ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്.. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി.. സമ്മതിച്ച് പാക് പ്രധാനമന്ത്രി..

തെളിവുകൾ ഒരിക്കലും കള്ളം പറയില്ല. പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അടിയാണ് ഇന്ത്യ കൊടുത്തത് . തെളിവുകൾ ഇങ്ങനെ പാറിപറന്നപ്പോൾ സത്യങ്ങൾ പുറത്തേക്ക് . പാകിസ്ഥാന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി ക്കഴിഞ്ഞിരുന്നുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ നാശം വരുത്തിയെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിക്കുന്നത് ഇതാദ്യമായാണ്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പരസ്യമായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിലാണ് പാകിസ്ഥാൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ മിസൈലുകളെത്തിയത്. അസർബൈജാനിലെ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഷെഹ്‌ബാസ് ഷെരീഫിന്റെ പരാമർശം.മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിൽ,
ഇന്ത്യൻ ആക്രമണങ്ങൾക്ക് നിശ്ചിത അളവിൽ മറുപടി നൽകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.ഇന്ത്യയെ പാഠം പഠിപ്പിക്കാൻ ഫജിർ പ്രാർത്ഥനയ്ക്കുശേഷം പുലർച്ചെ 4.30ന് ആക്രമണം നടത്താൻ തയ്യാറായി ഇരിക്കുകയായിരുന്നു സൈന്യം. എന്നാൽ അതിനുമുൻപ് ബ്രഹ്‌മോസ് ഉപയോഗിച്ച് ഇന്ത്യ മിസൈൽ ആക്രമണം നടത്തി. റാവൽപിണ്ടി വിമാനത്താവളം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങൾ തകർത്തു'- പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ആക്രമണം നടത്തിയതായി നേരത്തെയും ഷെഹ്‌ബാസ് ഷെരീഫ് പരസ്യമായി സമ്മതിച്ചിരുന്നു. മേയ് പത്തിന് പുലർച്ചെ നൂർ ഖാൻ വ്യോമത്താവളം ഉൾപ്പെടെ പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായാണ് അദ്ദേഹം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha