ഭീകര ശബ്ദം കേട്ടതും കുഞ്ഞുങ്ങളെ വാരിയെടുത്തു; മണ്ണിടിച്ചിലിൽ മക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ അമ്മയെ മണ്ണ് മൂടി.. ആ വീട്ടിലെത്തിയ രക്ഷാ പ്രവർത്തകർക്ക് കണ്ട് നിൽക്കാനാവാത്ത കഴ്ച..

കനത്ത മഴയെ തുർന്നുണ്ടായ മണ്ണിടിച്ചിൽ. നാലുപേർക്ക് ദാരുണാന്ത്യം. വളരെ വൈകാരികമായ നിമിഷങ്ങളാണ് ഈ മഴക്കെടുതിയ്ക്കിടെ കാണേണ്ടി വരുന്നത്. അതിൽ ഇപ്പോൾ ഏറ്റവും അടുത്തായി വന്നിരിക്കുന്നത് മംഗളൂരുവിൽ ഉണ്ടായ നാലുപേരുടെ മരണമാണ്.
കനത്ത മഴയിൽ വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞു വീണ് രണ്ടിടങ്ങളിലായി നാലുപേരാണ് മരണപ്പെട്ടത്. ദക്ഷിണ കന്നഡ മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്.
കുഞ്ഞുങ്ങളുടെ അമ്മയായ അശ്വിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ കണ്ടെത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല. പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടെ വീടിനു പുറകുവശത്തെ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.
കാലിന് ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം പൂജാരിയും ചികിത്സയിലാണ്. നാട്ടുകാർ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha