ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ..ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്..ഇന്ത്യ പിന്നാലെ തന്നെ..

മൂന്ന് ഇന്ത്യക്കാരെ കാണാതായത് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത് . ഇപ്പോഴിതാ ചില സംശയങ്ങളാണ് ഉന്നയിക്കുന്നത് .
മൂന്ന് ഇന്ത്യക്കാരെ ഇറാനിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പാകിസ്താന്റെ ചാര സംഘടനായ ഐ.എസ്.ഐയ്ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നു. പഞ്ചാബിൽ നിന്നുള്ള മൂന്ന് പേരെയാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് മേയ് ഒന്നിന് തട്ടിക്കൊണ്ടുപോയത്. ഈ മൂന്ന് പേരും പാകിസ്താനിൽ ചാര പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് തെളിയിക്കാൻ ഐ.എസ്.ഐ. ശ്രമിക്കുമെന്നാണ് ഇന്ത്യൻ ഏജൻസികളുടെ വിലയിരുത്തൽ.
ഹുഷൻപ്രീത് സിങ്, ജസ്പാൽ സിങ്, അമൃത് പാൽ സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. പഞ്ചാബിലെ സൻഗ്രുർ, ഹോഷ്യപുർ, എസ്ബിഎസ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇവരുടെ കുടുംബാംഗങ്ങൾക്ക് ഫോൺ കോളുകൾ ലഭിച്ചിരുന്നു. പാകിസ്താനിലെ ഫോൺ നമ്പറുകളിൽ നിന്നായിരുന്നു കോളുകൾ. ഇതിനെത്തുടർന്നാണ് അന്വേഷണം ഐ.എസ്.ഐയിലേക്ക് നീട്ടാൻ അന്വേഷണ ഏജൻസികൾ തീരുമാനിച്ചത്.ദുബായ് വഴി ഓസ്‌ട്രേലിയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് ഒരു ഏജന്റാണ് ഇവരെ കൊണ്ടുപോയത്.
നിലവിൽ ഒളിവിൽ കഴിയുന്ന ഈ ഏജന്റിന് പാക് ചാര സംഘടനായ ഐ.എസ്.ഐയുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മൂന്ന് പേരെയും കണ്ടെത്താൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഇറാൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.പഞ്ചാബിലെ സംഗ്രൂർ, ഹോഷിയാർപൂർ, എസ്‌ബിഎസ് നഗർ എന്നിവിടങ്ങളിൽ നിന്ന് ഇറാനിലേക്ക് യാത്ര ചെയ്ത യുവാക്കളെയാണ് കാണാതായത് . 18 ലക്ഷം രൂപയ്ക്ക് ഓസ്‌ട്രേലിയൻ വിസ നൽകാമെന്നാണ് ഏജന്റേ് യുവാക്കൾക്ക് വാഗ്ദാനം നൽകിയത്.
ഇറാനിൽ താമസ സൗകര്യം ഒരുക്കുമെന്ന് ഏജന്റ് ഉറപ്പുനൽകിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha