ഗുജറാത്തിൽ കളി മാറുന്നു മുസ്ലിം കാഴ്ചപ്പാട് എങ്ങോട്ട് ഉവൈസി ബിജെപിയെ സഹായിക്കുന്നോ
അന്ന് പ്രചരണത്തിനെത്തിയ ഉവൈസിയെ അക്രമി വെടിവെയ്ക്കുകയാണുണ്ടായത്. ആക്രമണത്തില്‍ ഉവൈസി രക്ഷപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ അത് വളരെ സ്വാധീനിച്ചിട്ടുണ്ട്. വെടിവെച്ച അക്രമി പോലീസ് പിടിയ്ക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ ഉവൈസിയ്ക്ക് പ്രത്യേക സുരക്ഷ നല്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.
തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചരണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഉവൈസിയ്ക്ക് നേരെയുണ്ടായത് ഹിന്ദുതീവ്രവാദ ആക്രമണമായിരുന്നെന്ന പ്രചരണവുമുണ്ടായി. അതിന്റെ സഹതാപം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിയ്ക്കുകയും ചെയ്തു.ബിജെപി ഉത്തര്‍പ്രദേശില്‍ പ്രതീക്ഷിച്ചതിലും വന്‍ വിജയമാണ് നേടിയത്. ഉവൈസിയുടെ പാര്‍ട്ടിയ്ക്കും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വോട്ടുകള്‍ നേടാനായി.
നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് എ.ഐ.എം.ഐ.എം തലവന്‍ അസറുദ്ദീന്‍ ഉവൈസി. കോണ്‍ഗ്രസിന്റെ കഴിവുകേടാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ തുടരാന്‍ കാരണമെന്ന് ഉവൈസി കുറ്റപ്പെടുത്തി.
ഉവൈസിയുടെ പാര്‍ട്ടി മികച്ച വോട്ട് നേടിയ മണ്ഡലങ്ങളിലെല്ലാം ബിജെപിയ് വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഉത്തര്‍പ്രദേശിലെ സാധാരണ മുസ്ലീം ജനങ്ങള്‍ക്കിടിയിലേയ്ക്ക് ഉവൈസിയ്ക്ക് നേരെയുണ്ടായ ആക്രമണം കടന്നു ചെന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിനെയും മറ്റ് കക്ഷികളേയും തോല്പിക്കാനായി ഉവൈസി മനപൂര്‍വ്വം സ്ഥാനാര്‍ത്ഥികളെ നിറുത്തകയാണൈന്ന പ്രചാരണവും ശക്തമാണ്
കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ കുറക്കാനുള്ള ശ്രമത്തിലാണ് എ.ഐ.എം.ഐ.എം എന്ന ആരോപണം ഉവൈസി നിഷേധിച്ചു. സ്വന്തം പോരായ്മകള്‍ മറച്ച് വെക്കാനാണോ കോണ്‍ഗ്രസ് ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'കഴിഞ്ഞ 27 വര്‍ഷമായി ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് മാത്രമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് ആരാണ് കോണ്‍ഗ്രസിനെ തടഞ്ഞത്. എന്തുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസ് അതില്‍ പരാജയപ്പെട്ടത്. ഈ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ആദ്യം ഉത്തരം നല്‍കണം'- ഉവൈസി പറഞ്ഞു. ഒരു പാര്‍ട്ടിയുടെയും വോട്ട് ഷെയര്‍ കുറക്കാനല്ല ശ്രമിക്കുന്നതെന്നും ബി.ജെ.പിക്കെതിരെ പോരാടുക മാത്രമാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ ബി.ജെ.പിയുമായി കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്തിയെന്ന് ഉവൈസി ആരോപിച്ചു. എ.ഐ.എം.ഐ.എമ്മിന് ബി.ജെ.പിയുമായി രഹസ്യ ഇടപാടുണ്ടെന്ന് ആരോപിക്കുകയാണ് കോണ്‍ഗ്രസ്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത് ബി.ജെ.പിയുമായി ഉണ്ടായ രഹസ്യ ഇടപാട് കൊണ്ടാണോയെന്ന് ഉവൈസി ചോദിച്ചു. രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മത്സരിച്ചപ്പോള്‍ അമേഠിയില്‍ പരാജയപ്പെട്ടു. ഇത് ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യ ഇടപാട് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
. രാജ്യത്തെ പല സംസ്ഥാനങ്ങളും ബിജെപിയ്ക്ക് നേടി കൊടുത്തതിന് പിന്നില്‍ ഉവൈസിയുടെ മുസ്ലീം വോട്ടുകളാണെന്നാണ് ആരോപണം ഉയരുന്നത്. രാഷ്ട്രീയ പോരാട്ടത്തിന് പകരം മതത്തെ ഉപയോഗിച്ചാണ് ബിജെപി ജയിച്ചു കൊണ്ടിരിക്കുന്നതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഉവൈസിയുടെ വിഷയം. ഉവൈസിയുടെ സ്ഥാനാര്‍ത്ഥികള്‍ മുസ്ലീം വോട്ടുകള്‍ പിടിച്ചു മാറ്റികഴിഞ്ഞാല്‍ ഹിന്ദുവോട്ടുകളില്‍ ഭൂരിപക്ഷവും ബിജെപിയ്ക്ക് നേടാനാകും. ജയിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസോ മറ്റ് കക്ഷികളില്‍ പെട്ട സ്ഥാനാര്‍ത്ഥിയായാലും രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടും.
ഉവൈസി നരന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും വേണ്ടിയാണ് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതും പ്രചരണത്തിനിറങ്ങുന്നതെന്നും ആരോപണം ശക്തമാണ്. അദ്ദേഹം പോകുന്നിടത്തെല്ലാം അദ്ദേഹത്തിനെതിരെ അക്രമസംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അക്രമം മുസ്ലീംങ്ങളുടെ മനസില്‍ സഹചാപതരംഗം ഇളക്കി വിടാറാണ് പതിവ്. ജയസാധ്യതയുള്ള രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളെ ഇത്തരത്തില്‍ തോല്പിക്കുന്നതിലൂടെ ബിജെപിയ്ക്ക് അധികാരത്തിലേയ്ക്കുള്ള വഴി തുറന്നുകൊടുക്കതാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഉവൈസിയെ രാഷ്ട്രീയ നേതാവെന്ന നിലയ്ക്കല്ല ആത്മീയാചാര്യന്‍ എന്ന നിലയ്ക്കാണ് മുസ്ലീം സമുദായം കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യമെമ്പാടുമുണ്ട്. തീവ്രവാദത്തിനെതിരായ നിലപാടുകളെടുക്കുന്ന മുസ്ലീം പണ്ഡിതനാണ് ഉവൈസി എന്നാണറിയപ്പെടുന്നത് . മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉവൈസിയുടെ അഭിപ്രായം തേടാറുണ്ട്.
എങ്കിലും ഉവൈസി മുസ്ലീംങ്ങളെ മൊത്തത്തില്‍ വഞ്ചിക്കുകയാണെന്നാണ് പറയപ്പെടുന്നത്. ബിജെപിയ്ക്ക് അധികാരം പിടിച്ചു കൊടുക്കാനായിട്ടാണ് ഉവൈസി രംഗത്ത് വരുന്നതും, ആക്രമണ കഥകള്‍ പുറത്തെത്തിക്കുന്നതും എന്ന് പരക്കെ ആക്ഷേപമുണ്ട്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരായിട്ടുള്ള മുസ്ലീംങ്ങള്‍ ഉവൈസിയേ പോലുള്ള മതാചാര്യന്‍മാരുടെ വാക്കുകള്‍ക്ക് പ്രധാന്യം നല്കുന്നവരാണ്.
https://www.facebook.com/Malayalivartha