കേവലഭൂരിപക്ഷത്തിനുവേണ്ട എം.എൽ.എ.മാരുടെ പിന്തുണ ഉറപ്പുവരുത്താൻ കഴിഞ്ഞില്ല... ടി.വി.കെ. നേതാവ് വിജയ്‌ന്റെ സത്യപ്രതിജ്ഞ വൈകും.....

എം.എൽ.എ.മാരുടെ പിന്തുണ ഉറപ്പുവരുത്താൻ കഴിയാത്തതിനാൽ ടി.വി.കെ. നേതാവ് വിജയ്‌ന്റെ സത്യപ്രതിജ്ഞ വൈകിയേക്കും.
മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു.
മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് കത്തുനൽകുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടത്തുകയായിരുന്നു.
എന്നാൽ, ഗവർണർ വിജയ്യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. തമിഴ്നാടിന്റെ കൂടി ചുമതലയുള്ള കേരള ഗവർണർ ആർലേക്കർ ബുധനാഴ്ചയാണ് ചെന്നൈ ലോക്ഭവനിൽ എത്തിയത്. അതേസമയം, വിജയ്യുടെ പോലീസ് സുരക്ഷാ വാഹനവ്യൂഹം പിൻവലിച്ചു.
ഭരണഘടനയുടെ 164-ാം അനുച്ഛേദപ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിക്കുന്നത്. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ ആരെ ക്ഷണിക്കണമെന്നത് ഗവർണറുടെ വിവേചനാധികാരമാണ്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ അല്ലെങ്കിൽ കേവലഭൂരിപക്ഷമുള്ള മുന്നണിയെയോ സർക്കാർ രൂപവത്കരിക്കാൻ ഗവർണർ ക്ഷണിക്കുകയാണ് പതിവ്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന ബോധ്യം ഗവർണർക്കുണ്ടാകണം. അതിനാലാണ് പിന്തുണയ്ക്കുന്നവരുടെ കത്തുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്
108 സീറ്റുനേടിയ ടി.വി.കെ.യ്ക്ക് കേവലഭൂരിപക്ഷത്തിന് 10 എം.എൽ.എ.മാരുടെ കുറവുണ്ട്. മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസിന്റെയും ഇടതു കക്ഷികളുടെയും സഹായം തേടിയ ടി.വി.കെ. അണ്ണാ ഡി.എം.കെ.യുമായും എൻ.ഡി.എ.യിലെ മറ്റൊരു ഘടക കക്ഷിയായ പി.എം.കെ.യുമായും അനൗപചാരിക ചർച്ച നടത്തുന്നുണ്ട്. അണ്ണാ ഡി.എം.കെ.യിൽ വലിയൊരു വിഭാഗം ടി.വി.കെ.യുമായി സഹകരിക്കണം എന്ന അഭിപ്രായക്കാരാണ്. ഇടതു കക്ഷികളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ എൻ.ഡി.എ.യിലെ കക്ഷികളെ ടി.വി.കെ. ഔപചാരികമായി സമീപിക്കാൻ സാധ്യതയുളളൂ.
"
https://www.facebook.com/Malayalivartha























