Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

താലിബാനെയും ഉസാമ ബിന്‍ ലാദനെയും സഹോദരങ്ങളും നായകന്മാരുമായാണ് മുഷറഫ് കണ്ടിരുന്നതെന്ന്, തരൂരിന്റെ ട്വീറ്റിന് മറുപടിയായി ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനേവാലേയും ട്വിറ്ററില്‍ ആരോപിച്ചു. മിന്നലാക്രമണംമുതല്‍ ബാലാകോട്ട് ആക്രമണത്തെവരെ സംശയിച്ച് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മുഷറഫിനെ പ്രകീര്‍ത്തിക്കുകയാണെന്നും പൂനേവാലേ ആരോപിച്ചു.

06 FEBRUARY 2023 02:02 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താനവയ്‌ക്കെതിരോ ബിജെപി നേതാക്കള്‍ രംഗത്തെത്തി അനുശോചന സന്ദേശം വിവാദമാക്കി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ഒന്നാം മന്‍മോഹന്‍സിംങ് സര്‍ക്കാരിന്റെ
കാലത്തു പാകിസ്ഥാനെ നയിച്ചിരുന്ന പര്‍വേസ് മുഷാറഫായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റ സൂത്രധാരനായിരുന്ന മുഷാറഫ് ഒരു കാലത്ത് ഇന്ത്യയോട് ശത്രുത കാട്ടുകയും പിന്നീട് ഇന്ത്യയോട് നയതന്ത്ര ഒത്തുതീര്‍പ്പിന് വരികയും ചെയ്ത ഭരണാധികാരിയാണ്.

ഒരിക്കല്‍ ഇന്ത്യയുടെ ശത്രുവായിരുന്ന പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് 2002-'07 കാലഘട്ടത്തില്‍ സമാധാനത്തിനുവേണ്ടിയുള്ള യഥാര്‍ഥശക്തിയായി മാറിയെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ അനുശോചന സന്ദേശത്തിനെതിരേയാണ് ബി.ജെ.പി. രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാക് പ്രീണനം നടത്തുകയാണെന്നാണ് ആരോപണം.

ഐക്യരാഷ്ട്രസഭയില്‍വെച്ച് മുഷറഫിനെ കണ്ടിട്ടുണ്ട്. സമര്‍ഥനും കാര്യത്തില്‍ വ്യക്തതയുള്ളയാളുമായിരുന്നു അദ്ദേഹമെന്ന് തരൂര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍, അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ച് നമ്മുടെ സൈനികരെ ദ്രോഹിക്കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പാക് ജനറലിനെ സമാധാനശക്തിയെന്ന് ഒരു മുന്‍ വിദേശകാര്യസഹമന്ത്രി വിശേഷിപ്പിക്കുന്നതില്‍നിന്നുതന്നെ കോണ്‍ഗ്രസ് എന്താണെന്ന് വ്യക്തമാകുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

താലിബാനെയും ഉസാമ ബിന്‍ ലാദനെയും സഹോദരങ്ങളും നായകന്മാരുമായാണ് മുഷറഫ് കണ്ടിരുന്നതെന്ന്, തരൂരിന്റെ ട്വീറ്റിന് മറുപടിയായി ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനേവാലേയും ട്വിറ്ററില്‍ ആരോപിച്ചു. മിന്നലാക്രമണംമുതല്‍ ബാലാകോട്ട് ആക്രമണത്തെവരെ സംശയിച്ച് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മുഷറഫിനെ പ്രകീര്‍ത്തിക്കുകയാണെന്നും പൂനേവാലേ ആരോപിച്ചു.

കാര്‍ഗില്‍ യു്ദ്ധത്തിന്റെ കാരണക്കാരനും ഇന്ത്യാ- പാക്കിസ്ഥാന്‍ ബന്ധത്തിന് തുരങ്കം വെച്ച ആളുമായ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെ ശശി തരൂര്‍ പ്രകീര്‍ത്തിച്ചത് വിവാദത്തില്‍. ട്വിറ്ററിലൂടെ് ശശി തരൂര്‍ പര്‍വേസ് മുഷറഫിന് ആദരാഞ്ജലി നേര്‍ന്നിരുന്നു. 'ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നില്‍വച്ച് ഓരോ വര്‍ഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊര്‍ജസ്വലനും തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികള്‍...' എന്നാണ് ശശി തരൂര്‍ കുറിച്ചത്.  

ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങള്‍ 'കടമെടുത്താണ്' രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറല്‍മാര്‍ക്ക് 'സമാധാനത്തിനുള്ള ശക്തി'യാകാനും 'സുവ്യക്തമായ തന്ത്രപ്രധാന ചിന്ത' രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമര്‍ത്തലാണ് ഏറ്റവും നല്ല ഉപാധിയെന്ന്' രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.

പര്‍വേസ് മുഷാറഫ് കാശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റുന്നതിനായി പരമാവധി തീവ്രവാദി ഗ്രൂപ്പുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇന്ത്യയ്‌ക്കെതിരെ നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയപ്പെടുമെന്നുറപ്പായപ്പോള്‍ അമേരിക്കയുടെ സഹായം തേടിയെങ്കിലും അവര്‍ കയ്യൊഴിഞ്ഞതോടെ യുദ്ധം അവസാനിച്ച് മടങ്ങുകയായിരുന്നു. എന്നിട്ട് തീവ്രവാദ ഗ്രൂപ്പുകളെ തള്ളിപ്പറയുകയും ചെയ്തു.എന്നാല്‍ മുന്‍വിദേശ കാര്യ സഹമന്ത്രിയും , യുഎന്‍ പ്രതിനിധിയുമായിരുന്ന ശശി തരൂര്‍ മുഷാറഫുമായുള്ള പരിചയത്തിന്റെ ഭാഗമായാണ് മുഷാറഫിന്റെ മരണത്തില്‍ അനുശോചിച്ചത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (39 minutes ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (1 hour ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (1 hour ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (1 hour ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (1 hour ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (2 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (2 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (3 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends