ഇന്ത്യയെ പിളർത്തുമെന്ന് ലവന്റെ തലപിളർത്തി ഇന്ത്യയുടെ അട്ടഹാസം..! അബ്ദുള്‍ ഇസാറിനെ തട്ടി

ഇന്ത്യ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡറെ പാക്കിസ്ഥാനിലെ പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ അസീസ് ഇസാറാണ് മരിച്ചത്. ഇസാറിന്റെ സഹായിയാണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. എന്നാല്‍, ജെയ്ഷെ മുഹമ്മദ്, ഇസാറിന്റെ വെടിയേറ്റുള്ള മരണം തള്ളിക്കളഞ്ഞു. മരണ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന് തുടര്‍ച്ചയായി ആഘാതങ്ങള്‍ ഏല്‍ക്കുകയാണ്. മോദി സര്‍ക്കാരിന് എതിരെ നിരന്തരം ഭീഷണി മുഴക്കി തീവ്ര പ്രസംഗങ്ങള്‍ നടത്തിയിരുന്ന ഭീകരനാണ് ഇല്ലാതായത്.
പഞ്ചാബ് പ്രവിശ്യയിലെ ഭക്കര്‍ ജില്ലയില്‍ കല്ലൂര്‍ കോട്ടില്‍ അഷ്‌റഫ്വാല സ്വദേശിയായിരുന്നു മൗലാന അബ്ദുള്‍ അസീസ് ഇസാര്‍. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ മര്‍ക്കസില്‍ സംസ്‌കാരം നടക്കും.
ജൂൺ 2-നാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ഈ ഉയർന്ന റാങ്കിലുള്ള ഭീകരവാദിയുടെ മൃതദേഹം പുലർച്ചെ അദ്ദേഹത്തിന്റെ സഹായിയാണ് കണ്ടെത്തിയത്. അബ്ദുൽ അസീസ് എസ്സാർ പാകിസ്ഥാനിലെ ബഹാവൽപൂരിൽ വെച്ചാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, സ്വാഭാവിക മരണമല്ലിതെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജൻസികളും ജെയ്‌ഷെ മുഹമ്മദ് നേതൃത്വവും മരണത്തിന്റെ യഥാർത്ഥ കാരണം മറച്ചുവെക്കാൻ ശ്രമിക്കുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു.
വെടിയേറ്റുണ്ടായ മരണമല്ല ഇദ്ദേഹത്തിന്റേതെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ രഹസ്യ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. ഇദ്ദേഹത്തിന് എന്തെങ്കിലും അസുഖങ്ങളുണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണങ്ങളായിരുന്നോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ മാസം ഒരു റാലിയിൽ വെച്ച് ഇന്ത്യയെ വിഭജിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ജെയ്‌ഷെ മുഹമ്മദിന് നിർദ്ദേശം നൽകിയിരുന്ന പ്രധാനികളിൽ ഒരാളായിരുന്നു അബ്ദുൽ അസീസ് എസ്സാർ. ഇയാൾക്കെതിരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് ശക്തമായ വിവരങ്ങളുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ ഈ മരണം സംബന്ധിച്ച വിവരങ്ങൾ നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാനിൽ അടുത്തിടെയായി നിരവധി ഭീകരവാദികൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ പട്ടികയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് അബ്ദുൽ അസീസ് എസ്സാർ. ഇദ്ദേഹത്തിന്റെ മരണം ജെയ്‌ഷെ മുഹമ്മദ് സംഘടനയ്ക്ക് വലിയ തിരിച്ചടിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് സുരക്ഷാ വിദഗ്ധർ. മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താമസിയാതെ പുറത്തുവരും.
അബ്ദുള്‍ അസീസ് ഇസാര്‍ ഇന്ത്യയിലെ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഭീകരനായിരുന്നു. 2016 ലെ നഗ്രോട്ട ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇന്ത്യാ വിരുദ്ധ വികാരം സൃഷ്ടിക്കാനായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നില്‍ കുപ്രസിദ്ധനായിരുന്നു.
രണ്ടാഴ്ചയ്ക്കിടെ പാക്കിസ്ഥാനില്‍ ഇതുരണ്ടാമത്തെ സംഭവമാണ്. നേരത്തെ മെയ് 17 ന് ലഷ്‌കറി തോയിബയുടെ സൈഫുള്ള ഖാലിദിനെ പാക്കിസ്ഥാനിലെ സിന്ധില്‍ വച്ച് അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
മെയ് 7 നാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തത്. ലഷ്‌കര്‍, ജയഷ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനകളുടെ ക്യാമ്പുകളാണ് നിലംപരിശാക്കിയത്. 100 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യയിലും, ഒരിക്കല്‍ അപ്രാപ്യമെ
https://www.facebook.com/Malayalivartha