Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അടിവേരറുക്കാന്‍ കേന്ദ്രമിറങ്ങി.... വേഷവും പതിവുകളും മാറ്റുന്നു!

22 SEPTEMBER 2022 03:55 PM IST
മലയാളി വാര്‍ത്ത

ഭാരതത്തിലെ ബ്രിട്ടീഷ് അടിമത്തത്തിന്റെ ഭൂതകാല ഓർമ്മകൾ തുടച്ചുനീക്കുന്നത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്രസർക്കാർ. അതിന്റെ ഭാ​ഗമായി കരസേനയിലും നാവിക സേനയിലും ബ്രിട്ടീഷ് കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട യൂണിഫോമുകളും നിയമങ്ങളും നിയന്ത്രണങ്ങളും അനുബന്ധ ഉപകരണങ്ങളും അടിമുടി മാറ്റാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കോളനി വാഴ്ചക്കാലത്തെ ബാക്കി അവശേഷിപ്പുകള്‍ തൂത്തെറിയാനുള്ള ദൗത്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഓണററി കമ്മീഷനുകളുടെ ഗ്രാന്റ്, റിട്രീറ്റ്, റെജിമെന്റ് സംവിധാനം തുടങ്ങിയ ചടങ്ങുകളും സൈന്യം അവലോകനം ചെയ്യും. പ്രാചീനവും ഫലപ്രദമല്ലാത്തതുമായ സമ്പ്രദായങ്ങളിൽ നിന്ന് മാറേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം പ്രസ്താവനയിൽ പറയുന്നു. ഇന്ത്യന്‍ നാവിക സേനയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ചിഹ്നമായ സെന്‍റ് ജോര്‍ജ്ജ് കുരിശ് കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് എന്ന യുദ്ധക്കപ്പലില്‍ നിന്നും നീക്കിയിരുന്നു. കൊളോണിയല്‍ കാലത്തെ അവശേഷിപ്പിന്റെ ചിഹ്നമായിരുന്നു ഇത്.

പ്രധാനമന്ത്രി ഇതിനായി കരസേനയ്ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇത് പ്രകാരം ബ്രിട്ടീഷ് കോളനിവാഴ്ചക്കാലം മുതല്‍ തുടരുന്ന യൂണിഫോം, അനുബന്ധ ഉപകരണങ്ങള്‍, നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയില്‍ മാറ്റമുണ്ടാകും. കരസേനയിലെ ചില യൂണിറ്റുകളുടെ ഇംഗ്ലീഷ് പേരുകള്‍ മാറ്റും. അതുപോലെ കരസേനയുടെ കീഴിലുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാര്‍ക്കുകള്‍ എന്നിവയുടെ പേരുകളും മാറാനിടയുണ്ട്.

കൊളോണിയല്‍ ഭൂതകാലം പാടെ തുടച്ചു നീക്കി ഇന്ത്യയെ ഒരു സ്വതന്ത്ര സ്വത്വമുള്ള രാഷ്ട്രമാക്കി മാറ്റുന്ന ദൗത്യത്തിലാണ് ഇപ്പോൾ സർക്കാർ. കൊളോണിയല്‍ കാലത്തെ അടയാളങ്ങള്‍ മായ്ക്കുന്നതോടൊപ്പം അന്ന് മുതല്‍ നിലവിലുണ്ടായിരുന്ന കാലഹരണപ്പെട്ട പതിവുകളും ഒഴിവാക്കാൻ സാധ്യതയുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികോത്സവമായ ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. 2047ല്‍ നടക്കുന്ന 100-ാം സ്വാതന്ത്ര്യ ദിനാഘോഷവും മനസില്‍ കണ്ടാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം കരസേന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന് ഉപയോഗിച്ചിരുന്ന എബൈഡ് വിത് മി എന്ന ഇംഗ്ലീഷ് ട്യൂണ്‍ ഒഴിവാക്കിയിരുന്നു. പകരം ഹിന്ദി ഭാഷയിലുള്ള ദേശസ്നേഹത്തിന്‍റെ പര്യായമായ എ മേരെ വതന്‍ കെ ലോഗോം എന്ന ​ഗാനമാണ് ഉപയോഗിച്ചത്,.

അതുപോലെ പൂനയിലെ ക്വീന്‍ മേരീസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇംഗ്ലീഷ് പേര് മാറ്റും. ഈയിടെ ദല്‍ഹിയിലെ രാജ് പഥിന്‍റെ പേര് 'കര്‍ത്തവ്യപഥ്' എന്നാക്കി മാറ്റിയിരുന്നു. 1911ല്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് ബ്രിട്ടീഷ് രാജിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് ഈ പേര് ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിന് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ എല്ലാ അര്‍ത്ഥത്തിലും കൊളോണിയല്‍ പിടിയിൽ നിന്നും വിമുക്തമാക്കുമെന്ന ദൃഢ നിശ്ചയത്തിന്റെ തെളിവ് തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നതില്‍ പ്രശംസയുമായി എത്തിയത് ചൈന തന്നെയാണ്. പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തിക്കൊണ്ടാണ് ചൈന ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. കോളനിവത്ക്കരണം നടത്തിയവരുടെ ഭാഗത്ത് നിന്ന് ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന അടിക്കുറിപ്പോടെ ചൈനയുടെ വിദേശകാര്യ മന്ത്രി സാവോ ലിജിയാനാണ് പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.

അതേസമയം, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചുള്ള ബ്ലൂംസ്ബര്‍ഗിന്റെ ട്വീറ്റ് തിരുത്തിയാണ് ലിജിയാന്‍ പങ്കുവെച്ചത്. സമ്പദ് വ്യവസ്ഥയില്‍ ബ്രിട്ടണ്‍ ഇന്ത്യയുടെ പിന്നിലായെന്നും ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യം മൂന്ന് മാസം കൊണ്ടാണ് ബ്രിട്ടണിനെ മറികടന്നത് എന്നുമാണ് ബ്ലൂംസ്ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് തിരുത്തി ' നേരത്തെ തങ്ങളെ അടക്കിഭരിച്ചിരുന്ന രാജ്യത്തെ കടത്തി വെട്ടിക്കൊണ്ട് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയായി മുന്നേറിയിരിക്കുകയാണ്.

2021ല്‍ അവസാനത്തെ മൂന്ന് മാസം കൊണ്ടാണ് ഇന്ത്യ ബ്രിട്ടണിനെ പിന്തളളിയത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പ്രസിദ്ധീകരിച്ച ജിഡിപി കണക്കുകള്‍ പ്രകാരം, 2021ലെ അവസാന 3 മാസങ്ങളിലാണ് (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെയിലെ ജീവിതച്ചെലവിലുണ്ടായ വന്‍ കുതിച്ചു ചാട്ടത്തിനിടയിലാണ് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ന്നത്. ഇന്ത്യ ഇനിയും മുന്നേറുമെന്നും യുകെ പിന്നോട്ട് പോകുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (53 minutes ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (1 hour ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (1 hour ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (2 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (2 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (2 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (3 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (4 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (4 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends