ജപ്പാന്റെ ചാന്ദ്ര ദൗത്യ പേടകം സ്ലിം ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങളെടുക്കുമെങ്കിലും, പ്രതീക്ഷകൾ വാനോളമാണ്.... മൂൺ സ്‌നൈപ്പർ എന്നറിയപ്പെടുന്ന സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിംഗ് മൂൺ, അഥവാ സ്ലിം രണ്ടാം ഘട്ട ക്രമീകരണങ്ങളും പൂർത്തിയാക്കി ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയാണ്....

ചന്ദ്രയാന്റെ വിജയത്തിന് ശേഷം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ എന്നുള്ള പേര് കൂടുതൽ കേട്ട് തുടങ്ങുകയാണ്. ഈ വിജയം നമ്മുക് മാത്രമല്ല മറ്റുള്ള രാജ്യങ്ങൾക്കും പ്രചോദനം തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ മറ്റുള്ള രാജ്യങ്ങളും പിന്നാലെ തന്നെയുണ്ട്. നമ്മളെ പോലെ തന്നെ ജപ്പാനും ഏറെ പ്രതീക്ഷയിലാണ്. ജപ്പാന്റെ ചാന്ദ്ര ദൗത്യ പേടകം സ്ലിം ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങളെടുക്കുമെങ്കിലും പ്രതീക്ഷകൾ വാനോളമാണ്. മൂൺ സ്‌നൈപ്പർ എന്നറിയപ്പെടുന്ന സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിംഗ് മൂൺ അഥവാ സ്ലിം രണ്ടാം ഘട്ട ക്രമീകരണങ്ങളും പൂർത്തിയാക്കി ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയാണ്. ചന്ദ്രോപരിതലത്തിൽ ലാൻഡിംഗ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് പേടകം.ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സെപ്റ്റംബർ ഏഴിനാണ് പേടകം വിക്ഷേപിക്കുന്നത്. ചന്ദ്രനിൽ ഷിയോലി ഗർത്തത്തിന് സമീപത്തായി ലക്ഷ്യസ്ഥാനത്തിന്റെ 100 മീറ്ററിനുള്ളിൽ ഇറങ്ങുമെന്നാണ് കണക്കൂകൂട്ടൽ.
ഏകദേശം 100 മില്യൺ ഡോളർ ചെലവഴിച്ചാണ് ബഹിരാകാശ പേടകത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഇന്ധനം അമിതമായി ചിലവാക്കാതിരിക്കുന്നതിനായുള്ള മാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ലാൻഡിംഗിന് മുന്നോടിയായി ഒരു മാസക്കാലം പേടകം ചന്ദ്രനെ വലം വെയ്‌ക്കും. 2024 ഫെബ്രുവരിയോടെ ലാൻഡിംഗ് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയാൽ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചുവടുറപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും. ലാൻഡിംഗ് സാദ്ധ്യമായി കഴിഞ്ഞാൽ ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സൂചനകൾ ശേഖരിക്കുന്നതിന് ഒലിവിൻ പാറകളുടെ ഘടന വിശകലനം ചെയ്യും. ഇതിന് മുമ്പ് നടത്തിയ രാജ്യത്തിന്റെ രണ്ട് ചാന്ദ്ര ദൗത്യങ്ങളും പരാജയമായിരുന്നു.ചന്ദ്രനിൽ കാലുകുത്തി ഇന്ത്യ നേട്ടം സ്വന്തമാക്കിയത് മുന്നോട്ടുള്ള പാതയിൽ പ്രചോദനമാണ്. ഈ പ്രചോദനത്തിൽ നിന്ന് പുത്തൻ ദൗത്യങ്ങൾക്ക് പദ്ധതിയിടുകയാണ് ഇസ്രോ. ചന്ദ്രന് പിന്നാലെ ചൊവ്വയിലും ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ചുവന്ന ഗ്രഹത്തിലെ ലാൻഡിംഗ് സംബന്ധിച്ചുള്ള പദ്ധതിയുടെ ആശയം മനസിലുണ്ട്, എന്നാൽ പൂർണമായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിൽ ദൗത്യം വിശാലമായി തയ്യാറാക്കുമെന്നും സോമനാഥ് പറഞ്ഞു. ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിരവധി പദ്ധതികളാണ് പ്രാരംഭഘട്ടത്തിലുള്ളത്. കാനഡയുമായി ചേർന്നുള്ള INSIST- CASTOR UV ആസ്‌ട്രോണമി മിഷനെ കുറിച്ചുള്ള ആലോചനകളും നടക്കുകയാണ്. വൈദ്യുത കാന്തിക വിരിരണങ്ങളെ കുറിച്ച് നടത്തുന്ന പരീക്ഷണമാണ് ദൗത്യം.
ഐഎസ്ആർഒയുടെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര ദൗത്യമായ ആസ്‌ട്രോസാറ്റിലെ ഉപകരണങ്ങളേക്കാൾ15 മടങ്ങ് മികച്ച സ്‌പേഷ്യൽ റെസല്യൂഷനോടെ അൾട്രാവയലറ്റ് സ്‌പെക്ട്രത്തിൽ പഠനം നടത്തുന്ന ഇന്ത്യയുടെ (INSIST) നേതൃത്വത്തിലുള്ള ഒരു സ്‌പെക്ട്രോസ്‌കോപ്പി പരീക്ഷണവും കാനഡയുടെ (CASTOR) നേതൃത്വത്തിലുള്ള ഒരു ഇമേജിംഗ് പരീക്ഷണവും ഈ ദൗത്യത്തിലുണ്ടാകും. ഒരേസമയം എക്‌സ്-റേ, ഒപ്റ്റിക്കൽ, യുവി സ്‌പെക്ട്രൽ ബാൻഡുകളിലെ ആകാശ സ്രോതസ്സുകൾ പഠിക്കാൻ ലക്ഷ്യമിടുന്നു.പുതിയ പഠനങ്ങൾ എല്ലാം തന്നെ സ്പേസ് ടെക്നോളജിയിൽ കൂടുതൽ ഊന്നൽ നൽകി കൊണ്ടുള്ളതാണ്. അത് വരുന്ന ഭാവി തലമുറയ്ക്കും നമ്മുടെ രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തുമെന്നുള്ള കാര്യവും ഏറെ ഉറപ്പാണ്.
https://www.facebook.com/Malayalivartha


























