തമിഴ്നാട്ടിൽ 'വിജയ്' വിപ്ലവം; ദളപതി ഇനി മുഖ്യമന്ത്രി! ചെന്നൈയെ ജനസമുദ്രമാക്കി സി. ജോസഫ് വിജയ്‍യുടെ സത്യപ്രതിജ്ഞ: അധികാരമേറ്റതിന് പിന്നാലെ ഭരണത്തിന് തുടക്കം കുറിച്ച് വിജയ്...

തമിഴ് സിനിമാ ലോകത്തെ ദളപതി ഇനി തമിഴ്നാടിന്റെ ഭരണസാരഥി. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. 120 എംഎൽഎമാരുടെ പിന്തുണയോടെ ഭരണത്തിലേറുന്ന ടിവികെ സർക്കാരിൽ വിജയ്‍യെ കൂടാതെ ഒമ്പത് മന്ത്രിമാരും ഇന്ന് ചുമതലയേറ്റു.
ദശാബ്ദങ്ങൾ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിലെ കുത്തക തകർത്ത് പുതിയൊരു ചരിത്രം കുറിച്ചുകൊണ്ടാണ് വിജയ് കോട്ടക്കകത്തേക്ക് നടന്നു കയറുന്നത്. അധികാരമേറ്റതിന് പിന്നാലെ ഭരണത്തിന് തുടക്കം കുറിച്ച് വിജയ്. ഉദ്യോഗസ്ഥരെ മാറ്റിത്തുടങ്ങിയാണ് ആദ്യ നടപടി. പുതിയതായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി രണ്ട് ഐഎസുകാരെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി രണ്ട് പേരെ കുറഞ്ഞത് ഒരു വർഷത്തേക്ക് നിയമിച്ചു.
ഡോ. പി. സെന്തിൽകുമാർ ഐഎഎസ്, ജി. ലക്ഷ്മി പ്രിയ, ഐഎഎസ് എന്നിവരെയാണ് നിയമിച്ചത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു സെന്തിൽ കുമാർ. ആദി ദ്രാവിഡർ-പഴങ്കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നു ലക്ഷ്മി പ്രിയയെ ഗവർണറുടെ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി എം. സായ്കുമാർ ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























