Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

താലിബാനെയും ഉസാമ ബിന്‍ ലാദനെയും സഹോദരങ്ങളും നായകന്മാരുമായാണ് മുഷറഫ് കണ്ടിരുന്നതെന്ന്, തരൂരിന്റെ ട്വീറ്റിന് മറുപടിയായി ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനേവാലേയും ട്വിറ്ററില്‍ ആരോപിച്ചു. മിന്നലാക്രമണംമുതല്‍ ബാലാകോട്ട് ആക്രമണത്തെവരെ സംശയിച്ച് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മുഷറഫിനെ പ്രകീര്‍ത്തിക്കുകയാണെന്നും പൂനേവാലേ ആരോപിച്ചു.

06 FEBRUARY 2023 02:02 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താനവയ്‌ക്കെതിരോ ബിജെപി നേതാക്കള്‍ രംഗത്തെത്തി അനുശോചന സന്ദേശം വിവാദമാക്കി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ഒന്നാം മന്‍മോഹന്‍സിംങ് സര്‍ക്കാരിന്റെ
കാലത്തു പാകിസ്ഥാനെ നയിച്ചിരുന്ന പര്‍വേസ് മുഷാറഫായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റ സൂത്രധാരനായിരുന്ന മുഷാറഫ് ഒരു കാലത്ത് ഇന്ത്യയോട് ശത്രുത കാട്ടുകയും പിന്നീട് ഇന്ത്യയോട് നയതന്ത്ര ഒത്തുതീര്‍പ്പിന് വരികയും ചെയ്ത ഭരണാധികാരിയാണ്.

ഒരിക്കല്‍ ഇന്ത്യയുടെ ശത്രുവായിരുന്ന പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് 2002-'07 കാലഘട്ടത്തില്‍ സമാധാനത്തിനുവേണ്ടിയുള്ള യഥാര്‍ഥശക്തിയായി മാറിയെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ അനുശോചന സന്ദേശത്തിനെതിരേയാണ് ബി.ജെ.പി. രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാക് പ്രീണനം നടത്തുകയാണെന്നാണ് ആരോപണം.

ഐക്യരാഷ്ട്രസഭയില്‍വെച്ച് മുഷറഫിനെ കണ്ടിട്ടുണ്ട്. സമര്‍ഥനും കാര്യത്തില്‍ വ്യക്തതയുള്ളയാളുമായിരുന്നു അദ്ദേഹമെന്ന് തരൂര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍, അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ച് നമ്മുടെ സൈനികരെ ദ്രോഹിക്കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പാക് ജനറലിനെ സമാധാനശക്തിയെന്ന് ഒരു മുന്‍ വിദേശകാര്യസഹമന്ത്രി വിശേഷിപ്പിക്കുന്നതില്‍നിന്നുതന്നെ കോണ്‍ഗ്രസ് എന്താണെന്ന് വ്യക്തമാകുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

താലിബാനെയും ഉസാമ ബിന്‍ ലാദനെയും സഹോദരങ്ങളും നായകന്മാരുമായാണ് മുഷറഫ് കണ്ടിരുന്നതെന്ന്, തരൂരിന്റെ ട്വീറ്റിന് മറുപടിയായി ബി.ജെ.പി. വക്താവ് ഷെഹ്സാദ് പൂനേവാലേയും ട്വിറ്ററില്‍ ആരോപിച്ചു. മിന്നലാക്രമണംമുതല്‍ ബാലാകോട്ട് ആക്രമണത്തെവരെ സംശയിച്ച് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മുഷറഫിനെ പ്രകീര്‍ത്തിക്കുകയാണെന്നും പൂനേവാലേ ആരോപിച്ചു.

കാര്‍ഗില്‍ യു്ദ്ധത്തിന്റെ കാരണക്കാരനും ഇന്ത്യാ- പാക്കിസ്ഥാന്‍ ബന്ധത്തിന് തുരങ്കം വെച്ച ആളുമായ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെ ശശി തരൂര്‍ പ്രകീര്‍ത്തിച്ചത് വിവാദത്തില്‍. ട്വിറ്ററിലൂടെ് ശശി തരൂര്‍ പര്‍വേസ് മുഷറഫിന് ആദരാഞ്ജലി നേര്‍ന്നിരുന്നു. 'ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നില്‍വച്ച് ഓരോ വര്‍ഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊര്‍ജസ്വലനും തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികള്‍...' എന്നാണ് ശശി തരൂര്‍ കുറിച്ചത്.  

ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങള്‍ 'കടമെടുത്താണ്' രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറല്‍മാര്‍ക്ക് 'സമാധാനത്തിനുള്ള ശക്തി'യാകാനും 'സുവ്യക്തമായ തന്ത്രപ്രധാന ചിന്ത' രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമര്‍ത്തലാണ് ഏറ്റവും നല്ല ഉപാധിയെന്ന്' രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.

പര്‍വേസ് മുഷാറഫ് കാശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റുന്നതിനായി പരമാവധി തീവ്രവാദി ഗ്രൂപ്പുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇന്ത്യയ്‌ക്കെതിരെ നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയപ്പെടുമെന്നുറപ്പായപ്പോള്‍ അമേരിക്കയുടെ സഹായം തേടിയെങ്കിലും അവര്‍ കയ്യൊഴിഞ്ഞതോടെ യുദ്ധം അവസാനിച്ച് മടങ്ങുകയായിരുന്നു. എന്നിട്ട് തീവ്രവാദ ഗ്രൂപ്പുകളെ തള്ളിപ്പറയുകയും ചെയ്തു.എന്നാല്‍ മുന്‍വിദേശ കാര്യ സഹമന്ത്രിയും , യുഎന്‍ പ്രതിനിധിയുമായിരുന്ന ശശി തരൂര്‍ മുഷാറഫുമായുള്ള പരിചയത്തിന്റെ ഭാഗമായാണ് മുഷാറഫിന്റെ മരണത്തില്‍ അനുശോചിച്ചത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (8 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (8 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (9 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (9 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (11 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (12 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (12 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (12 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (13 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (13 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (13 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (13 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (13 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (13 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (13 hours ago)

Malayali Vartha Recommends