Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദങ്ങളുടെ തോഴൻ; അധികാരത്തിൽ എത്തിയത് പട്ടാള അട്ടിമറിയിലൂടെ ..ഇന്ത്യയിൽ ജനിച്ചു ഇന്ത്യയ്‌ക്കെതിരെ പോരാടി .. കാര്‍ഗില്‍ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരൻ ..പർവിൽ മുഷറഫ് ആരായിരുന്നു ഈ മനുഷ്യൻ..?..

06 FEBRUARY 2023 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

ഏറെ കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുഷറഫ് ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.. വിചിത്ര സ്വഭാവത്തിനുടമയായ പർവേസ് മുഷറഫ് കോടതിയുടെ തൂക്കുകയറിൽ നിന്നും മൂന്നു വർഷം മുമ്പ് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും വിധിയുടെ തൂക്കുകയറിൽ കുരുങ്ങി.ഭരണഘടന അട്ടിമറിച്ചെന്ന കേസിൽ രാജ്യദ്രോഹക്കുറ്റത്തിനു വധശിക്ഷ ലഭിച്ച പർവേസ് മുഷറഫ് അതിന് മുൻപ് മരിച്ചാൽ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു . 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലെത്തിയ മുഷറഫ് പിന്നീട് പാക്കിസ്ഥാനിൽ തിരിച്ചെത്തിയിട്ടില്ല. യു എ ഇ യും പാകിസ്താനും കുറ്റവാളികളെ കൈമാറുന്ന പതിവ് ഇല്ലാത്തതിനാൽ മാത്രം മുഷറഫ് രക്ഷപ്പെട്ടു .പിന്നീട് 2020 ൽ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോർ ഹൈക്കോടതി റദ്ദാക്കി.പ്രത്യേക കോടതിയുടെ നിർദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ദ്ധർ വിശേഷിപ്പിച്ചത്.

 

 

 

 

പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു.രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്‌മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.2013 ൽ പാർലമെന്റിലേക്ക് മത്സരിക്കാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്.

 

 

 

 

ആരായിരുന്നു ഈ മനുഷ്യൻ..? ഈ ചോദ്യത്തിന് കൃത്യമായൊരുത്തരം പറയാൻ പ്രയാസമാണ്.ജന്മനാട് ഇന്ത്യയാണ്. സയ്യിദ് മുഷ്‌റഫുദ്ദിന്റെയും ബീഗം സെറിന്റെയും മകനായി ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ചിൽ ജനനം. 1947ലെ വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി. യുദ്ധത്തോടും യുദ്ധോപകരണങ്ങളോടും എന്തെന്നില്ലാത്ത കമ്പം. അതുമൂത്ത് മിലിട്ടറിയിൽ ചേർന്ന മുഷറഫ് റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പരിശീലനത്തിനുമൊടുവിൽ പാക്ക് സൈനിക സർവീസിലെത്തി. പാക് സർക്കാർ സർവീസിൽ നയതന്ത്രജ്ഞനായിരുന്നു മുഷറഫിന്റെ അച്ഛൻ.

 

 

 

 


1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ സെക്കന്റ് ലഫ്റ്റനന്റായിരുന്നു മുഷറഫ്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമാൻഡറായിരുന്ന മുഷറഫ് സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ നേടിയെടുത്തു .' 1998 -ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പർവേസ് മുഷറഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചു.1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാക് സൈനികമേധാവിയായിരുന്ന മുഷറഫ് ആണ് നേതൃത്വം കൊടുത്തത് . ഒരു വശത്ത് സമാധാനശ്രമം നടക്കുമ്പോള്‍ മറുവശത്ത് ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് നുഴഞ്ഞുകയറ്റം നടത്താന്‍ ഉത്തരവിട്ടത് സൈനികമേധാവിയായ മുഷറഫായിരുന്നു. ‘ഓപറേഷന്‍ വിജയ്’യിലൂടെ കാര്‍ഗില്‍ യുദ്ധം വിജയിച്ച ഇന്ത്യ പാകിസ്താന് മേല്‍ വന്‍ സൈനിക മേധാവിത്വം നേടി. 

 

 

 

 

1999 അടുപ്പിച്ച് നവാസ് ഷെരീഫും പർവേസ് മുഷറഫും തമ്മിൽ തെറ്റി . പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാക്കിസ്ഥാനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെ മുഷറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ഷെരീഫ് പ്രഖ്യാപിച്ചു . എന്നാൽ, മുഷറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു.
നവാസ് ഷെരീഫിന്റെ വിമാനം പാക് മണ്ണിൽ ലാൻഡ് ചെയ്തതും, മുഷറഫ് പട്ടാളത്തോട് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ 'ചീഫ് എക്സിക്യൂട്ടീവ്' ആയി മുഷറഫ് സ്വയം അവരോധിച്ചു. സൈനിക മേധാവിയായി തന്നെ നിയമിച്ച പ്രസിഡന്റിനെ തന്നെ അട്ടിമറിച്ച്‌ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തയാളാണ് മുഷറഫ്.

 

 

1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായി.2007 മാർച്ചിൽ ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വൻ വിവാദമായി. ചീഫ് ജസ്റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക്ക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുഷറഫിനെതിരെ യോജിച്ചുനീങ്ങാൻ ഷരീഫും സർദാരിയും തീരുമാനിച്ചു.

 

 

 

 


കോടതി കടുത്ത നിലപാട് എടുക്കുകയും അന്താരാഷ്ട്ര സമ്മർദം ശക്തമാകുകയും ചെയ്തതോടെ പിടിച്ചു നിൽക്കാൻ വഴികാണാതെ മുഷറഫ് തെരഞ്ഞെടുപ്പിനു വഴങ്ങി. 2007 ൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതോടെ അധികാരത്തിന് പുറത്തായി. ബേനസീർ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഷ്റഫിനെതിരെ കൊലക്കുറ്റം ചുമത്തി. 2008 പിപിപി - പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു.ഇന്ത്യയോട് മുഷറഫിനുള്ള നിലപാട് എങ്ങിനെയായിരുന്നുവെന്നു ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസം. ചിലപ്പോൾ ശത്രുത. മറ്റുചിലപ്പോൾ സൗമ്യത. ആണവായുധങ്ങളുടെ കാര്യത്തിൽ സംയമനം ഉറപ്പുവരുത്തുന്ന ലാഹോർ പ്രഖ്യാപനം അട്ടിമറിച്ച കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായിരുന്നു അന്നത്തെ സൈനികമേധാവിയായ മുഷാറഫ്. ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസർ അടക്കമുള്ള ഭീകരരുടെ രക്ഷപ്പെടലിന് വഴിയൊരുക്കിഎത്തും മുഷറഫ് ആയിരുന്നു . 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിന് പിന്നിലും മുഷാറഫിന്റെ കറുത്ത കരങ്ങളു'ണ്ടായിരുന്നു.

 

 

 

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും മുഷാറഫ് ന്റെ ഭരണത്തിൽ ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുകയും കശ്മീർ തർക്കം ഏതാണ്ട് ഒത്തുതീർപ്പിന്റെ വക്കോളമെത്തുകയും ചെയ്തിരുന്നു.കശ്മീരിനുമേലുള്ള അവകാശവാദം പാകിസ്ഥാൻ പിൻവലിക്കാമെന്നും പകരം ജനങ്ങൾക്ക് സ്വതന്ത്ര സന്ദർശനത്തിന് അവസരമൊരുക്കണമെന്നും മുഷാറഫ് നിർദേശിച്ചു. 2006 ഒക്ടോബറിൽ ഹവാനയിൽ ചേരിചേരാ ഉച്ചകോടിക്കിടെ ധാരണയിലേക്ക് കാര്യങ്ങൾ നീങ്ങി. എന്നാൽ ഉച്ചകോടിക്ക് തൊട്ടുമുമ്പ് മുംബൈയിൽ ലോക്കൽ ട്രെയിനുകളിലുണ്ടായ വൻ സ്‌ഫോടനങ്ങളിൽ ഇരുനൂറിലേറെപ്പേർ വെന്തുമരിച്ചതോടെ കശ്മീർ പ്രശ്‌നപരിഹാരത്തിനുള്ള ആ വലിയ അവസരം നഷ്ടമായി

 

 

 

2016ൽ ദുബായിൽ ചികിത്സ തേടി രാജ്യം വിടാൻ മുഷ്റഫിന് അനുവാദം ലഭിച്ചിരുന്നു. 2018 അവസാനത്തോടെ, അമിലോയിഡോസിസ് രോഗം മൂലം അദ്ദേഹത്തിന്റെ ആരോഗ്യം അതിവേഗം വഷളാകുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. ഒരു വർഷത്തിനുശേഷം, രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്റഫിന്റെ അസാന്നിധ്യത്തിൽ ശിക്ഷിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ, ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്നതിനാൽ മുഷ്റഫ് പാകിസ്ഥാനിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്ന് വ്യക്തമായിരുന്നു. പിന്നീട് ലാഹോർ ഹൈക്കോടതി മുഷ്റഫിന്റെ വധശിക്ഷ റദ്ദാക്കി.. പിന്നെ കണ്ടകശനി..! അത് കൊണ്ടേപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (5 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (28 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (31 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (36 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (40 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (42 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (45 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (48 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (50 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (55 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 hour ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

Malayali Vartha Recommends