Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം സംഘടന പ്‌ളീനം ഇന്ന് അവസാനിക്കും; വി.എസ് പുറത്ത് തന്നെ

31 DECEMBER 2015 09:57 AM IST
മലയാളി വാര്‍ത്ത.

സിപിഎം സംഘടന പ്‌ളീനം ഇന്ന് അവസാനിക്കും. പാര്‍ട്ടിയുടെ സംഘടന ദൗരബല്യങ്ങള്‍ പരിഹരിക്കാനുളള പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പ്‌ളീനം അംഗീകരിക്കും. യുവ, മഹിളാ പ്രാതിനിധ്യം കൂട്ടാനും കമ്മിറ്റികളില്‍ സാമൂഹ്യ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള തീരുമാനം പ്‌ളീനം കൈക്കൊള്ളും. പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് സൂചന. കൊല്‍ക്കത്തയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന സിപിഎം സംഘടനാ പ്‌ളീനത്തില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ച നടന്നത്. മൂന്നു ദിവസത്തെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പ്രധാനമായും പാര്‍ട്ടി സെന്റര്‍ സംഘടനാ ശേഷി വളര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നായിരുന്നു വിമര്‍ശനം.
പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം നടക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടുന്നു എന്നും ബഹുജന സംഘടനാ നേതാക്കളോട് ചില പാര്‍ട്ടി നേതാക്കള്‍ ഉദ്യോഗസ്ഥരെ പോലെ പെരുമാറുന്നുവെന്നും പ്രതിനിധികളെ വിമര്‍ശിച്ചു. യുവാക്കളുടെ പങ്കാളിത്തം കൂട്ടണം എന്ന പലരും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പ്രായം അറുപതാണ്. ആ വയസ്സിലാണ് പല പാര്‍ട്ടി നേതാക്കളും മേലഘടകങ്ങളില്‍ എത്തുന്നതെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി.
പിബിയിലുളപ്പടെ യുവനേതാക്കളെ ഉള്‍പ്പെടുത്താന്‍ ക്വാട്ട നിശ്ചയിക്കണമെന്നും ആവശ്യമുയര്‍ന്നു. അംഗങ്ങളില്‍ ഇരുപത്തഞ്ച് ശതമാനമെങ്കിലും വനിതകളായിരിക്കണം എന്ന നിര്‍ദ്ദേശം സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. കമ്മിറ്റികളിലും 25 ശതമാനം സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നീക്കിവയ്ക്കണമെന്നാണ് ടിഎന്‍ സീമ നിര്‍ദ്ദേശിച്ചത്. ഉള്‍പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിയില്‍ ഇല്ലെന്നും എല്ലാ തീരുമാനങ്ങളും മുകളില നിന്ന് അടിച്ചേല്‍പിക്കുന്നു എന്നും പല പ്രതിനിധികളും നിലപാടെടുത്തു. കേരളത്തിലെ വിഭാഗീയത ഇത്തവണ ചര്‍ച്ചയില്‍ ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എല്ലാ സംഘടനാ ചര്‍ച്ചകളും വിഎസിനെതിരെയുള്ള ആക്രമണമായി മാറുകയായിരുന്നു പതിവ്. ഇത്തവണ കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍പങ്കെടുത്ത നാല് പ്രതിനിധികളും സംസ്ഥാനത്തെ വിവാദവിഷയങ്ങളില്‍ മൗനം പാലിച്ചു. സംഘടനാ പ്‌ളീനമായിരുന്നെങ്കിലും രാഷ്ട്രീയവിഷയങ്ങളും ഈ പ്‌ളീനവേളയില്‍ സജീവമായി ഉയര്‍ന്നു. കോണ്‍ഗ്രസുമായി പശ്ചിമ ബംഗാളില്‍ ധാരണ വേണം എന്നയാവശ്യം ബംഗാള്‍ ഘടകം ശക്തമാക്കുന്ന കാഴ്ചയോടെയാണ് പ്‌ളീനം അവസാനിക്കുന്നത്. വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും സംസ്ഥാന ഘടകങ്ങള്‍ക്ക് പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനം ഇന്നലെ രാത്രി ചേര്‍ന്ന പിബി കൈക്കൊണ്ടു എന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (1 hour ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (1 hour ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (1 hour ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (1 hour ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (2 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (2 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (3 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (4 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (5 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (6 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (6 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (6 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (7 hours ago)

Malayali Vartha Recommends