Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം സംഘടന പ്‌ളീനം ഇന്ന് അവസാനിക്കും; വി.എസ് പുറത്ത് തന്നെ

31 DECEMBER 2015 09:57 AM IST
മലയാളി വാര്‍ത്ത.

സിപിഎം സംഘടന പ്‌ളീനം ഇന്ന് അവസാനിക്കും. പാര്‍ട്ടിയുടെ സംഘടന ദൗരബല്യങ്ങള്‍ പരിഹരിക്കാനുളള പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പ്‌ളീനം അംഗീകരിക്കും. യുവ, മഹിളാ പ്രാതിനിധ്യം കൂട്ടാനും കമ്മിറ്റികളില്‍ സാമൂഹ്യ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള തീരുമാനം പ്‌ളീനം കൈക്കൊള്ളും. പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് സൂചന. കൊല്‍ക്കത്തയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന സിപിഎം സംഘടനാ പ്‌ളീനത്തില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ച നടന്നത്. മൂന്നു ദിവസത്തെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പ്രധാനമായും പാര്‍ട്ടി സെന്റര്‍ സംഘടനാ ശേഷി വളര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നായിരുന്നു വിമര്‍ശനം.
പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം നടക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടുന്നു എന്നും ബഹുജന സംഘടനാ നേതാക്കളോട് ചില പാര്‍ട്ടി നേതാക്കള്‍ ഉദ്യോഗസ്ഥരെ പോലെ പെരുമാറുന്നുവെന്നും പ്രതിനിധികളെ വിമര്‍ശിച്ചു. യുവാക്കളുടെ പങ്കാളിത്തം കൂട്ടണം എന്ന പലരും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പ്രായം അറുപതാണ്. ആ വയസ്സിലാണ് പല പാര്‍ട്ടി നേതാക്കളും മേലഘടകങ്ങളില്‍ എത്തുന്നതെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി.
പിബിയിലുളപ്പടെ യുവനേതാക്കളെ ഉള്‍പ്പെടുത്താന്‍ ക്വാട്ട നിശ്ചയിക്കണമെന്നും ആവശ്യമുയര്‍ന്നു. അംഗങ്ങളില്‍ ഇരുപത്തഞ്ച് ശതമാനമെങ്കിലും വനിതകളായിരിക്കണം എന്ന നിര്‍ദ്ദേശം സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. കമ്മിറ്റികളിലും 25 ശതമാനം സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നീക്കിവയ്ക്കണമെന്നാണ് ടിഎന്‍ സീമ നിര്‍ദ്ദേശിച്ചത്. ഉള്‍പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിയില്‍ ഇല്ലെന്നും എല്ലാ തീരുമാനങ്ങളും മുകളില നിന്ന് അടിച്ചേല്‍പിക്കുന്നു എന്നും പല പ്രതിനിധികളും നിലപാടെടുത്തു. കേരളത്തിലെ വിഭാഗീയത ഇത്തവണ ചര്‍ച്ചയില്‍ ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എല്ലാ സംഘടനാ ചര്‍ച്ചകളും വിഎസിനെതിരെയുള്ള ആക്രമണമായി മാറുകയായിരുന്നു പതിവ്. ഇത്തവണ കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍പങ്കെടുത്ത നാല് പ്രതിനിധികളും സംസ്ഥാനത്തെ വിവാദവിഷയങ്ങളില്‍ മൗനം പാലിച്ചു. സംഘടനാ പ്‌ളീനമായിരുന്നെങ്കിലും രാഷ്ട്രീയവിഷയങ്ങളും ഈ പ്‌ളീനവേളയില്‍ സജീവമായി ഉയര്‍ന്നു. കോണ്‍ഗ്രസുമായി പശ്ചിമ ബംഗാളില്‍ ധാരണ വേണം എന്നയാവശ്യം ബംഗാള്‍ ഘടകം ശക്തമാക്കുന്ന കാഴ്ചയോടെയാണ് പ്‌ളീനം അവസാനിക്കുന്നത്. വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും സംസ്ഥാന ഘടകങ്ങള്‍ക്ക് പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനം ഇന്നലെ രാത്രി ചേര്‍ന്ന പിബി കൈക്കൊണ്ടു എന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (2 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (3 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends