്ജ് കുരിശ് കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് എന്ന യുദ്ധക്കപ്പലില്‍ നിന്നും നീക്കിയിരുന്നു. കൊളോണിയല്‍ കാലത്തെ അവശേഷിപ്പിന്റെ ചിഹ്നമായിരുന്നു ഇത്.

പ്രധാനമന്ത്രി ഇതിനായി കരസേനയ്ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇത് പ്രകാരം ബ്രിട്ടീഷ് കോളനിവാഴ്ചക്കാലം മുതല്‍ തുടരുന്ന യൂണിഫോം, അനുബന്ധ ഉപകരണങ്ങള്‍, നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയില്‍ മാറ്റമുണ്ടാകും. കരസേനയിലെ ചില യൂണിറ്റുകളുടെ ഇംഗ്ലീഷ് പേരുകള്‍ മാറ്റും. അതുപോലെ കരസേനയുടെ കീഴിലുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാര്‍ക്കുകള്‍ എന്നിവയുടെ പേരുകളും മാറാനിടയുണ്ട്.

കൊളോണിയല്‍ ഭൂതകാലം പാടെ തുടച്ചു നീക്കി ഇന്ത്യയെ ഒരു സ്വതന്ത്ര സ്വത്വമുള്ള രാഷ്ട്രമാക്കി മാറ്റുന്ന ദൗത്യത്തിലാണ് ഇപ്പോൾ സർക്കാർ. കൊളോണിയല്‍ കാലത്തെ അടയാളങ്ങള്‍ മായ്ക്കുന്നതോടൊപ്പം അന്ന് മുതല്‍ നിലവിലുണ്ടായിരുന്ന കാലഹരണപ്പെട്ട പതിവുകളും ഒഴിവാക്കാൻ സാധ്യതയുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികോത്സവമായ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. 2047ല്‍ നടക്കുന്ന 100-ാം സ്വാതന്ത്ര്യ ദിനാഘോഷവും മനസില്‍ കണ്ടാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം കരസേന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന് ഉപയോഗിച്ചിരുന്ന എബൈഡ് വിത് മി എന്ന ഇംഗ്ലീഷ് ട്യൂണ്‍ ഒഴിവാക്കിയിരുന്നു. പകരം ഹിന്ദി ഭാഷയിലുള്ള ദേശസ്നേഹത്തിന്‍റെ പര്യായമായ എ മേരെ വതന്‍ കെ ലോഗോം എന്ന ​ഗാനമാണ് ഉപയോഗിച്ചത്,.

അതുപോലെ പൂനയിലെ ക്വീന്‍ മേരീസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇംഗ്ലീഷ് പേര് മാറ്റും. ഈയിടെ ദല്‍ഹിയിലെ രാജ് പഥിന്‍റെ പേര് 'കര്‍ത്തവ്യപഥ്' എന്നാക്കി മാറ്റിയിരുന്നു. 1911ല്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് ബ്രിട്ടീഷ് രാജിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് ഈ പേര് ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിന് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ എല്ലാ അര്‍ത്ഥത്തിലും കൊളോണിയല്‍ പിടിയിൽ നിന്നും വിമുക്തമാക്കുമെന്ന ദൃഢ നിശ്ചയത്തിന്റെ തെളിവ് തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നതില്‍ പ്രശംസയുമായി എത്തിയത് ചൈന തന്നെയാണ്. പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തിക്കൊണ്ടാണ് ചൈന ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. കോളനിവത്ക്കരണം നടത്തിയവരുടെ ഭാഗത്ത് നിന്ന് ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന അടിക്കുറിപ്പോടെ ചൈനയുടെ വിദേശകാര്യ മന്ത്രി സാവോ ലിജിയാനാണ് പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.

അതേസമയം, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചുള്ള ബ്ലൂംസ്ബര്‍ഗിന്റെ ട്വീറ്റ് തിരുത്തിയാണ് ലിജിയാന്‍ പങ്കുവെച്ചത്. സമ്പദ് വ്യവസ്ഥയില്‍ ബ്രിട്ടണ്‍ ഇന്ത്യയുടെ പിന്നിലായെന്നും ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യം മൂന്ന് മാസം കൊണ്ടാണ് ബ്രിട്ടണിനെ മറികടന്നത് എന്നുമാണ് ബ്ലൂംസ്ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് തിരുത്തി ' നേരത്തെ തങ്ങളെ അടക്കിഭരിച്ചിരുന്ന രാജ്യത്തെ കടത്തി വെട്ടിക്കൊണ്ട് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയായി മുന്നേറിയിരിക്കുകയാണ്.

2021ല്‍ അവസാനത്തെ മൂന്ന് മാസം കൊണ്ടാണ് ഇന്ത്യ ബ്രിട്ടണിനെ പിന്തളളിയത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പ്രസിദ്ധീകരിച്ച ജിഡിപി കണക്കുകള്‍ പ്രകാരം, 2021ലെ അവസാന 3 മാസങ്ങളിലാണ് (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെയിലെ ജീവിതച്ചെലവിലുണ്ടായ വന്‍ കുതിച്ചു ചാട്ടത്തിനിടയിലാണ് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ന്നത്. ഇന്ത്യ ഇനിയും മുന്നേറുമെന്നും യുകെ പിന്നോട്ട് പോകുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends