തലയ്ക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന സഹദേവ് സോറൻ ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു സുരക്ഷാ സേന

ഝാര്‍ഖണ്ഡിലെ ഹസാരിബാഗിൽ ഇന്ന് രാവിലെ സുരക്ഷാ സേനയും മാവോയിസ്റ്റുകൾക്കെതിരെ നടത്തിയ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഹസാരിബാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ച ഒരാളുടെ തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹസാരിബാഗിലെ പന്തിത്രി വനത്തിലാണ് ഈ ഏറ്റുമുട്ടൽ നടന്നതെന്ന് വിവരം. ഝാര്‍ഖണ്ഡ് പോലീസിന്റെയും സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോവാദികളെ വധിച്ചത്. ഝാര്‍ഖണ്ഡ് പോലീസിന്റെ ഗിരിധ്, ഹസാരിബാഗ് പോലീസ് യൂണിറ്റുകളാണ് ദൗത്യത്തില്‍ സിആര്‍പിഎഫിന് പിന്തുണ നല്‍കിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ സഹദേവ് സോറന്‍ എന്ന പ്രമുഖ മാവോവാദി നേതാവാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മാവോവാദി നേതാക്കളിലൊരാളാണ് സഹദേവ് സോറന്‍. സഹദേവ് സോറനെ കൂടാതെ സുരക്ഷാസേനകള്‍ ലക്ഷങ്ങള്‍ തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റിന്റെ ബിഹാര്‍- ഝാര്‍ഖണ്ഡ് സ്‌പെഷ്യല്‍ ഏരിയാ കമ്മിറ്റി അംഗം ചഞ്ചല്‍ എന്ന എന്ന രഘുനാഥ് ഹെംബ്രാം, സോണല്‍ കമ്മിറ്റി അംഗമായ ബൈര്‍സന്‍ ഗഞ്ചു എന്ന് വിളിക്കുന്ന രാംഖേല്‍വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രഘുനാഥിന് 25 ലക്ഷവും രാംഖേല്‍വാനിന് 10 ലക്ഷവുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.
ഹസാരിബാഗിലെ താതി ഝാരിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗിരിധ് ബൊകാറോ അതിര്‍ത്തിയിലെ കരന്തി ഗ്രാമത്തിലാണ് രാവിലെ ആറുമണിയോടെ ഏറ്റുമുട്ടലാരംഭിച്ചത്. ഇപ്പോഴും തിരച്ചിൽ നടപടികൾ തുടരുകയാണ്.
https://www.facebook.com/Malayalivartha