പോക്കറ്റിലെപ്പോഴും രാജിക്കത്ത് കൊണ്ടുനടന്നിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. സ്വന്തം പാർട്ടിയിൽ നിന്ന് വേണ്ടുവോളം അപമാനം നേരിട്ടയാൾ.. ഓർഡിനൻസ് കീറി വലിച്ചെറിയണണമെന്ന് പ്രഖ്യാപിച്ച രാഹുൽ...

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വ്യാഴാഴ്ച രാത്രി അന്തരിച്ചു.കറകളഞ്ഞ രാഷ്ട്രീയ നേതാവിനപ്പുറം ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന വിശേഷണമാണ് മന്‍മോഹന്‍ സിങ്ങിന് ചേരുക. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റി മറിച്ച മന്‍മോഹന്‍ സിങ്ങിന്റേത് അല്പം ദുഃഖങ്ങൾ നിറഞ്ഞ ജീവിതം കൂടിയായിരുന്നു. കൂടെ നിൽക്കേണ്ടവരിൽ നിന്ന് തന്നെ അപമാനം എട്ടു വാങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന് .പലപ്പോഴും കോൺഗ്രസ് നേതൃത്വമായി പിണങ്ങി രാജിക്കൊരുങ്ങിയ മൻമോഹൻ സിംഗ്..
പോക്കറ്റിലെപ്പോഴും രാജിക്കത്ത് കൊണ്ടുനടന്നിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. സ്വന്തം പാർട്ടിയിൽ നിന്ന് വേണ്ടുവോളം അപമാനം നേരിട്ടയാൾ.. മൻമോഹൻ സിംഗിനെതിരെ രാഹുൽ ഗാന്ധി പരസ്യമായി രംഗത്തുവന്ന ആ സംഭവത്തിലേക്ക്..2013 സെപ്റ്റംബർ 27.. രാഹുൽ ഗാന്ധി വാർത്താസമ്മേളനം വിളിച്ചുചേർത്തു. ഇതിന് പിന്നാലെ നാടകീയമായ പ്രഖ്യാപനങ്ങളും. മൻമോഹൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സമ്പൂർണ അബദ്ധമാണ്, അത് കീറി വലിച്ചെറിയണണമെന്ന് പ്രഖ്യാപിച്ച രാഹുൽ, ക്യാമറകൾ നോക്കി ഓർഡിനൻസ് വലിച്ചുകീറി. ഇതിൽപ്പരം അപമാനം മൻമോഹൻ സിംഗ് നേരിടാനില്ല.
മന്ത്രിസഭയുടെ തീരുമാനങ്ങളെ കാറ്റിൽപ്പറത്തി സ്വന്തം പാർട്ടി തന്നെ രംഗത്തെത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ വെട്ടിലാക്കി..രണ്ട് വർഷമോ അതിൽക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾക്ക് സ്ഥാനം നഷ്ടമാകുമെന്ന് സുപ്രീംകോടതി വിധിച്ചു. 2013 ജൂലൈ 10നായിരുന്നു നിർണായക വിധി. ഈ ഉത്തരവിനെ മറികടക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി മൻമോഹൻ സർക്കാർ. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ
രക്ഷിക്കാൻ സുപ്രീംകോടതി വിധിക്ക് മുകളിലായി ഓർഡിനൻസ് കൊണ്ടുവരാമെന്ന് മൻമോഹൻ സിംഗ് സർക്കാർ തീരുമാനിച്ചു. കോടതി വിധി വന്ന് രണ്ട് മാസത്തിന് ശേഷം ഓർഡിനൻസ് കൊണ്ടുവന്നു.ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ടാൽ സുപ്രീംകോടതി വരെയുള്ള നടപടികൾ പൂർത്തിയായതിന് ശേഷമേ സ്ഥാനത്ത് നിന്ന് നീക്കാവൂ എന്നായിരുന്നു ഓർഡിനൻസ്. ഇതാണ് പിന്നീട് വിവാദമായതും .
https://www.facebook.com/Malayalivartha
























