Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

താലികെട്ടി ഭാര്യയെന്ന് പറഞ്ഞ് സിന്ദൂരം ചാർത്തി... ചുറ്റിക്കറങ്ങി ദേഹത്ത് കൈവച്ചു! കാര്യം, കഴിഞ്ഞപ്പോൾ അഭിതയെ ഒഴിവാക്കി : കുഴിത്തറയിൽ കാമുകിയെ സ്ലോ പോയിസൺ നൽകി കാമുകൻ കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണം, ശരിവയ്ക്കുന്ന തെളിവുകൾ പുറത്ത്....

24 NOVEMBER 2022 04:03 PM IST
മലയാളി വാര്‍ത്ത

കന്യാകുമാരി ജില്ലയിൽ നിദ്രവിളയ്ക്ക് സമീപം കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലിരിക്കെ മരിച്ച അഭിതയുടെ കേസ് അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിൽ. കേരള-തമിഴ്‌നാട് അതിർത്തിയായ നിദ്രവിളയിലെ വാവരൈ പുളിയറത്തലൈ പ്രദേശത്തെ, ചിന്നപ്പാറിന്റെ മകൾ സി. അഭിതയാണ് കൊല്ലപ്പെട്ടത്. കളിയക്കാവിള ഭാഗത്തെ സ്വകാര്യ കോളേജിൽ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ അമ്മ തങ്കാഭായി (51) പോലീസിൽ നൽകിയ പരാതിയിൽ നിദ്രവിള സ്വദേശിയായ വരുണുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. അഭിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്ന യുവാവ് പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു.

സെപ്റ്റംബർ 7ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും തമ്മിൽ കണ്ടു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. രാസപരിശോധനാഫലം പുറത്ത് വന്നാലേ, മറ്റ് നടപടികളിലേയ്ക്ക് കടക്കാൻ കഴിയൂവെന്നാണ് പോലീസ് പറയുന്നത്. കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. അഭിതയുടെ ശരീരത്തിൽ വിഷത്തിന്റെ അംശം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. പുറത്ത് വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കുടുംബവും ഈ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മയെപോലെ, പ്രതിസ്ഥാനത്ത് നിൽക്കുന്നത് അഭിതയുടെ കാമുകനാണ്.

ഇപ്പോഴും അഭിതയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് അച്ഛനും അമ്മയും. മകളുടെ മരണവാർത്ത അറിഞ്ഞ ഞെട്ടലിൽ നിന്ന് മുക്തനാകാതെ പിതാവ് മകളുടെ കല്ലറയുടെ സമീപത്തും, മകളുടെ കിടപ്പ് മുറിയിലുമായി ജീവിതം തള്ളിനീക്കുകയാണ്. കാമുകൻ സ്ലോ പോയിസൺ കൊടുത്തെന്നും, അറിയാതെ പോയ അസുഖം കാരണം മരിച്ചെന്നും സംശയമുള്ളതായി 'അമ്മ പ്രതികരിക്കുന്നു. നിജസ്ഥിതി അറിയാൻ കെമിക്കൽ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ അഭിത കോളേജിൽ പോയിരുന്നു. വെള്ളിയാഴ്ച വയറുവേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിൽ കൊണ്ടുപോയെങ്കിലും മൂന്ന് ദിവസം ഒരേ നിലവിളി ആയിരുന്നെന്ന് 'അമ്മ പറയുന്നു. അബിതയുടെയും വരുണിന്റേയും ബന്ധം ഇരുവീട്ടിലും അറിയാമായിരുന്നു.

 

ആദ്യം തങ്ങൾ എതിർത്തുവെങ്കിലും പഠനം കഴിഞ്ഞ് വിവാഹം കഴിപ്പിക്കാമെന്ന നിലപാടെടുത്തു. മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നെങ്കിലും വരുണിനെ മതിയെന്ന പിടിവാശിയിലായിരുന്നു. കാമുകനൊപ്പം കറങ്ങാൻ പോയിട്ടുണ്ടെന്നും, തന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ടെന്നും അഭിത വീട്ടുകാരെ അറിയിക്കുകയായിരുന്നു. സ്കൂളിലെ സഹപാഠികൾക്കും ഇക്കാര്യം അറിയാമായിരുന്നു. റോഡിൽ വച്ച് അഭിതയെ കാമുകൻ ചുംബിക്കുന്നത് കണ്ട അയൽക്കാരും തങ്ങളെ ഇക്കാര്യം അറിയിച്ചു. അവൻ ശരിയല്ലെന്നും മകളെ ഉപയോഗിക്കാനാണ് നോക്കുന്നതെന്നും വീട്ടുകാർ വിലക്കിട്ടും ചെവികൊണ്ടില്ല. പിന്നീട് സ്കൂളിൽ വച്ച് അഭിതയുടെ കഴുത്തിൽ കിടന്ന മാല ഊരി, താലിയാക്കി കെട്ടിയെന്നും 'നീയാണ് എന്റെ ഭാര്യ, ഞാൻ നിന്നെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് ' സിന്ദൂരം ചാർത്തിയെന്നും വീട്ടുകാർ പറയുന്നു. ഇതിനു ശേഷം ഒരുദിവസം വരുണിന്റെ കാറിൽ അഭിതയെ പുറത്തേയ്ക്ക് കൂട്ടികൊണ്ടുപോയി തിരികെ എത്തിയ അഭിത മുറി വിട്ട് പുറത്തിറങ്ങാൻ കൂട്ടാക്കാതെ ഒരേ കരച്ചിലായിരുന്നുവെന്ന് 'അമ്മ പറയുന്നു.

 

വരുണിനെ എത്രയും വേഗം തന്നെ കൂട്ടിക്കൊണ്ടുപോകാൻ അഭിത ആവശ്യപ്പെട്ടു. തനിക്ക് മറ്റ് വിവാഹാലോചനകൾ നടക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ വീട്ടുകാർ പറയുന്നത് കേൾക്കണമെന്നും അബിതയെ വേണ്ടെന്നും വരുൺ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ വരുണിനെ കൊണ്ടുതാ.. ഞാൻ ആഹാരം കഴിക്കാമെന്ന പിടിവാശിയിലായിരുന്നു അഭിത. അച്ഛനെയും അമ്മയെയും സ്വത്തും പണവും വേണ്ട വരുൺ മതിയെന്നും അഭിത പറഞ്ഞതായി 'അമ്മ പറയുന്നു. വരുൺ എന്ത് നൽകിയാലും അഭിതയ്ക്ക് അത് അമൃത് പോലെയായിരുന്നെന്ന് 'അമ്മ പറയുന്നു. മകളെ ഒഴിവാക്കിയതും ഇങ്ങനെ സ്ലോ പോയിസൺ നല്കിയാണെന്ന് 'അമ്മ പറയുന്നു.

സെപ്റ്റംബർ 7ന് വരുൺ ആവശ്യപ്പെട്ട പ്രകാരമാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. അവിടെ വച്ച് കാമുകൻ നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെടുകയുമായിരുന്നു. കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അഭിതയുടെ കരൾ പൂർണമായി തകരാറിലായതായി കണ്ടെത്തി.

മഞ്ഞപ്പിത്ത രോഗം വന്നാലും ഇത്രമാത്രം ബാധിക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. സാവധാനം കൊല്ലുന്ന വിഷം ജൂസിൽ കലർത്തിയിരിക്കാം. ഇതേതുടർന്ന് നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കുന്നത്. സംശയ നിഴലിൽ നിൽക്കുന്ന കാമുകൻ വരുൺ ബാംഗ്ളൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ്. അഭിതയെ ഒഴിവാക്കൻ തുടങ്ങിയതോടെ ഇരുവരും ഇതേ ചൊല്ലി വഴക്കുണ്ടായി.

 

പിന്നീട് പെൺകുട്ടി കാമുകനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ ചർച്ചയിൽ പഠനം കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് വരുൺ സമ്മതം നൽകി. എന്നാൽ ഇതിന് ശേഷവും അഭിതയെ അംഗീകരിക്കാതെ വീണ്ടും ഒഴിവാക്കാൻ ശ്രമിച്ചു. ഈ സാഹചര്യത്തിൽ പെൺകുട്ടിയെ ഒറ്റക്ക് വിളിച്ച് വരുത്തി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയേക്കാമെന്നാണ് കരുതുന്നത്. പ്രണയബന്ധം തകർന്നതുമൂലം അഭിത സ്വയം അത് ചെയ്യില്ലെന്ന് വീട്ടുകാർ വിശ്വസിക്കുന്നു. നിലവിൽ ബെംഗളൂരുവിൽ പഠിക്കുന്ന വരുൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി അബിതയുമായി സംസാരിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

 

അഭിതയുടെ പരാതിയിൽ പോലീസ് ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കന്യാകുമാരി ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. സ്‌കൂൾ വളപ്പിൽ യൂണിഫോം ധരിച്ച ഒരാൾ നൽകിയ ശീതളപാനീയം കുടിച്ചാണ് തക്കല സ്‌കൂൾ വിദ്യാർഥി അശ്വിൻ മരിച്ചത്. സമാനമായ രീതിയിലാണ് ഷാരോൺ രാജിന് കാമുകി ഗ്രീഷ്മ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയും, കഷായത്തിൽ വിഷം കലർത്തി നൽകിയും കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ കാമുകൻ നൽകിയ വിഷം കലർന്ന ശീതളപാനീയം കുടിച്ചാണ് നിദ്രാവിള വിദ്യാർഥിനി അഭിതയുടെ മരണമെന്ന അമ്മയുടെ പരാതി ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ക്കലയ്ക്കടുത്ത് വന്ദേഭാരത് ട്രെയിന്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു  (21 minutes ago)

മധ്യപ്രദേശ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

നടുറോഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി  (3 hours ago)

പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്....പൂർണ ഉത്തരവാദികൾ ഇവർ എല്ലാ തെളിവുകളും ഫോണിൽ  (3 hours ago)

തർക്കങ്ങൾക്കൊടുവിൽ വി.കെ മിനിമോള്‍ കൊച്ചി മേയറാകും.... ദീപക് ജോയിയാണ് ഡെപ്യൂട്ടി മേയറാകുക.... ആദ്യ രണ്ടര വര്‍ഷമാണ് മിനിമോള്‍ മേയറാകുക.... ബാക്കിവരുന്ന രണ്ടര വര്‍ഷം ഷൈനി മാത്യു മേയറാകും...  (4 hours ago)

ഇന്ത്യ വ്യാപാര കരാറിനെ വിമർശിച്ച് ന്യൂസിലൻഡ് ക്ഷീരമേഖല വേണമെന്ന് !! നടക്കില്ലെന്ന് ഗോയല്‍...  (4 hours ago)

അമേരിക്കയിൽ ചൈനയുടെ രഹസ്യനീക്കം!! US നെ തകർക്കാൻ ചൈനീസ് കോടീശ്വരന്മാർ ഞെട്ടിപ്പിക്കുന്ന നീക്കം  (4 hours ago)

യുവപ്രവാസികളെ ഇനി യുഎഇയ്ക്ക് വേണം ഈ പ്രായക്കാർ ഇനി രാജ്യത്ത് സെറ്റിൽ ചെയ്യും  (4 hours ago)

2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത് മാസം 5000 ദിർഹം ഉണ്ടെങ്കിൽ രാജാവായി ജീവിക്കാം  (4 hours ago)

നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ഗവര്‍ണര്‍  (4 hours ago)

ജനുവരി മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍  (5 hours ago)

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു  (5 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം അറിയാന്‍ നിര്‍ണ്ണായക പരിശോധന  (6 hours ago)

Malayali Vartha Recommends