Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..

താലികെട്ടി ഭാര്യയെന്ന് പറഞ്ഞ് സിന്ദൂരം ചാർത്തി... ചുറ്റിക്കറങ്ങി ദേഹത്ത് കൈവച്ചു! കാര്യം, കഴിഞ്ഞപ്പോൾ അഭിതയെ ഒഴിവാക്കി : കുഴിത്തറയിൽ കാമുകിയെ സ്ലോ പോയിസൺ നൽകി കാമുകൻ കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണം, ശരിവയ്ക്കുന്ന തെളിവുകൾ പുറത്ത്....

24 NOVEMBER 2022 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ് ഏർപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്... 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രോണുകൾ കാട്ടാനകൾ വരുന്നത് 2.5 കിലോമീറ്റർ അകലെനിന്നുതന്നെ കണ്ടെത്തും

കന്യാകുമാരി ജില്ലയിൽ നിദ്രവിളയ്ക്ക് സമീപം കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലിരിക്കെ മരിച്ച അഭിതയുടെ കേസ് അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിൽ. കേരള-തമിഴ്‌നാട് അതിർത്തിയായ നിദ്രവിളയിലെ വാവരൈ പുളിയറത്തലൈ പ്രദേശത്തെ, ചിന്നപ്പാറിന്റെ മകൾ സി. അഭിതയാണ് കൊല്ലപ്പെട്ടത്. കളിയക്കാവിള ഭാഗത്തെ സ്വകാര്യ കോളേജിൽ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ അമ്മ തങ്കാഭായി (51) പോലീസിൽ നൽകിയ പരാതിയിൽ നിദ്രവിള സ്വദേശിയായ വരുണുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. അഭിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്ന യുവാവ് പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു.

സെപ്റ്റംബർ 7ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും തമ്മിൽ കണ്ടു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. രാസപരിശോധനാഫലം പുറത്ത് വന്നാലേ, മറ്റ് നടപടികളിലേയ്ക്ക് കടക്കാൻ കഴിയൂവെന്നാണ് പോലീസ് പറയുന്നത്. കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. അഭിതയുടെ ശരീരത്തിൽ വിഷത്തിന്റെ അംശം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. പുറത്ത് വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കുടുംബവും ഈ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മയെപോലെ, പ്രതിസ്ഥാനത്ത് നിൽക്കുന്നത് അഭിതയുടെ കാമുകനാണ്.

ഇപ്പോഴും അഭിതയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് അച്ഛനും അമ്മയും. മകളുടെ മരണവാർത്ത അറിഞ്ഞ ഞെട്ടലിൽ നിന്ന് മുക്തനാകാതെ പിതാവ് മകളുടെ കല്ലറയുടെ സമീപത്തും, മകളുടെ കിടപ്പ് മുറിയിലുമായി ജീവിതം തള്ളിനീക്കുകയാണ്. കാമുകൻ സ്ലോ പോയിസൺ കൊടുത്തെന്നും, അറിയാതെ പോയ അസുഖം കാരണം മരിച്ചെന്നും സംശയമുള്ളതായി 'അമ്മ പ്രതികരിക്കുന്നു. നിജസ്ഥിതി അറിയാൻ കെമിക്കൽ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ അഭിത കോളേജിൽ പോയിരുന്നു. വെള്ളിയാഴ്ച വയറുവേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിൽ കൊണ്ടുപോയെങ്കിലും മൂന്ന് ദിവസം ഒരേ നിലവിളി ആയിരുന്നെന്ന് 'അമ്മ പറയുന്നു. അബിതയുടെയും വരുണിന്റേയും ബന്ധം ഇരുവീട്ടിലും അറിയാമായിരുന്നു.

 

ആദ്യം തങ്ങൾ എതിർത്തുവെങ്കിലും പഠനം കഴിഞ്ഞ് വിവാഹം കഴിപ്പിക്കാമെന്ന നിലപാടെടുത്തു. മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നെങ്കിലും വരുണിനെ മതിയെന്ന പിടിവാശിയിലായിരുന്നു. കാമുകനൊപ്പം കറങ്ങാൻ പോയിട്ടുണ്ടെന്നും, തന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ടെന്നും അഭിത വീട്ടുകാരെ അറിയിക്കുകയായിരുന്നു. സ്കൂളിലെ സഹപാഠികൾക്കും ഇക്കാര്യം അറിയാമായിരുന്നു. റോഡിൽ വച്ച് അഭിതയെ കാമുകൻ ചുംബിക്കുന്നത് കണ്ട അയൽക്കാരും തങ്ങളെ ഇക്കാര്യം അറിയിച്ചു. അവൻ ശരിയല്ലെന്നും മകളെ ഉപയോഗിക്കാനാണ് നോക്കുന്നതെന്നും വീട്ടുകാർ വിലക്കിട്ടും ചെവികൊണ്ടില്ല. പിന്നീട് സ്കൂളിൽ വച്ച് അഭിതയുടെ കഴുത്തിൽ കിടന്ന മാല ഊരി, താലിയാക്കി കെട്ടിയെന്നും 'നീയാണ് എന്റെ ഭാര്യ, ഞാൻ നിന്നെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് ' സിന്ദൂരം ചാർത്തിയെന്നും വീട്ടുകാർ പറയുന്നു. ഇതിനു ശേഷം ഒരുദിവസം വരുണിന്റെ കാറിൽ അഭിതയെ പുറത്തേയ്ക്ക് കൂട്ടികൊണ്ടുപോയി തിരികെ എത്തിയ അഭിത മുറി വിട്ട് പുറത്തിറങ്ങാൻ കൂട്ടാക്കാതെ ഒരേ കരച്ചിലായിരുന്നുവെന്ന് 'അമ്മ പറയുന്നു.

 

വരുണിനെ എത്രയും വേഗം തന്നെ കൂട്ടിക്കൊണ്ടുപോകാൻ അഭിത ആവശ്യപ്പെട്ടു. തനിക്ക് മറ്റ് വിവാഹാലോചനകൾ നടക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ വീട്ടുകാർ പറയുന്നത് കേൾക്കണമെന്നും അബിതയെ വേണ്ടെന്നും വരുൺ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ വരുണിനെ കൊണ്ടുതാ.. ഞാൻ ആഹാരം കഴിക്കാമെന്ന പിടിവാശിയിലായിരുന്നു അഭിത. അച്ഛനെയും അമ്മയെയും സ്വത്തും പണവും വേണ്ട വരുൺ മതിയെന്നും അഭിത പറഞ്ഞതായി 'അമ്മ പറയുന്നു. വരുൺ എന്ത് നൽകിയാലും അഭിതയ്ക്ക് അത് അമൃത് പോലെയായിരുന്നെന്ന് 'അമ്മ പറയുന്നു. മകളെ ഒഴിവാക്കിയതും ഇങ്ങനെ സ്ലോ പോയിസൺ നല്കിയാണെന്ന് 'അമ്മ പറയുന്നു.

സെപ്റ്റംബർ 7ന് വരുൺ ആവശ്യപ്പെട്ട പ്രകാരമാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. അവിടെ വച്ച് കാമുകൻ നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെടുകയുമായിരുന്നു. കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അഭിതയുടെ കരൾ പൂർണമായി തകരാറിലായതായി കണ്ടെത്തി.

മഞ്ഞപ്പിത്ത രോഗം വന്നാലും ഇത്രമാത്രം ബാധിക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. സാവധാനം കൊല്ലുന്ന വിഷം ജൂസിൽ കലർത്തിയിരിക്കാം. ഇതേതുടർന്ന് നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കുന്നത്. സംശയ നിഴലിൽ നിൽക്കുന്ന കാമുകൻ വരുൺ ബാംഗ്ളൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ്. അഭിതയെ ഒഴിവാക്കൻ തുടങ്ങിയതോടെ ഇരുവരും ഇതേ ചൊല്ലി വഴക്കുണ്ടായി.

 

പിന്നീട് പെൺകുട്ടി കാമുകനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ ചർച്ചയിൽ പഠനം കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് വരുൺ സമ്മതം നൽകി. എന്നാൽ ഇതിന് ശേഷവും അഭിതയെ അംഗീകരിക്കാതെ വീണ്ടും ഒഴിവാക്കാൻ ശ്രമിച്ചു. ഈ സാഹചര്യത്തിൽ പെൺകുട്ടിയെ ഒറ്റക്ക് വിളിച്ച് വരുത്തി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയേക്കാമെന്നാണ് കരുതുന്നത്. പ്രണയബന്ധം തകർന്നതുമൂലം അഭിത സ്വയം അത് ചെയ്യില്ലെന്ന് വീട്ടുകാർ വിശ്വസിക്കുന്നു. നിലവിൽ ബെംഗളൂരുവിൽ പഠിക്കുന്ന വരുൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി അബിതയുമായി സംസാരിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

 

അഭിതയുടെ പരാതിയിൽ പോലീസ് ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കന്യാകുമാരി ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. സ്‌കൂൾ വളപ്പിൽ യൂണിഫോം ധരിച്ച ഒരാൾ നൽകിയ ശീതളപാനീയം കുടിച്ചാണ് തക്കല സ്‌കൂൾ വിദ്യാർഥി അശ്വിൻ മരിച്ചത്. സമാനമായ രീതിയിലാണ് ഷാരോൺ രാജിന് കാമുകി ഗ്രീഷ്മ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയും, കഷായത്തിൽ വിഷം കലർത്തി നൽകിയും കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ കാമുകൻ നൽകിയ വിഷം കലർന്ന ശീതളപാനീയം കുടിച്ചാണ് നിദ്രാവിള വിദ്യാർഥിനി അഭിതയുടെ മരണമെന്ന അമ്മയുടെ പരാതി ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന  (14 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക് ...  (32 minutes ago)

കുടുംബ ഐശ്വര്യവും ആഭരണ ലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (1 hour ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (1 hour ago)

ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും  (1 hour ago)

എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു  (1 hour ago)

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (7 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (8 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (8 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (9 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (13 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (13 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (13 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (14 hours ago)

Malayali Vartha Recommends