തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുമായുള്ള പ്രശ്നങ്ങൾ..... ഒരു മാസത്തിനുള്ളിൽ പരിഹരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ബിജെപി.....ഇതിനിടെ, ‘അനാരോഗ്യം’ മൂലം ബിജെപി സംസ്ഥാന അധ്യക്ഷൻ, കെ.അണ്ണാമലൈ 2 ആഴ്ചത്തെ വിശ്രമം തേടി.... ശ്വാസകോശ അണുബാധ, ആസ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നും, ഡോക്ടർമാർ നിർദേശിച്ചതായും പാർട്ടി അറിയിച്ചു...

തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുമായുള്ള പ്രശ്നങ്ങൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ബിജെപി കേന്ദ്ര നേതൃത്വം. ഇക്കാര്യത്തിൽ പ്രാദേശിക നേതാക്കൾ ഇനി അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നും മുന്നറിയിപ്പു നൽകി. കേന്ദ്രമന്ത്രിയും തമിഴ്നാട്ടിൽ നിന്നുള്ള ദേശീയ നേതാവുമായ നിർമല സീതാരാമനെ മുൻനിർത്തിയാകും അനുരഞ്ജന ചർച്ചകൾ മുന്നോട്ടു പോകുക. ഇതിനായി തിടുക്കം കൂട്ടേണ്ടെന്നും സ്ഥിതി ശാന്തമാകുന്നതു വരെ കാത്തിരിക്കാമെന്നുമാണു ബിജെപി നിലപാട്.ഇതിനിടെ, ‘അനാരോഗ്യം’ മൂലം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ 2 ആഴ്ചത്തെ വിശ്രമം തേടി. അദ്ദേഹം നടത്തുന്ന ‘എൻ മക്കൾ എൻ മൺ’ പദയാത്രയുടെ അടുത്ത ഘട്ടം പുനഃക്രമീകരിച്ചതായി പാർട്ടി അറിയിച്ചു. നാളെ ആരംഭിക്കേണ്ട യാത്ര 16ലേക്കാണു മാറ്റിയത്.
ശ്വാസകോശ അണുബാധ, ആസ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്നും രണ്ടാഴ്ച പരിപൂർണമായ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതായും പാർട്ടി അറിയിച്ചു. ഇതോടെ, അണ്ണാമലൈയുടെ സാന്നിധ്യമില്ലാതെ ഇന്നു ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ യോഗം ചെന്നൈയിൽ നടക്കും.അതേ സമയം, പാർട്ടി പ്രവർത്തകരുടെ അഭിപ്രായം കണക്കിലെടുത്താണു ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതെന്നും മറ്റൊരു കാരണവും അതിനു പിന്നിലില്ലെന്നും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുകളുടെ എണ്ണം സംബന്ധിച്ച് തർക്കമുണ്ടായിട്ടില്ല.ബിജെപി സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജെപിയുമായി സഖ്യം വേണ്ടെന്ന കാര്യത്തിൽ പാർട്ടി ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്നും എടപ്പാടി പറഞ്ഞു.തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അണ്ണാഡിഎംകെ.
ബിജെപി അധ്യക്ഷന്‍ അണ്ണാമലയുമായുള്ള തര്‍ക്കങ്ങളാണ് ഇതിനു പിന്നിൽ. ഇതോടെ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. സംസ്ഥാന – ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചു നടത്തിയ വിവാദ പരാമർശമാണ് ഈ കടുത്ത തീരുമാനം എടുക്കാൻ പാർട്ടിയെ നിർബന്ധിച്ചത്. ഈറോഡ‍് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാർട്ടി നേതൃത്വവും തമ്മിലുള്ള ഉരസൽ ആരംഭിച്ചത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് വീണ്ടും അപകീർത്തിപെടുത്തുന്ന തരത്തിൽ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് വീണ്ടും ഇരു വിഭാഗവും തമ്മിൽ വാക്പോരു തുടങ്ങിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികം സീറ്റിനായി സമ്മർദ്ദം ശക്തമാക്കിയതും പ്രകോപനത്തിനു കാരണമായി. ജെപിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടെ ഏറ്റവും വലിയ ആയുധമെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ശരിയായ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനു പകരം ബിജെപി പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മുൻ മുഖ്യമന്ത്രി സി.എൻ അണ്ണാദുരൈയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെയും സ്റ്റാലിൻ രൂക്ഷ വിമർശനമുന്നയിച്ചു. 1956ൽ മധുരയിൽ നടന്ന ഒരു പരിപാടിയിൽ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചെന്ന പരാമർശത്തിനെതിരെയായിരുന്നു വിമർശനം.
https://www.facebook.com/Malayalivartha


























