ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് 21മരണം. 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം നടന്നത്.
രാംനഗറിൽ നിന്ന് ഉധംപുരിലേക്ക് പോകുകയായിരുന്നു ബസ്. കഗോർട്ട് ഗ്രാമത്തിന് സമീപത്ത് മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് 100 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പ്രാദേശിക ഭരണകൂടവും പൊലീസുമെത്തി.
ബസ് അമിത വേഗതയിലായിരുന്നെന്നാണ് സൂചന. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.
ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ ഉധംപുരിലെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha























