Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഉത്തരകാശി ടണലില്‍ ദിവസങ്ങള്‍ കഴിയുന്തോറും രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഏറിക്കൊണ്ടിരിക്കുന്നു;41 തൊഴിലാളികളുടെ ജീവന്‍രക്ഷ സാങ്കേതിക തടസ്സങ്ങള്‍മൂലം ആണ് വൈകുന്നത്,തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് തുരക്കുകയെന്നതാണ് പരിഗണനയിലുള്ള മറ്റൊരു മാര്‍ഗം,അവരെ ജീവനോടെ പുറത്ത് എത്തിക്കാന്‍ രാജ്യം ഒന്നടങ്കം പ്രാര്‍ത്ഥനയില്‍

26 NOVEMBER 2023 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള സില്‍കാര തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസം; തുരങ്കത്തിന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതെന്ന് കേന്ദ്ര ദുരന്തനിവാരണ സേന. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ കരുതിയതിലുമേറെ സമയമെടുക്കുമെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് പറയുമ്പോഴും ഇത്ര ദിവസത്തിനുള്ളില്‍ പോലും അവരെ പുറത്തെത്തിക്കാന്‍ സാധിക്കാത്ത നിരാശയിലാണ് രാജ്യം. എത്രയും പെട്ടെന്ന് തൊഴിലാളികളെ പുറത്തെത്തിക്കുമെന്നായിരുന്നു രണ്ട് ദിവസം മുമ്പ് വരെയുള്ള പ്രതീക്ഷ. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഏറിക്കൊണ്ടിരിക്കുകയാണ്.

ഉത്തരകാശിയിലെ സില്‍കാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളുടെ ജീവന്‍രക്ഷ സാങ്കേതിക തടസ്സങ്ങള്‍മൂലം ആണ് വൈകുന്നത് . ദേശീയ ദുരന്തനിവാരണഅതോറിറ്റി (എന്‍.ഡി.എം.എ.) തുരക്കാന്‍ ഉപയോഗിക്കുന്ന ഓഗര്‍ മെഷീന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബേസ്‌മെന്റിന് ഇളക്കംതട്ടിയതിനുപിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ നിര്‍ത്തിവെച്ച ഡ്രില്ലിങ് ഇതുവരെ ആരംഭിക്കാനായില്ല. തുരങ്കകവാടത്തില്‍ വീണ അവശിഷ്ടങ്ങള്‍ തുരന്നുള്ള രക്ഷാപ്രവര്‍ത്തനം യന്ത്രത്തിന് തകരാര്‍ സംഭവിച്ചതോടെ നിലച്ചിരിക്കുകയാണ്. തുരങ്കത്തിലെ 57 മീറ്റര്‍ പാറകളും കോണ്‍ഗ്രീറ്റുകളും തിരശ്ചീനമായി തുരക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മണ്ണിനുള്ളില്‍ ഉണ്ടായിരുന്ന ഇരുമ്പ് ദണ്ഡിലും നിര്‍മാണ വാഹനങ്ങളിലും യന്ത്രം ഇടിക്കുകയായിരുന്നു. ഇതോടെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികള്‍ക്ക് വെറും ഒമ്പത് മീറ്റര്‍ അകലെ ഓഗര്‍ എന്നറിയിപ്പെടുന്ന ഡ്രില്ലിങ് ഉപകരണം കേടാകുകയായിരുന്നു. അവശേഷിക്കുന്ന ഭാഗം യന്ത്രസഹായമില്ലാതെ തുരന്നോ, അല്ലെങ്കില്‍ മുകളില്‍ നിന്ന് താഴേക്ക് തുരന്നോ രക്ഷാപ്രവര്‍ത്തനം തുടരാനാണ് നീക്കം.

കഴിഞ്ഞ രണ്ടുദിവസമായി രക്ഷാപ്രവര്‍ത്തനം ഒട്ടും മുന്നോട്ടുപോയിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് 60 മീറ്റര്‍ നീളത്തില്‍ വ്യാസമേറിയ പൈപ്പ് സ്ഥാപിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു പദ്ധതി. 48 മീറ്ററോളം തുരന്ന് പൈപ്പ് സ്ഥാപിച്ചെങ്കിലും അവസാനഘട്ടം അതീവ ദുഷ്‌കരമായി. തുരക്കുന്ന ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ ഇന്നലെ അവശിഷ്ടങ്ങളില്‍ കുടുങ്ങി പൊട്ടിയതോടെ തുടര്‍പ്രവര്‍ത്തനം നിര്‍ത്തി. ഓഗര്‍ മെഷീന്‍ ഉപയോഗിച്ച് ഇനി തുരക്കാനാവാത്ത സാഹചര്യമാണ്. 12 മീറ്ററോളം ഭാഗമാണ് ഇനി തുരക്കാന്‍ അവശേഷിക്കുന്നത്. യന്ത്രസഹായമില്ലാതെ ഇത്രയും ഭാഗം നേരിട്ട് തുരക്കുന്നത് ഏറെ അപകടം നിറഞ്ഞതാണെന്നും വിചാരിക്കുന്നതിലുമേറെ സമയമെടുക്കുമെന്നും ദുരന്തനിവാരണ സേന പറയുന്നു. കമ്പിയും കോണ്‍ക്രീറ്റ് സ്ലാബുകളും ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ നിറഞ്ഞുകിടക്കുകയാണ് തുരങ്കത്തില്‍.

തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് തുരക്കുകയെന്നതാണ് പരിഗണനയിലുള്ള മറ്റൊരു മാര്‍ഗം. മലമുകളില്‍ നിന്ന് 82 മീറ്ററോളം ഇത്തരത്തില്‍ തുരന്നുവേണം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്കെത്താന്‍. മുകളിലേക്ക് യന്ത്രങ്ങളെത്തിക്കാന്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. നേരത്തെ, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെത്തിയ അന്താരാഷ്ട്ര വിദഗ്ധന്‍ ആര്‍നോള്‍ഡ് ഡിക്‌സും നിര്‍ദേശിച്ചത് മുകളില്‍ നിന്ന് തുരക്കാനായിരുന്നു. എന്നാല്‍, പര്‍വവതമേഖലയിലുള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി പരിഗണിച്ചാണ് തുടക്കത്തില്‍ മുകളില്‍ നിന്ന് തുരക്കല്‍ ഒഴിവാക്കിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ മനോവീര്യം ഉറപ്പാക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ 12നാണ് നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. ഇവരെ നിരന്തരമായി ബന്ധപ്പെടുകയും കുഴലിലൂടെ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ നല്‍കുകയും ചെയ്യുന്നുണ്ട്. ഇവരുടെ ആരോഗ്യനിലയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, 15 സെന്റീമീറ്റര്‍ പൈപ്പിലൂടെ തൊഴിലാളികള്‍ക്ക് അരിയും പയറും നല്‍കുന്നുണ്ട്. മറ്റൊരു പൈപ്പിലൂടെ ഓക്‌സിജനും വിതരണം ചെയ്യുന്നു. തൊഴിലാളികളുടെ ആരോഗ്യം വിശകലനം ചെയ്യുന്നതിനായി മാനസികാരോഗ്യ വിദഗ്ധരടക്കമുള്ള ഡോക്ടര്‍മാര്‍ തുരങ്കത്തിന് പുറത്തുണ്ട്. തൊഴിലാളികള്‍ക്ക് ആറ് ഇഞ്ച് പൈപ്പ് വഴി മൊബൈല്‍ ഫോണുകളും നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ലാന്‍ഡ് ലൈന്‍ ഫോണ്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എലും അറിയിച്ചു. ഈ മാസം 12 നാണ് ജോലിക്കിടെ തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികള്‍ കുടുങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (28 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (45 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (52 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends